'ലെസ്ബിയന്‍സ് ആണോ എന്നാണ് പലരും ചോദിച്ചത്, അതിനുള്ള മറുപടിയും ഞാൻ കൃത്യമായി കൊടുത്തിട്ടുണ്ട്'; തുറന്ന് പറഞ്ഞ് കൃഷ്ണപ്രഭ

കോമഡി ഷോകളിലൂടെയും റീൽസലൂടെയും മലയാളികള്‍ക്ക് സുപരിചിതയായ താരമാണ് കൃഷ്ണപ്രഭ. കൃഷ്ണ പ്രഭയും സുഹൃത്ത് സുനിതയും ചേര്‍ന്നുള്ള ഡാന്‍സ് വീഡിയോകള്‍ക്ക് ധാരാളം ആരാധകരാണുള്ളത്. ഇപ്പോഴിതാ തങ്ങളുടെ റീലുകളെക്കുറിച്ചും അതിന് ലഭിച്ച കമന്റുകളെക്കുറിച്ചുമൊക്കെ മനസ് തുറക്കുകയാണ് കൃഷ്ണ പ്രഭ. പറയാം നേടാം എന്ന പരിപാടിയില്‍ അതിഥിയായി എത്തിയപ്പോഴായിരുന്നു കൃഷ്ണ പ്രഭ ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചത്.

റീല്‍സാണല്ലോ ഇപ്പോഴത്തെ ട്രെന്റ്. അങ്ങനെയാണ് ലോക്ക്ഡൗണിന്റെ സമയത്ത് താനും തന്റെ ഡാന്‍സ് സ്‌കൂളിലെ കൊറിയോഗ്രാഫര്‍ സുനിത റാവും ചേര്‍ന്ന് റീൽസ് ഷൂട്ട് ചെയ്ത് തുടങ്ങിയത്. ആളുകൾ ശ്രദ്ധിച്ച് തുടങ്ങിയതോടെ വീണ്ടും ചെയ്തു. പക്ഷേ പലരും അതിനെ തെറ്റായാണ് കാണുന്നത്. ഒരിക്കൽ താൻ തങ്ങളുടെ വീഡിയോയ്ക്ക് താഴെ ലെസ്ബിയൻസ് ആണോ എന്ന് ചോദിച്ച് വരെ കമൻ്‍റ് ചെയ്യ്ത ആളുകളുണ്ട്.

താന്‍ പൊതുവെ കമന്റ്‌സ് ഒന്നും വായിക്കാത്തയാളാണ്. പക്ഷെ ചിലതൊക്കെ വായിച്ചാല്‍ തനിക്ക് പെട്ടെന്ന് ദേഷ്യം വരും. ഒരിക്കൽ ഒരു കമൻ്‍റിന് താൻ കൊടുത്ത മറുപടി വെെറലായി മാറിയിരുന്നു. കമന്റിടുന്നതിൽ അധികവും പയ്യന്മാരായിരിക്കും. എങ്ങനെയെങ്കിലും സ്റ്റാര്‍ ആകണം. ഏതെങ്കിലും സെലിബ്രിറ്റിയുടെ പേജില്‍ കയറി ചൊറിഞ്ഞാല്‍ തിരിച്ച് മറുപടി പറയും. അങ്ങനെ കയറി ഫെയ്‌സ് ആകാം എന്ന് കരുതിയാണ് ചെയ്യുന്നതെന്നും കൃഷ്ണപ്രഭ പറയുന്നുണ്ട്.

പണ്ടൊക്കെ ഒരാണും പെണ്ണും സംസാരിക്കുമ്പോഴായിരുന്നു ഓ ഇവര്‍ തമ്മില്‍ എന്തോ ഉണ്ടല്ലോ എന്ന സംസാരം. എന്നാൽ  ഇപ്പോള്‍ ആണും ആണും സംസാരിക്കാന്‍ പാടില്ല, പെണ്ണും പെണ്ണും സംസാരിക്കാന്‍ പാടില്ലെന്നാണ്. തൻ്റെ വിവാഹത്തെക്കുറിച്ചും  കൃഷ്ണ പ്രഭ മനസ്സ് തുറക്കുന്നുണ്ട്.

സിംഗിള്‍ ആയിട്ട് നില്‍ക്കാനാണ് തനിക്ക് ഇപ്പോൾ ആ​ഗ്രഹം. താൻ ആഗ്രഹിച്ചു വന്ന ഫീല്‍ഡാണ് ഇതില്‍ തന്നെ നില്‍ക്കണം എന്നാണ്. സ്‌നേഹിച്ചിട്ടുണ്ട്, അവിടെ നിന്നും പണിയും കിട്ടിയിട്ടുണ്ട്. തേപ്പ് എന്ന് പറയാന്‍ പറ്റില്ല. കംഫര്‍ട്ടബിള്‍ ആകാന്‍ പറ്റാത്തൊരു സാഹചര്യത്തില്‍ പിരിഞ്ഞതാണ്. താന്‍ കമ്മിറ്റ്‌മെന്റുകളുടെ കാര്യത്തില്‍ അത്ര കംഫര്‍ട്ടബിള്‍ അല്ലെന്നും അവർ പറഞ്ഞു.

Latest Stories

'രണ്ടു മണിക്കൂറും 53 മിനിട്ടും'; തോമസ് ഐസക്കിനും ഉമ്മൻചാണ്ടിക്കും ശേഷം കേരള നിയമസഭയിലെ ദൈര്‍ഘ്യമേറിയ നാലാമത്തെ ബജറ്റ് അവതരിപ്പിച്ച് കെഎൻ ബാലഗോപാൽ

Kerala Budget 2026: ക്ഷേമ പെൻഷനായി 14500 കോടി വകയിരുത്തി സർക്കാർ; സ്ത്രീ സുരക്ഷ പെൻഷന് 3820 കോടി

Kerala Budget 2026: 'എസ്ഐആർ മത ന്യൂനപക്ഷങ്ങളിൽ വലിയ ആശങ്ക ഉണ്ടാക്കുന്നു'; പരിഹരിക്കാനായി എല്ലാ പൗരന്മാർക്കും കേരളത്തിൽ നേറ്റിവിറ്റി കാർഡ്

ബജറ്റ് 2026: ആശമാർക്കും അങ്കണവാടി വർക്കർമാർക്കും ആശ്വാസം, 1000 കൂട്ടി ധനമന്ത്രിയുടെ പ്രഖ്യാപനം; ഹെൽപ്പൽമാർക്ക് 500 രൂപയും വർധിപ്പിച്ചു

Kerala Budget 2026; പ്രധാന പ്രഖ്യാപനങ്ങൾ

'സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരം കേന്ദ്രം കവര്‍ന്നെടുക്കുന്നു'; ബജറ്റ് പ്രസംഗത്തില്‍ കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ച് ധനമന്ത്രി

'അപകടത്തിൽപ്പെട്ടവർക്ക് ആദ്യ അഞ്ചു ദിവസം സൗജന്യ ചികിത്സ, തൊഴിലുറപ്പ് പദ്ധതിക്കായി 1000 കോടി'; വമ്പൻ പ്രഖ്യാപനങ്ങളുമായി രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ ബജറ്റ്

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്