അയോധ്യയിലെ രാജാവ് ദീർഘനാളത്തെ വനവാസത്തിന് ശേഷം നാളെ സ്വന്തം വീട്ടിലേക്ക് വരുന്നു… : കങ്കണ റണാവത്

രാമക്ഷേത്ര ഉദ്ഘാടന ചടങ്ങിന് മുന്നോടിയായി രാഷ്ട്രീയ നേതാക്കൾക്കൊപ്പം സെലിബ്രിറ്റികളും അയോധ്യയിൽ എത്തിത്തുടങ്ങിയിരിക്കുകയാണ്. രാം ലല്ലയുടെ വിഗ്രഹം സ്ഥാപിക്കുന്ന മഹത്തായ ക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങ് ജനുവരി 22 നാണ് നടക്കുക. ബോളിവുഡിലെയും കായിക ലോകത്തെയും പ്രശസ്തരായ വ്യക്തികൾക്ക് ചടങ്ങിൽ പങ്കെടുക്കാൻ ക്ഷണം ലഭിച്ചിട്ടുണ്ട്.

രൺബീർ കപൂർ, ആയുഷ്മാൻ ഖുറാന, ആലിയ ഭട്ട്, അമിതാഭ് ബച്ചൻ തുടങ്ങി നിരവധി എ-ലിസ്റ്റ് സെലിബ്രിറ്റികളും ചടങ്ങിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. എന്നാൽ കങ്കണ റണാവത്ത് ഇതിനകം തന്നെ അയോധ്യയിലെത്തി പ്രത്യേക പൂജയിൽ പങ്കെടുത്തു കഴിഞ്ഞു.


തന്റെ ഗുരു രംഭദാചാര്യയെ കണ്ടുമുട്ടിയ വിശേഷങ്ങളും താരം സോഷ്യൽ മീഡിയയിലൂടെ പങ്കിട്ടു. ‘വരൂ എന്റെ റാം. ഇന്ന് ഏറ്റവും ആദരണീയനായ ശ്രീ രാമഭദ്രാചാര്യ ജിയെ കാണുകയും അനുഗ്രഹം വാങ്ങുകയും ചെയ്തു.അദ്ദേഹം സംഘടിപ്പിച്ച ശാസ്ത്രാവത് മാസ് ഹനുമാൻ ജി യാഗത്തിൽ പങ്കെടുത്തു. അയോധ്യാധാമിൽ ശ്രീരാമനെ സ്വാഗതം ചെയ്യുന്നതിൽ എല്ലാവർക്കും സന്തോഷമുണ്ട്. നാളെ അയോധ്യയിലെ രാജാവ് ദീർഘനാളത്തെ വനവാസത്തിന് ശേഷം സ്വന്തം വീട്ടിലേക്ക് വരുന്നു. വരൂ എന്റെ റാം, വരൂ എന്റെ റാം’ എന്നാണ് താരം പോസ്റ്റിൽ കുറിച്ചിരിക്കുന്നത്.

ചുവന്ന നിറത്തിലുള്ള ബനാറസി സാരിയും നിറയെ സ്വർണ്ണാഭരണങ്ങളുമാണ് താരം ധരിച്ചിരിക്കുന്നത്. ഉദ്ഘാടന ചടങ്ങിന് പോകുമ്പോൾ രജനികാന്തും വിമാനത്താവളത്തിൽ എത്തിയിരുന്നു. തന്റെ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയില്ലെന്നും ഈ ദിവസത്തിന് സാക്ഷ്യം വഹിക്കാൻ കഴിഞ്ഞ ജന്മത്തിൽ താൻ എന്തെങ്കിലും ചെയ്തിട്ടുണ്ടാകുമെന്നും അടുത്തിടെ കങ്കണ പറഞ്ഞിരുന്നു.

Latest Stories

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി