ലണ്ടനും പഠിക്കുന്ന കോഴ്‌സും വളരെ ചെലവേറിയതാണ്; ഒരു റസ്റ്റോറന്റിൽ ജോലി ചെയ്തിരുന്നു : എസ്തർ അനിൽ

ലണ്ടനിൽ പോയി പഠിക്കണമെന്ന് ഒരുപാട് വർഷങ്ങൾക്ക് മുൻപ് തന്നെ ആഗ്രഹിച്ചിരുന്നതായി നടി എസ്തർ അനിൽ. അന്ന് അതിന് സാധിച്ചിരുന്നില്ല എന്നും എന്നാൽ ആഗ്രഹിച്ച കോഴ്സ് തന്നെ ലഭിച്ചപ്പോൾ സന്തോഷം തോന്നിയെങ്കിലും അതിനു വേണ്ടിവരുന്ന സാമ്പത്തിക ബാധ്യത ഓർത്തപ്പോൾ തനിക്ക് പറ്റില്ലെന്ന് തോന്നിയിരുന്നുവെന്നും നടി പറഞ്ഞു. ലണ്ടനിൽ പഠിക്കാൻ പോയ താൻ മൂന്നാഴ്ചയോളം ഒരു റസ്‌റ്റോറന്റിൽ ജോലി ചെയ്തിട്ടുണ്ടെന്നും എസ്തർ പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.

ലണ്ടനും ഞാൻ പഠിക്കുന്ന കോഴ്‌സും വളരെ ചെലവേറിയതാണ്. മൂന്നാഴ്ച ഞാൻ ഒരു റസ്റ്റോറന്റിൽ ജോലി ചെയ്തു. കുറച്ച് കട്ടിങ്ങും പരിപാടികളുമുണ്ടായിരുന്നു. മുറിച്ച് മുറിച്ച് എന്റെ കൈയ്യൊക്കെ മുറിയാൻ തുടങ്ങി. യുജി ചെയ്യാൻ ബോംബെയിൽ പോയി. മാസ്‌റ്റേഴ്‌സ് ചെയ്യാൻ ലണ്ടനിൽ പോയി. ഇങ്ങനെ ഒരു ലൈഫ് ഇഷ്ടമാണ്. പക്ഷേ, അത് നാട്ടിലെ ശല്യംകൊണ്ടൊന്നുമല്ല. സിനിമയേക്കാൾ കൂടുതൽ മനസ് അക്കാദമിക്‌സിലാണ്’ എന്നാണ് എസ്തർ പറയുന്നത്.

മൂന്നാം ക്ലാസിൽ പഠിക്കുമ്പോഴാണ് ലാലേട്ടന്റെ കൂടെ ഒരുനാൾ വരും എന്ന പടം ചെയ്യുന്നത്. അപ്പോഴാണ് ആളുകൾ ശ്രദ്ധിച്ചു തുടങ്ങുന്നത്. ഞാൻ അപ്പോൾ വളരേ അഹങ്കാരിയാണെന്ന് കൂടെപ്പഠിച്ചവർ പറഞ്ഞിരുന്നതായി ഓർക്കുന്നുണ്ട്. ആ പ്രായത്തിൽ ചിലപ്പോൾ എന്തോ വലിയ സംഭവമാണെന്ന തോന്നൽ വന്നിട്ടുണ്ടാവാം. പിന്നീട് ആ ചിന്ത പോയി. പടം വരും, പിന്നെ ഒരുപാട് പടങ്ങൾ പരാജയപ്പെടും. ചിലത് ആളുകൾക്ക് ഇഷ്ടമാവും, ചില പടങ്ങൾ ഇഷ്ടമാവില്ല. അത് ജീവിതത്തിന്റെ ഭാഗമായി മാറി. ഇപ്പോൾ സെലിബ്രിറ്റി സ്റ്റാറ്റസുമായി ഒട്ടും അറ്റാച്ഡ് അല്ല. അങ്ങനെ ഒരു സെലിബ്രിറ്റിയാണ് ഞാൻ എന്ന് വിചാരിക്കുന്നുമില്ല’ എന്നും എസ്തർ പറഞ്ഞു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ