ലോക്കല്‍ ഗുണ്ടകള്‍ തോക്കുമായി വന്നു, മമ്മൂട്ടിയെ കാണണമെന്നായിരുന്നു ആവശ്യം.. എന്നാല്‍ സംഭവിച്ചത്: 'കണ്ണൂര്‍ സ്‌ക്വാഡ്' സംവിധായകന്‍

ബോക്‌സ് ഓഫീസില്‍ ഗംഭീര കളക്ഷന്‍ നേടി കുതിക്കുകയാണ് ‘കണ്ണൂര്‍ സ്‌ക്വാഡ്’. മമ്മൂട്ടി ചിത്രം ഹൗസ്ഫുള്‍ ആയി പ്രദര്‍ശനം തുടരുമ്പോള്‍ സംവിധായകന്‍ റോബി വര്‍ഗീസ് രാജിനും അംഗീകാരം ലഭിക്കുകയാണ്. ഇതിനിടെ ചിത്രത്തിന്റെ ഷൂട്ടിനിടെ സംഭവിച്ച ചില കാര്യങ്ങളാണ് റോബി പങ്കുവയ്ക്കുന്നത്.

ചില സ്ഥലങ്ങളില്‍ പെട്ടു പോയിട്ടുണ്ടെന്നും ലോക്കല്‍ ഗുണ്ടകള്‍ സെറ്റില്‍ കയറി വന്ന അനുഭവങ്ങള്‍ വരെ ഉണ്ടായിട്ടുണ്ടെന്നുമാണ് റോബി ദി ക്യൂവിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. ”ചില സ്ഥലങ്ങളില്‍ ഞങ്ങള്‍ പെട്ട് പോയിട്ടുണ്ട്. ഒരു ചെറിയ ലോക്കല്‍ സ്ട്രീറ്റില്‍ പെട്ടു പോയിട്ടുണ്ട്. ലോക്കല്‍ ഗുണ്ടകള്‍ വന്നിട്ടുണ്ട്.”

”നമ്മുടെ ചീഫ് അസോസിയേറ്റ് ജിബിന്‍ ആറര അടി ഉള്ളൊരു മനുഷ്യനാണ്. അവന്റെ ശബ്ദം ഭീകരമാണ്. ആ ശബ്ദം വച്ചാണ് ഞാന്‍ പിടിച്ച് നില്‍ക്കുന്നത്. ഒരു ദിവസം ഷൂട്ട് ചെയ്ത് നില്‍ക്കുമ്പോള്‍ കുറെ ഗുണ്ടകള്‍ വന്നു. കള്ള് കുടിച്ചിട്ടൊക്കെയാണ് വരവ്. ചെറിയ ചെറിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കി. ഇവര്‍ ബാക്കില്‍ എന്തോ വച്ചു.”

”ജിബിന്‍ വിചാരിച്ചത് കമ്പോ വല്ലതും ആയിരിക്കുമെന്നാണ്. പക്ഷേ പിന്നെ ആണ് മനസിലാകുന്നത് അത് തോക്കായിരുന്നെന്ന്. എന്തൊക്കെയോ പറഞ്ഞ് അവര്‍ പോയി. വീണ്ടും വന്നു ചെറിയ പ്രശ്‌നങ്ങളൊക്കെ ആയി. ഷൂട്ടിംഗ് ചെയ്യാന്‍ പറ്റിയില്ല. അവര് ഈ പ്രശ്‌നങ്ങളൊക്കെ ഉണ്ടാക്കിയ സമയത്ത് മമ്മൂട്ടി സാറിന് വേണ്ടമെങ്കില്‍ പോകാമായിരുന്നു.”

”പക്ഷേ അദ്ദേഹം സപ്പോര്‍ട്ട് ചെയ്തു കൂടെ നിന്നു. അവരുടെ ആവശ്യം മമ്മൂട്ടിയുടെ ഫോട്ടോ എടുക്കണം എന്നതാണ്. ഇവര്‍ തലേദിവസമോ മറ്റോ റോഷാക്ക് കണ്ടു. ഹമാരാ സ്റ്റാര്‍ ഹേ എന്നൊക്കെ പറഞ്ഞാണ് സംസാരം. ഷൂട്ട് എങ്ങനെ എങ്കിലും നടക്കണ്ടേ. മമ്മൂട്ടി സാര്‍ പുറത്തിറങ്ങി അവരുടെ കൂടെ സെല്‍ഫി എടുത്തു. പിന്നീട് ഷൂട്ടിംഗ് നടന്നു” എന്നാണ് റോബി പറയുന്നത്.

Latest Stories

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി