'മലൈകോട്ടൈ വാലിബൻ' കെ. ജി ജോർജിനുള്ള ട്രിബ്യൂട്ട്: ടിനു പാപ്പച്ചൻ

ലിജോ ജോസ് പെല്ലിശ്ശേരി- മോഹൻലാൽ കൂട്ടുക്കെട്ടിൽ പുറത്തിറങ്ങുന്ന ‘മലൈകോട്ടൈ വാലിബൻ’ എന്ന ചിത്രം അന്തരിച്ച വിഖ്യാത സംവിധായകൻ കെ. ജി ജോർജിനുള്ള ട്രിബ്യൂട്ട് ആണെന്ന് ടിനു പാപ്പച്ചൻ.

ചിത്രത്തിൽ സഹ സംവിധായകനായാണ് ടിനു വർക്ക് ചെയ്തിരിക്കുന്നത്. ലിജോ ജോസ് പെല്ലിശ്ശേരി ഏറ്റവും കൂടുതൽ പഠിക്കാൻ ശ്രമിച്ചിട്ടുള്ള സംവിധായകനാണ് കെ. ജി ജോർജ് എന്നും വാലിബാന്റെ സെറ്റിൽ വെച്ച് മോഹൻലാലിനോടും ഇതിനെ പറ്റി സംസാരിച്ചിരുന്നെന്നും ടിനു പാപ്പച്ചൻ പറയുന്നു.

“ലിജോ ചേട്ടൻ ഏറ്റവും കൂടുതൽ പഠിക്കാൻ ശ്രമിച്ചിട്ടുള്ള ഒരു ഫിലിം മേക്കർ കെ. ജി. ജോർജ് ആണ്. വാലിബൻ്റെ സെറ്റിൽ വെച്ച് ലാലേട്ടനുമായി നല്ല അടുപ്പമായപ്പോൾ ഞാൻ അദ്ദേഹത്തോടും അതിനെ കുറിച്ച് സംസാരിച്ചിരുന്നു.

ഒരു പ്രേക്ഷകൻ എന്ന നിലയിൽ സാറും ജോർജ് സാറും ഒന്നിച്ചിട്ടുള്ള ഒരു ചിത്രം കാണാൻ കഴിഞ്ഞില്ല എന്നത് വലിയ നഷ്‌ടമായിരുന്നു എന്നാണ് ഞാൻ പറഞ്ഞത്.

അത് പല കാരണങ്ങൾ കൊണ്ടാണ് നടക്കാതെ പോയത്. സിനിമ അങ്ങനെയാണല്ലോ. ചിലപ്പോൾ അതിനൊക്കെയുള്ള ഒരു മറുപടി ആയിരിക്കും മലൈക്കോട്ടൈ വാലിബൻ. ഉറപ്പായിട്ടും ജോർജ് സാറിനുള്ള ഒരു ട്രിബ്യൂട്ട് തന്നെയായിരിക്കും.” മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് ടിനു പാപ്പച്ചൻ ഇക്കാര്യം വെളിപ്പെടുത്തിയത്.

അതേസമയം ജനുവരി 25 നാണ് വാലിബൻ തിയേറ്ററുകളിൽ എത്തുന്നത്. ‘ആമേൻ’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം പി. എസ് റഫീഖ് തിരക്കഥയെഴുതുന്ന ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം കൂടിയാണ് വാലിബൻ. മറാഠി നടി സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരടി, ഹരിപ്രശാന്ത് വര്‍മ്മ, മണികണ്ഠന്‍ ആചാരി, സുചിത്ര നായര്‍, മനോജ് മോസസ്, ബംഗാളി നടി കഥ നന്ദി തുടങ്ങിയവരൊക്കെ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഷിബു ബേബി ജോണും ലിജോയും മോഹന്‍ലാലും ചേര്‍ന്നാണ് മലൈകോട്ടൈ വാലിബന്‍ നിര്‍മ്മിക്കുന്നത്

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക