'ലെസ്ബിയന്‍സ് ആണോ എന്നാണ് പലരും ചോദിച്ചത്, അതിനുള്ള മറുപടിയും ഞാൻ കൃത്യമായി കൊടുത്തിട്ടുണ്ട്'; തുറന്ന് പറഞ്ഞ് കൃഷ്ണപ്രഭ

കോമഡി ഷോകളിലൂടെയും റീൽസലൂടെയും മലയാളികള്‍ക്ക് സുപരിചിതയായ താരമാണ് കൃഷ്ണപ്രഭ. കൃഷ്ണ പ്രഭയും സുഹൃത്ത് സുനിതയും ചേര്‍ന്നുള്ള ഡാന്‍സ് വീഡിയോകള്‍ക്ക് ധാരാളം ആരാധകരാണുള്ളത്. ഇപ്പോഴിതാ തങ്ങളുടെ റീലുകളെക്കുറിച്ചും അതിന് ലഭിച്ച കമന്റുകളെക്കുറിച്ചുമൊക്കെ മനസ് തുറക്കുകയാണ് കൃഷ്ണ പ്രഭ. പറയാം നേടാം എന്ന പരിപാടിയില്‍ അതിഥിയായി എത്തിയപ്പോഴായിരുന്നു കൃഷ്ണ പ്രഭ ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചത്.

റീല്‍സാണല്ലോ ഇപ്പോഴത്തെ ട്രെന്റ്. അങ്ങനെയാണ് ലോക്ക്ഡൗണിന്റെ സമയത്ത് താനും തന്റെ ഡാന്‍സ് സ്‌കൂളിലെ കൊറിയോഗ്രാഫര്‍ സുനിത റാവും ചേര്‍ന്ന് റീൽസ് ഷൂട്ട് ചെയ്ത് തുടങ്ങിയത്. ആളുകൾ ശ്രദ്ധിച്ച് തുടങ്ങിയതോടെ വീണ്ടും ചെയ്തു. പക്ഷേ പലരും അതിനെ തെറ്റായാണ് കാണുന്നത്. ഒരിക്കൽ താൻ തങ്ങളുടെ വീഡിയോയ്ക്ക് താഴെ ലെസ്ബിയൻസ് ആണോ എന്ന് ചോദിച്ച് വരെ കമൻ്‍റ് ചെയ്യ്ത ആളുകളുണ്ട്.

താന്‍ പൊതുവെ കമന്റ്‌സ് ഒന്നും വായിക്കാത്തയാളാണ്. പക്ഷെ ചിലതൊക്കെ വായിച്ചാല്‍ തനിക്ക് പെട്ടെന്ന് ദേഷ്യം വരും. ഒരിക്കൽ ഒരു കമൻ്‍റിന് താൻ കൊടുത്ത മറുപടി വെെറലായി മാറിയിരുന്നു. കമന്റിടുന്നതിൽ അധികവും പയ്യന്മാരായിരിക്കും. എങ്ങനെയെങ്കിലും സ്റ്റാര്‍ ആകണം. ഏതെങ്കിലും സെലിബ്രിറ്റിയുടെ പേജില്‍ കയറി ചൊറിഞ്ഞാല്‍ തിരിച്ച് മറുപടി പറയും. അങ്ങനെ കയറി ഫെയ്‌സ് ആകാം എന്ന് കരുതിയാണ് ചെയ്യുന്നതെന്നും കൃഷ്ണപ്രഭ പറയുന്നുണ്ട്.

പണ്ടൊക്കെ ഒരാണും പെണ്ണും സംസാരിക്കുമ്പോഴായിരുന്നു ഓ ഇവര്‍ തമ്മില്‍ എന്തോ ഉണ്ടല്ലോ എന്ന സംസാരം. എന്നാൽ  ഇപ്പോള്‍ ആണും ആണും സംസാരിക്കാന്‍ പാടില്ല, പെണ്ണും പെണ്ണും സംസാരിക്കാന്‍ പാടില്ലെന്നാണ്. തൻ്റെ വിവാഹത്തെക്കുറിച്ചും  കൃഷ്ണ പ്രഭ മനസ്സ് തുറക്കുന്നുണ്ട്.

സിംഗിള്‍ ആയിട്ട് നില്‍ക്കാനാണ് തനിക്ക് ഇപ്പോൾ ആ​ഗ്രഹം. താൻ ആഗ്രഹിച്ചു വന്ന ഫീല്‍ഡാണ് ഇതില്‍ തന്നെ നില്‍ക്കണം എന്നാണ്. സ്‌നേഹിച്ചിട്ടുണ്ട്, അവിടെ നിന്നും പണിയും കിട്ടിയിട്ടുണ്ട്. തേപ്പ് എന്ന് പറയാന്‍ പറ്റില്ല. കംഫര്‍ട്ടബിള്‍ ആകാന്‍ പറ്റാത്തൊരു സാഹചര്യത്തില്‍ പിരിഞ്ഞതാണ്. താന്‍ കമ്മിറ്റ്‌മെന്റുകളുടെ കാര്യത്തില്‍ അത്ര കംഫര്‍ട്ടബിള്‍ അല്ലെന്നും അവർ പറഞ്ഞു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക