ഭാവന സ്റ്റുഡിയോസ് ഫഹദിന്റെ കൂടെ നിരന്തരം വർക്ക് ചെയ്യുന്നു, എന്നാൽ ഒരിക്കൽ അഭിനയിച്ച നടിക്ക് പിന്നെ അവസരമില്ല: കനി കുസൃതി

കലാമൂല്യമുള്ള സിനിമകൾ നിർമ്മിക്കുന്ന മലയാളത്തിലെ ഏറ്റവും മികച്ച നിർമ്മാണ കമ്പനിയാണ് ഭാവന സ്റ്റുഡിയോസ്. മഹേഷിന്റെ പ്രതികരാം എന്ന ചിത്രത്തിന്റെ വലിയ വിജയത്തിന് ശേഷം സംവിധായകൻ ദിലീഷ് പോത്തൻ, തിരക്കഥാകൃത്ത് ശ്യാം പുഷ്കരൻ, ഫഹദ് ഫാസിൽ എന്നിവർ സംയുക്തമായി തുടങ്ങിയ നിർമ്മാണ കമ്പനിയാണ് ഭാവന സ്റ്റുഡിയോസ്.

ഇപ്പോഴിതാ ഭാവന സ്റ്റുഡിയോസിനെ കുറിച്ച് കനി കുസൃതി പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്. ഫഹദിന്റെ കൂടെ അവർ നിരന്തരം വർക്ക് ചെയ്യുന്നുണ്ടെന്നും, എന്നാൽ ഒരിക്കൽ അഭിനയിച്ച നടിക്ക് പിന്നീട് അവസരം കൊടുക്കുന്നില്ലെന്നുമാണ് കനി കുസൃതി പറഞ്ഞത്. കൂടാതെ അവർ അങ്ങനെ അവസരം കൊടുത്തിട്ടുള്ള ഏക നടി അപർണ ബാലമുരളിയാണെന്നും കനി കുസൃതി ചൂണ്ടിക്കാട്ടി.

“ഭാവന സ്റ്റുഡിയോസിന്റെ ആളുകൾ എന്നെ വഴക്ക് പറയുമോയെന്ന് അറിയില്ല. പക്ഷെ ഞാൻ ആലോചിച്ചു, അവർ ഫഹദിന്റെ കൂടെ പല തവണ വർക്ക്‌ ചെയ്തു, തുടരെ സിനിമകൾ ചെയ്തു. എന്നാൽ അപർണ മാത്രമാണ് അവരുടെ ഒരു റിപ്പീറ്റഡ് സിനിമയിൽ വന്നിട്ടുള്ള നായിക.

ബാക്കി അവരുടെ നായികമാരോ നടിമാരോയൊന്നും അവരുടെ വേറെയൊരു സിനിമയിലും വന്നിട്ടില്ല. എനിക്ക് തോന്നും അതെന്താണെന്ന്. അവരുടെ പടങ്ങളിൽ നടിമാർ എപ്പോഴും പുതിയ ആളുകളാണ്. പക്ഷെ അപർണ മാത്രമേ റിപ്പീറ്റ് ആയി വന്നിട്ടുള്ളൂവെന്നാണ് എന്റെ ഓർമ. തങ്കം എന്ന സിനിമയിൽ. ബാക്കി മഹേഷിന്റെ പ്രതികാരത്തിലെ ലിജോ മോൾ ആണെങ്കിലും, ഗ്രേസ് ആണെങ്കിലും വളരെ രസമുള്ള നടിമാരാണ്. ഒരുപാട് റേഞ്ച് അവർക്കുണ്ടെന്ന് എനിക്ക് കാണുമ്പോൾ തോന്നാറുണ്ട്.

അല്ലെങ്കിൽ അവർക്കൊരു അവസരം നൽകിയാൽ ലിജോ മോൾ ആണെങ്കിലും ഗ്രേസ് ആണെങ്കിലും അസാധ്യമായി ചെയ്യുമെന്ന് ഞാൻ വിചാരിക്കുന്നുണ്ട്. ഞാൻ ഒരു സംവിധായികയാണെങ്കിൽ ഒരുപക്ഷേ അവർക്ക് മുൻഗണന നൽകാൻ സാധ്യതയുണ്ട്.” എന്നാണ് ദി ക്യു സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ കനി പറഞ്ഞത്.

അതേസമയം കുമ്പളങ്ങി നൈറ്റ്സ്, ജോജി, പാൽതു ജാൻവർ, തങ്കം, പ്രേമലു എന്നിവയാണ് ഭാവന സ്റ്റുഡിയോസ് ഇതുവരെ നിർമ്മിച്ച സിനിമകൾ. കൂടാതെ പ്രേമലു 2, ഫഹദ് നായകനാവുന്ന കരാട്ടെ ചന്ദ്രൻ എന്നീ ചിത്രങ്ങളാണ് ഭാവന സ്റ്റുഡിയോസിന്റെ ഏറ്റവും പുതിയ പ്രൊജക്ടുകൾ.

Latest Stories

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം

രാജിക്കത്ത് നൽകിയിട്ടും പുറത്താക്കിയത് എന്തിനെന്നറിയില്ല, ഓടിളക്കി വന്നവനല്ല, ജനാധിപത്യ വ്യവസ്ഥയിൽ തിരഞ്ഞെടുക്കപ്പെട്ടയാളാണ് ഞാൻ : കെ.ബി. ഗണേഷ് കുമാർ

ശബരിമല യുവതി പ്രവേശം: സിപിഎമ്മിന് നിലപാടുണ്ട്; സര്‍ക്കാര്‍ അത് നടപ്പിലാക്കണമെന്ന് ശാഠ്യമില്ല; നിലപാട് മാറ്റത്തെ ന്യായീകരിച്ച് എം. എ. ബേബി