ആദ്യ ഭാര്യ പോയ സങ്കടത്തിലായിരുന്നു; ഇപ്പോള്‍ എന്താ സംഭവിച്ചതെന്ന് അറിയില്ല, രമേശിനെ കുറിച്ച് കണ്ണന്‍ താമരക്കുളം

സിനിമാ- സീരിയല്‍ താരം രമേശ് വലിയശാലയുടെ അപ്രതീക്ഷിത വിയോഗം സഹപ്രവര്‍ത്തകരെ ഞെട്ടിച്ചിരിക്കുകയാണ്. വര്‍ഷങ്ങളോളം തന്റെ അടുത്ത സുഹൃത്ത് കൂടിയായിരുന്ന രമേശിനെ കുറിച്ച് ഓര്‍മ്മിക്കുകയാണ് സംവിധായകന്‍ കണ്ണന്‍ താമരക്കുളം.

കണ്ണന്‍ സംവിധാനം ചെയ്യുന്ന വരാല്‍ എന്ന സിനിമയിലാണ് അവസാനമായി രമേശ് അഭിനയിച്ചത്. സെറ്റില്‍ വളരെ സന്തോഷവാനായി ഇരുന്ന രമേശിന് പിന്നെ എന്താണ് പറ്റിയതെന്ന് അറിയില്ലെന്നാണ് സംവിധായകനിപ്പോള്‍ പറയുന്നത്. വിശദമായി വായിക്കാം…

ഇന്നലെ ഒരുദിവസം മുഴുവന്‍ എടുത്തു പ്രിയ സുഹൃത്തേ നിങ്ങളുടെ വിയോഗം വിശ്വസിക്കാന്‍. നിങ്ങളുടെ വര്‍ക്ക് മുഴുവന്‍ തീര്‍ക്കാതെ വിട്ടിരുന്നെങ്കില്‍ അത് ഓര്‍ത്തെങ്കിലും ആ നശിച്ച നിമിഷത്തെ അതിജീവിക്കുമായിരുന്നില്ലേ. എന്ന് ഞാന്‍ ഏറെ നേരം ചിന്തിച്ചു. ഒരു ആദരാഞ്ജലി പോസ്റ്റ് ഇടാന്‍ എനിക്ക് ഒട്ടും മനസുണ്ടായിട്ടല്ല. സുഹൃത്തുക്കളെ ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല. ജീവിച്ചു കാണിക്കുകയാണ് വേണ്ടത്. ഒരുപാടു വേദനയോടെ ആത്മാവിന് ‘നിത്യ ശാന്തി’ എന്ന് ഒന്ന് ഉണ്ടെകില്‍ അതിനായി പ്രാര്‍ത്ഥിക്കുന്നു..

സാധാരണ ഓപ്പണ്‍ മൈന്‍ഡ് ആയിട്ടുള്ള വ്യക്തിയാണ് അദ്ദേഹം. പക്ഷേ എന്തെങ്കിലും പ്രശ്നം ഉള്ളതായി അടുത്തൊന്നും ആരോടും പറഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ എന്താണ് സംഭവിച്ചതെന്ന് ആര്‍ക്കും മനസിലാവുന്നില്ലെന്ന് വനിതയ്ക്ക് നല്‍കിയ പ്രതികരണത്തിലൂടെ സംവിധായകന്‍ സൂചിപ്പിക്കുന്നു. വരാല്‍ എന്ന പടത്തിലെ തന്റെ ഭാഗം തീര്‍ത്തിട്ടാണ് അദ്ദേഹം പോയത്.

ഇപ്പോള്‍ എനിക്ക് തോന്നുന്നത്, കുറച്ച് സീനുകള്‍ ബാക്കി ഉണ്ടായിരുന്നെങ്കില്‍ അതിന്റെ എങ്കിലും പേരില്‍ അദ്ദേഹം മാറി ചിന്തിച്ചേനെ എന്നാണ്. എന്ത് ചെയ്യാന്‍ പറ്റും. സാമ്പത്തിക പ്രശ്നങ്ങള്‍ ഉള്ളതായി അറിയില്ല. ആദ്യ ഭാര്യ മരിച്ചത് അദ്ദേഹത്തെ വളരെയധികം വേദനിപ്പിച്ചിരുന്നു. പിന്നീട് രണ്ടാമത് വിവാഹം കഴിച്ച് ജീവിക്കുകയായിരുന്നു.

ഇരുപത് വര്‍ഷത്തിലേറെയായി രമേശുമായി താന്‍ സുഹൃത്താണെന്നാണ് കണ്ണന്‍ പറയുന്നത്. മിന്നാരം എന്ന തന്റെ സീരിയലില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. എനിക്ക് നിങ്ങളുടെ സിനിമയില്‍ അഭിനയിക്കണം. അതെന്താ എന്നെ വിളിക്കാത്തത്. എനിക്കൊരു വേഷം തന്നേ പറ്റൂ എന്നൊക്കെ പറഞ്ഞു. അപ്പോഴാണ് അടുത്ത സുഹൃത്തായിട്ടും ഇത്ര നാളും ഒരു റോള്‍ കൊടുക്കാന്‍ പറ്റിയില്ലല്ലോ എന്ന് ഞാനും ചിന്തിച്ചത്. വരാലില്‍ രമേശ് ചെയ്തിരിക്കുന്നത് അത്യാവശ്യം നല്ല കഥാപാത്രമായിരുന്നു. നന്നായി അഭിനയിക്കുകയും ചെയ്തു. അദ്ദേഹത്തെ കാസ്റ്റ് ചെയ്തത് നന്നായി എന്ന് ഞാനും അനൂപ് മേനോനും തമ്മില്‍ പറയുകയും ചെയ്തതായി കണ്ണന്‍ ഓര്‍മ്മിക്കുന്നു.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം