കഴിഞ്ഞ ദിവസം ഭാര്യയുമായി വഴക്കിട്ടതേയുള്ളു... എല്ലാ ബുദ്ധിമുട്ടുകളും അനുഭവിച്ച് തന്നെ മകൻ വളരും: കുഞ്ചാക്കോ ബോബന്‍

മകന്‍ ഇസ്ഹാക്കിനെ കുറിച്ച് കുഞ്ചാക്കോ ബോബന്‍. ഒരുപാട് നാളുകള്‍ക്ക് ശേഷം കിട്ടിയ കുഞ്ഞ് ആണെങ്കിലും കൊഞ്ചിച്ച് വഷളാക്കാന്‍ യാതൊരു ഉദ്ദേശവുമില്ല എന്നാണ് കുഞ്ചാക്കോ ബോബന്‍ പറയുന്നത്. സ്വന്തം പ്രയത്‌നത്തില്‍ തന്നെ അവന് വളര്‍ന്ന് വരാനുള്ള സാഹചര്യം ഉണ്ടാക്കി കൊടുക്കും എന്നാണ് താരം ഇപ്പോള്‍ പറയുന്നത്.

കൊറോണ കാലത്ത് നല്ല ഭേഷായി വീട്ടിലിരുന്ന് കുഞ്ഞിന്റെ വളര്‍ച്ച ആസ്വദിച്ച ഒരാളാണ് താന്‍. മറ്റുള്ളവരെക്കാള്‍ കുറച്ച് അധികം ആസ്വദിച്ചുവെന്ന് വേണമെങ്കില്‍ പറയാം. കഴിഞ്ഞ ദിവസം ഭാര്യയുമായി വഴക്കിട്ടതേയുള്ളു. കുടുംബത്തിന് വേണ്ടി സമയം ചെലവഴിക്കുന്നില്ലെന്ന് പറഞ്ഞ് ഭാര്യ കഴിഞ്ഞ ദിവസം വയറുനിറച്ച് തന്നതേയുള്ളു.

എല്ലാം താന്‍ എഞ്ചോയ് ചെയ്യുന്നുണ്ട്. ആ വഴക്ക് പോലും ഒരു സ്‌നേഹം കൊണ്ടുള്ളതാണ്. താന്‍ ഇപ്പോള്‍ ടിനു പാപ്പച്ചന്റെ ‘ചാവേര്‍’ എന്ന സിനിമയാണ് ചെയ്യുന്നത്. ഒരുപാട് ലൊക്കേഷനുകളിലാണ് സിനിമ ചിത്രീകരിക്കുന്നത്. മേക്കിംഗിന് ഒരുപാട് സമയം എടുക്കുന്നുണ്ട്.

എഫേര്‍ട്ട് ആവശ്യമായി വരികയും ചെയ്യുന്നുണ്ട്. അതുകൊണ്ടാണ് ആ രീതിയില്‍ വഴക്ക് നടന്നത്. ഇനി കുറച്ച് എക്‌സ്‌ക്ലൂസീവ് ടൈം കുടുംബത്തിന് വേണ്ടി മാറ്റിവയ്‌ക്കേണ്ട സമയമാണ്. ഒരുപാട് നാളുകള്‍ക്ക് ശേഷം കിട്ടിയൊരാളാണ്. അതുകൊണ്ട് ഏറ്റവും നല്ല രീതിയില്‍ വളര്‍ത്തണം എന്നാണ്.

കൊഞ്ചിച്ച് വഷളാക്കാന്‍ യാതൊരു ഉദ്ദേശവുമില്ല. എല്ലാ ബുദ്ധിമുട്ടുകളും അനുഭവിച്ച് തന്നെ സാധാരണക്കാരനായി ഒരു നല്ല മനുഷ്യനായിട്ട് തന്നെ അവന്‍ സ്വന്തം പ്രയത്‌നത്തില്‍ തന്നെ വളര്‍ന്ന് വരാനുള്ള സാഹചര്യം നമ്മള്‍ ഉണ്ടാക്കി കൊടുക്കും എന്നാണ് കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

Latest Stories

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ

'ജനം പ്രബുദ്ധരാണ്... എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, കാണേണ്ടത് കാണുക തന്നെ ചെയ്യും'; രാഹുൽ മാങ്കൂട്ടത്തിൽ

നാലില്‍ രണ്ട് പഞ്ചായത്ത് കയ്യില്‍ നിന്ന് പോയി, ഒരെണ്ണം പിടിച്ചെടുത്തു; ട്വന്റി ട്വന്റിയുടെ ശൗര്യം എറണാകുളത്ത് ഏറ്റില്ല

'ജനാധിപത്യം ആണ്, ജനങ്ങളാണ് വിജയ ശില്പികൾ...അത്യധികം അനിവാര്യമായ മാറ്റം തിരഞ്ഞെടുത്ത വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥികൾക്കും ആശംസകൾ'; രമേശ് പിഷാരടി

'പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു, ജനങ്ങൾ ആനുകൂല്യങ്ങൾ കൈപറ്റി പണിതന്നു; വോട്ടർമാരെ അപമാനിച്ച് എം എം മണി

'ജനങ്ങൾക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന പരമാവധി കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചു, എന്തുകൊണ്ടാണ് ഇത്തരമൊരു വിധി എന്ന് പരിശോധിക്കും'; തിരുത്താനുള്ളത് ശ്രമിക്കുമെന്ന് ടി പി രാമകൃഷ്ണൻ

യുഡിഎഫിന്റെ സർപ്രൈസ് സ്ഥാനാർത്ഥി, കവടിയാറിൽ കെ എസ് ശബരീനാഥന് വിജയം; ശാസ്തമംഗലത്ത് ആര്‍ ശ്രീലേഖയും ജയിച്ചു