'ഒടുവില്‍ നമുക്ക് ഉള്ളിയുടെ നിറമുള്ള നായികയെ കിട്ടി', ലോഹി സാര്‍ പറഞ്ഞു, സെറ്റും മുണ്ടുമുടത്ത് കാണാന്‍ ചെല്ലണമെന്ന് പറഞ്ഞു: ലക്ഷ്മി ഗോപാലസ്വാമി

ലോഹിതദാസിന്റെ “അരയന്നങ്ങളുടെ വീട്” എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ താരമാണ് ലക്ഷ്മി ഗോപാലസ്വാമി. അഭിനയ ജീവിതത്തില്‍ 20 വര്‍ഷം പൂര്‍ത്തിയാക്കുകയാണ് താരം. അരയന്നങ്ങളുടെ വീട് ചിത്രത്തിലേക്ക് ലോഹിതദാസ് തന്നെ തിരഞ്ഞെടുത്തതിനെ കുറിച്ചാണ് ലക്ഷ്മി ഗോപാലസ്വാമി മനോരമ ഓണ്‍ലൈനോട് പ്രതികരിക്കുന്നത്.

“”ഒടുവില്‍ നമുക്ക് ഉള്ളിയുടെ നിറമുള്ള നായികയെ കിട്ടി. ഷൂട്ടിങ് അടുത്ത മാസം തുടങ്ങും”” എന്നാണ് ചിത്രത്തിലെ നായികയെ അന്വേഷിച്ചു മടുത്ത ലോഹിതദാസ് ലക്ഷ്മി ഗോപാലസ്വാമിയെ കണ്ടെത്തിയപ്പോള്‍ ആഹ്ലാദത്തോടെ കൂട്ടുകാരനോട് ഫോണില്‍ വിളിച്ചു പറഞ്ഞത്.

“”ഉള്ളിയുടെ നിറം, എന്നാല്‍ പിങ്ക്. ഗോതമ്പിന്റെ നിറമുള്ള നായികയെന്നൊക്കെ കേട്ടിട്ടുണ്ട്. സോ പോയറ്റിക്. അതാണ് ലോഹിസാര്‍. നമ്മള്‍ വിചാരിക്കുന്ന തലങ്ങള്‍ക്കപ്പുറം സ്‌നേഹബന്ധങ്ങളെ കുറിച്ചു ചിന്തിക്കുന്നയാള്‍”” എന്ന് ലക്ഷ്മി പറയുന്നു. അന്ന് തന്നോട് സിനിമയുടെ കഥ പറയാന്‍ ബംഗളൂരുവിലെ വീട്ടില്‍ വന്നത് സംവിധായകന്‍ ബ്ലസിയായിരുന്നു.

പാലക്കാട്ട് ലോഹിസാറിനെ കാണാന്‍ പോയപ്പോള്‍ സെറ്റും മുണ്ടുമാണ് ഉടുത്തത്. അങ്ങനെ തന്നെ ചെല്ലണമെന്നു പറഞ്ഞിരുന്നു. താന്‍ അന്ന് മുടിയൊക്കെ വെട്ടിയൊതുക്കി നടക്കുകയായിരുന്നു. കഷ്ടി ചെവി വരെ മാത്രം മുടി. തന്നെ കണ്ടപ്പോള്‍ ലോഹിസാര്‍ ഒന്നും പറഞ്ഞില്ല.

ഒന്നും സംസാരിക്കാത്ത ഇദ്ദേഹം എങ്ങനെ സിനിമ ചെയ്യുമെന്ന് സംശയിച്ചിരുന്നു. വൈകാതെ ലോഹിസാറിനെ അടുത്തറിഞ്ഞു. സീതാലക്ഷ്മി എന്ന ആദ്യ വേഷം തന്നെ ഒരു വിസ്മയ ലോകത്തെത്തിച്ചു എന്നും ലക്ഷ്മി ഗോപാലസ്വാമി വ്യക്തമാക്കി.

Latest Stories

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി