മഹാന്മാര്‍ ചെയ്തവയെ അനാവശ്യ മനോധര്‍മ്മത്തിലൂടെ കൈയിട്ട് കലക്കേണ്ടതില്ല, അങ്ങനെയെങ്കില്‍ അവര്‍ വരികളും മാറ്റണം; പാട്ടുകളുടെ ഇംപ്രൊവൈസേഷന് എതിരെ എം. ജയചന്ദ്രന്‍

ഗാനങ്ങളുടെ ഇംപ്രൊവൈസേഷനോട് താത്പര്യമില്ലെന്ന് എം ജയചന്ദ്രന്‍. മഹാന്മാര്‍ ചെയ്തവയെ അനാവശ്യ മനോധര്‍മ്മത്തിലൂടെ കൈയിട്ട് കലക്കേണ്ടതില്ല, അങ്ങനെയെങ്കില്‍ അവര്‍ വരികളും മാറ്റേണ്ടതല്ലേ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദേശാഭിമാനി വാരാന്തപതിപ്പിന് നല്‍കിയ അഭിമുഖത്തിലാണ് ജയചന്ദ്രന്റെ വാക്കുകള്‍.

“”എന്റെ കോംപോസിഷനായാലും ബാബുക്കായുടെ പാട്ടായാലും ഇംപ്രൊവൈസേഷനോട് എനിക്ക് താത്പര്യമില്ല. അങ്ങനെ എങ്കില്‍ അവര്‍ വരികളും മാറ്റണമല്ലോ. ഒരു പുഷ്പം മാത്രം എന്‍ എന്നത് പല പുഷ്പം മാത്രമെന്‍… എന്ന് പാടട്ടെ. അതിനിവിടെ ആളുകള്‍ സമ്മതിക്കുമോ. ഒരു പുഷ്പം ദേശ് രാഗത്തിലാണ് ചെയ്തത്. അതിനെ വിസ്തരിച്ച് കഴിഞ്ഞാല്‍ ബോറാകും. മഹാന്മാര്‍ ചെയ്തവയെ അനാവശ്യ മനോധര്‍മ്മത്തിലൂടെ കൈയിട്ട് കലക്കേണ്ടതില്ല.””

സിനിമയില്‍ പാട്ടിന് വേണ്ടി പാട്ട് എന്നത് മാറി. സാഹചര്യങ്ങളിലായി പാട്ടിന്റെ സ്ഥാനം. എല്ലാ ഭാഷയിലെയും സിനിമ, സംഗീതം എന്നിവ ഈ തലമുറയുടെ വിരല്‍ത്തുമ്പിലാണ്. കേവലം ശാസ്ത്രീയം, ഫോക് എന്നീ ജനുസില്‍ അല്ലാതെ ആഗോള സ്വഭാവം വരുമ്പോ അത് കൂടുതല്‍ സ്വീകാര്യമാണ് യുവതയ്ക്ക്. അത്തരം പരീക്ഷണങ്ങള്‍ പോസിറ്റീവായി തന്നെ സംഭവിക്കുന്നു എന്ന് ജയചന്ദ്രന്‍ പറയുന്നു.

അമ്പിളിയിലെ ആരാധികേ ഏറ്റവും ആസ്വദിച്ച പാട്ടാണ്. സൂഫിയിലെ ബിജിഎം വെല്ലുവിളിയായിരുന്നു. സംവിധായകന്റെയും തന്റെയും അഭിപ്രായം വ്യത്യസ്തമായിരുന്നു. പക്ഷേ ചെയ്തു വന്നപ്പോള്‍ വളരെ നന്നായി. ഇതുവരെയുളളതില്‍ ഏറ്റവും നല്ല പശ്ചാത്തലസംഗീതമെന്ന് പലരും ചൂണ്ടിക്കാട്ടിയെന്നും ജയചന്ദ്രന്‍ വ്യക്തമാക്കി.

Latest Stories

ഈ വിവാഹത്തിൽ പ്രണയമില്ല, സെക്സുമില്ല; ട്രെന്‍ഡിംഗായി ഫ്രണ്ട്ഷിപ്പ് മാരേജ് !

ആമിര്‍ ഖാനേക്കാള്‍ നല്ലത് വെയിറ്ററായി അഭിനയിച്ച ജൂനിയര്‍ ആര്‍ട്ടിസ്റ്റ്..; ആര്‍ജിവിയുടെ തുറന്നു പറച്ചിലോടെ നടന്‍ പിണങ്ങി, വീണ്ടും ചര്‍ച്ചയാകുന്നു

തിരുവനന്തപുരത്തെ ബ്യൂട്ടിപാര്‍ലറില്‍ നിന്ന് രൂക്ഷ ദുര്‍ഗന്ധം; പരിശോധനയില്‍ കണ്ടെത്തിയത് രണ്ടാഴ്ച പഴക്കമുള്ള മൃതദേഹം

തലവനാവാൻ ആസിഫ് അലിയും, ബിജു മേനോനും; ജിസ് ജോയ് ചിത്രം തിയേറ്ററുകളിലേക്ക്

പ്രതിവർഷം ലക്ഷകണക്കിന് ആളുകളുടെ ജീവനെടുക്കുന്ന ഭൂമിയിലെ ഏറ്റവും ചെറിയ ജീവി!

സാമ്പത്തിക പ്രതിസന്ധിയില്‍ ഞെരുങ്ങി അജിത്ത് സിനിമ; ചിത്രീകരിക്കാന്‍ ഇനിയുമേറെ ബാക്കി, 'വിടാമുയര്‍ച്ചി' വൈകും

എന്നെ കുറിച്ച് പലതും പ്രചരിക്കുന്നുണ്ട്, ഒന്നും ശ്രദ്ധിക്കുന്നില്ല.. നിങ്ങള്‍ എന്റെ പേര് ആഘോഷിക്കുമ്പോള്‍ ഞാന്‍ മറ്റൊരു തിരക്കിലായിരുന്നു: ഇളയരാജ

സ്ത്രീകളുടെ ആ പ്രവൃത്തിയാണ് വിവാഹമോചനം കൂടാൻ കാരണം, വിവാദ പരാമർശവുമായി സയീദ് അൻവർ

കൗമാരകാലം മുതൽ കാമുകൻ കൂടെയുണ്ട്; ഇന്നും പരസ്പരം സപ്പോർട്ട് സിസ്റ്റമായി നിലകൊള്ളുന്നു; തുറന്നുപറഞ്ഞ് ജാൻവി കപൂർ

പൂജാരി തീര്‍ത്ഥ ജലം നല്‍കി പീഡിപ്പിച്ചത് ചാനല്‍ അവതാരകയെ; ഗര്‍ഭഛിദ്രത്തിന് ശേഷം ലൈംഗിക തൊഴിലില്‍ ഏര്‍പ്പെടാന്‍ സമ്മര്‍ദ്ദം; കേസെടുത്ത് പൊലീസ്