പൃഥ്വിരാജിന്റെ കാല് പിടിക്കാൻ കലാഭവൻ മണി മടിച്ചു, അന്ന് എന്നോട് പറഞ്ഞ കാര്യം ന്യായമായിരുന്നു, വെളിപ്പെടുത്തി ലാൽജോസ്

പൃഥ്വിരാജിനെ നായകനാക്കി ലാൽജോസ് സംവിധാനം ചെയ്ത അയാളും ഞാനും തമ്മിൽ പ്രേക്ഷക നിരൂപക പ്രശംസകൾ ഒരേപോലെ നേടിയെടുത്ത ചിത്രമായിരുന്നു. ബോബി സഞ്ജയ് കൂട്ടുകട്ടിന്റെ തിരക്കഥയിൽ‌ ഒരുക്കിയ ചിത്രത്തിലൂടെയാണ് മികച്ച സംവിധായകനുളള സംസ്ഥാന അവാർഡ് ലാൽജോസ് നേടിയത്. അയാളും ഞാനും തമ്മിൽ സിനിമയുടെ ഷൂട്ടിങ്ങിനിടെയുണ്ടായ ഒരു സംഭവം തുറന്നുപറയുകയാണ് ലാൽ ജോസ്. ചിത്രത്തിൽ പൃഥ്വിരാജും കലാഭവൻ മണിയും ഉൾപ്പെട്ട ഒരു രം​ഗം ചിത്രീകരിക്കുന്നതിനിടെ നടന്ന കാര്യമാണ് ഒരഭിമുഖത്തിൽ ലാൽജോസ് വെളിപ്പെടുത്തിയത്.

സിനിമയിൽ കലാഭവൻ മണി പൃഥ്വിരാജിന്റെ കാലിൽ വീഴുന്ന ഒരു സീനുണ്ട്. ഇത് ചെയ്യുന്നതിന് മുൻപായി വളരെ ഡ്രാമാറ്റിക്കായിട്ടുള്ള ഒന്നായതു കൊണ്ട് ആ സീൻ വർക്കാകില്ലെന്നായിരുന്നു മണിയുടെ അഭിപ്രായം. പൃഥ്വിരാജിന്റെ കാലില്‍ വീഴുന്ന സീനിൽ മണി അത്ര കൺവിൻസ്ഡ് ആയിരുന്നില്ല. അന്ന് മണി പറഞ്ഞ കാരണം ന്യായമായിരുന്നു. ‘കാലം മാറി, ന്യൂ ജനറേഷനാണ്, ഇത്തരം സീനുകളൊന്നും പുതിയ ആള്‍ക്കാരുടെ ഇടയില്‍ വര്‍ക്കാകില്ല’ എന്നായിരുന്നു മണിയുടെ ന്യായം.

എന്നാൽ എന്റെ സിനിമയില്‍ എന്ത് വേണമെന്ന് ഞാനല്ലേ തീരുമാനിക്കുക എന്ന് മണിയോട് പറഞ്ഞപ്പോൾ അദ്ദേഹം കണ്‍വിന്‍സായെന്നും ലാൽ ജോസ് പറഞ്ഞു. ഒരു യൂടൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു ലാൽജോസ് മനസുതുറന്നത്. മികച്ച നടന്‍, സംവിധായകന്‍ വിഭാ​ഗങ്ങളിലുൾപ്പെടെ നാല് സംസ്ഥാന അവാർഡുകളാണ് 2012ൽ പുറത്തിറങ്ങിയ അയാളും ഞാനും തമ്മിൽ നേടിയത്. പൃഥ്വിരാജിനും കലാഭവൻ മണിക്കും പുറമെ പ്രതാപ് പോത്തൻ, നരേൻ, സംവൃത സുനിൽ, രമ്യ നമ്പീശൻ, റിമ കല്ലിങ്കൽ തുടങ്ങിയവരും ചിത്രത്തിൽ മറ്റു പ്രധാന വേഷങ്ങളിലെത്തി.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ