പൃഥ്വിരാജിന്റെ കാല് പിടിക്കാൻ കലാഭവൻ മണി മടിച്ചു, അന്ന് എന്നോട് പറഞ്ഞ കാര്യം ന്യായമായിരുന്നു, വെളിപ്പെടുത്തി ലാൽജോസ്

പൃഥ്വിരാജിനെ നായകനാക്കി ലാൽജോസ് സംവിധാനം ചെയ്ത അയാളും ഞാനും തമ്മിൽ പ്രേക്ഷക നിരൂപക പ്രശംസകൾ ഒരേപോലെ നേടിയെടുത്ത ചിത്രമായിരുന്നു. ബോബി സഞ്ജയ് കൂട്ടുകട്ടിന്റെ തിരക്കഥയിൽ‌ ഒരുക്കിയ ചിത്രത്തിലൂടെയാണ് മികച്ച സംവിധായകനുളള സംസ്ഥാന അവാർഡ് ലാൽജോസ് നേടിയത്. അയാളും ഞാനും തമ്മിൽ സിനിമയുടെ ഷൂട്ടിങ്ങിനിടെയുണ്ടായ ഒരു സംഭവം തുറന്നുപറയുകയാണ് ലാൽ ജോസ്. ചിത്രത്തിൽ പൃഥ്വിരാജും കലാഭവൻ മണിയും ഉൾപ്പെട്ട ഒരു രം​ഗം ചിത്രീകരിക്കുന്നതിനിടെ നടന്ന കാര്യമാണ് ഒരഭിമുഖത്തിൽ ലാൽജോസ് വെളിപ്പെടുത്തിയത്.

സിനിമയിൽ കലാഭവൻ മണി പൃഥ്വിരാജിന്റെ കാലിൽ വീഴുന്ന ഒരു സീനുണ്ട്. ഇത് ചെയ്യുന്നതിന് മുൻപായി വളരെ ഡ്രാമാറ്റിക്കായിട്ടുള്ള ഒന്നായതു കൊണ്ട് ആ സീൻ വർക്കാകില്ലെന്നായിരുന്നു മണിയുടെ അഭിപ്രായം. പൃഥ്വിരാജിന്റെ കാലില്‍ വീഴുന്ന സീനിൽ മണി അത്ര കൺവിൻസ്ഡ് ആയിരുന്നില്ല. അന്ന് മണി പറഞ്ഞ കാരണം ന്യായമായിരുന്നു. ‘കാലം മാറി, ന്യൂ ജനറേഷനാണ്, ഇത്തരം സീനുകളൊന്നും പുതിയ ആള്‍ക്കാരുടെ ഇടയില്‍ വര്‍ക്കാകില്ല’ എന്നായിരുന്നു മണിയുടെ ന്യായം.

എന്നാൽ എന്റെ സിനിമയില്‍ എന്ത് വേണമെന്ന് ഞാനല്ലേ തീരുമാനിക്കുക എന്ന് മണിയോട് പറഞ്ഞപ്പോൾ അദ്ദേഹം കണ്‍വിന്‍സായെന്നും ലാൽ ജോസ് പറഞ്ഞു. ഒരു യൂടൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു ലാൽജോസ് മനസുതുറന്നത്. മികച്ച നടന്‍, സംവിധായകന്‍ വിഭാ​ഗങ്ങളിലുൾപ്പെടെ നാല് സംസ്ഥാന അവാർഡുകളാണ് 2012ൽ പുറത്തിറങ്ങിയ അയാളും ഞാനും തമ്മിൽ നേടിയത്. പൃഥ്വിരാജിനും കലാഭവൻ മണിക്കും പുറമെ പ്രതാപ് പോത്തൻ, നരേൻ, സംവൃത സുനിൽ, രമ്യ നമ്പീശൻ, റിമ കല്ലിങ്കൽ തുടങ്ങിയവരും ചിത്രത്തിൽ മറ്റു പ്രധാന വേഷങ്ങളിലെത്തി.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക