പൃഥ്വിരാജ് അന്ന് തന്നെ നല്ല പൈസ വാങ്ങിക്കുന്ന ഒരു നടനാണ്, എന്നാൽ ആ സിനിമയ്ക്ക് വേണ്ടി അത്രയും പണം കൊടുക്കാൻ എന്റെ കൈയിലുണ്ടായിരുന്നില്ല: കമൽ

മലയാള സിനിമയ്ക്ക് ഒരുപാട് മികച്ച സിനിമകൾ സമ്മാനിച്ച സംവിധായകനാണ് കമൽ. 1986-ൽ പുറത്തിറങ്ങിയ ‘മിഴിനീർപൂക്കൾ’ എന്ന ചിത്രത്തിലൂടെയാണ് കമൽ സംവിധാനം രംഗത്തേക്ക് എത്തിയത്. കാക്കോത്തി കാവിലെ അപ്പൂപ്പൻ താടികൾ, ഉണ്ണികളേ ഒരു കഥ പറയാം, ഉള്ളടക്കം, മഴയെത്തും മുൻപെ, നിറം, മധുരനൊമ്പരക്കാറ്റ്, നമ്മൾ, പെരുമഴക്കാലം, കറുത്ത പക്ഷികൾ, സെല്ലുലോയ്ഡ് ഇതെല്ലാം കമലിന്റെ മികച്ച സിനിമകളാണ്.

മലയാള സിനിമയുടെ പിതാവെന്നറിയപ്പെടുന്ന ജെ. സി ഡാനിയലിന്റെ ജീവിതത്തെ ആസ്പദമാക്കി പൃഥ്വിരാജിനെ പ്രധാന കഥാപാത്രമാക്കി കമൽ സംവിധാനം ചെയ്ത ചിത്രമാണ് 2013-ൽ പുറത്തിറങ്ങിയ ചിത്രമാണ് ‘സെല്ലുലോയ്ഡ്’. ആ വർഷത്തെ മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ഈ ചിത്രത്തിലൂടെയാണ് രണ്ടാം തവണ പൃഥ്വിരാജ് സ്വന്തമാക്കുന്നത്.

ഇപ്പോഴിതാ സെല്ലുലോയ്ഡ് എന്ന ചിത്രത്തിലേക്ക് പൃഥ്വിയെ തിരഞ്ഞെടുത്തപ്പോഴുണ്ടായ അനുഭവം പങ്കുവെക്കുകയാണ് സംവിധായകൻ കമൽ. പൃഥ്വിരാജ് അന്ന് തന്നെ നല്ല പൈസ വാങ്ങിക്കുന്ന ഒരു നടനാണെന്നും എന്നാൽ ഇപ്പോൾ വാങ്ങിക്കൊണ്ടിരിക്കുന്ന പൈസ തരാൻ തന്റെ കയ്യിൽ ഉണ്ടാവില്ലെന്ന് താൻ പൃഥ്വിയോട് പറഞ്ഞുവെന്നും കമൽ ഓർക്കുന്നു.

“ഞാൻ അന്ന് പൃഥ്വിരാജിനെ ഫോണിൽ വിളിച്ചിട്ട് പറഞ്ഞു, ഞാൻ ജെ.സി. ഡാനിയലിന്റെ ബയോപിക് ചെയ്യാൻ പോവുന്നു, നിങ്ങളാണ് അതിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
അത് കേട്ടപാടെ പൃഥ്വിരാജ് പറഞ്ഞു, അയ്യോ അദ്ദേഹത്തെ കുറിച്ച് എനിക്കറിയില്ല. ഞാൻ കേട്ടിട്ടുണ്ട് എന്നല്ലാതെ എനിക്ക് നന്നായി അറിയില്ലായെന്ന്. ഞാൻ പറഞ്ഞു, ഞാൻ സ്ക്രിപ്റ്റ് ആയിട്ട് അടുത്തേക്ക് വരാമെന്ന്.

ഞാൻ ചെന്ന് സ്ക്രിപ്റ്റ് പറഞ്ഞു കൊടുത്തു. അത് കേട്ടപ്പോൾ രാജു പറഞ്ഞു, ഇദ്ദേഹത്തിന്റെ ജീവിതത്തിൽ ഇത്രത്തോളം സംഭവങ്ങളൊക്കെ ഉണ്ടായിരുന്നോയെന്ന്. അങ്ങനെയൊരു മനുഷ്യനാണോ ജെ. സി. ഡാനിയൽ. ഞാനിത് ചെയ്തതാൽ റെഡിയാവുമോയെന്ന് പൃഥ്വി ചോദിച്ചു.

ഞാൻ പറഞ്ഞു, നിങ്ങൾ ചെയ്‌താലേ ശരിയാവു. കാരണം ഇങ്ങനെയൊരു സിനിമയെടുക്കുമ്പോൾ അദ്ദേഹത്തിന് പത്തിരുപത്തെട്ട് വയസ്സേയുള്ളൂ. അന്ന് പൃഥ്വിരാജിനും അതേപ്രായമാണ്. അത്രയായിട്ടുണ്ടോ എന്നെനിക്കറിയില്ല.

രാജുവിനെ പോലൊരു ചെറുപ്പക്കാരൻ തന്നെ വേണമായിരുന്നു ഈ കഥാപാത്രം അവതരിപ്പിക്കാൻ. പിന്നെ മറ്റൊരു കാര്യം കൂടെ ഞാൻ പറഞ്ഞു. പൃഥ്വിരാജ് അന്ന് തന്നെ നല്ല പൈസ വാങ്ങിക്കുന്ന ഒരു നടനാണ്. വലിയ ഹീറോയായി കഴിഞ്ഞിട്ടുണ്ട്. രാജു ഇപ്പോൾ വാങ്ങിക്കൊണ്ടിരിക്കുന്ന പൈസ തരാൻ എന്റെ കയ്യിൽ ഉണ്ടാവില്ലായെന്ന് ഞാൻ പറഞ്ഞു.

കാരണം ഞാൻ ഈ സിനിമയുടെ നിർമാതാവാണ്. എനിക്ക് വേറേ
നിർമാതാവില്ല. അതുകൊണ്ട് ഞാൻ തരുന്ന പണം വാങ്ങിക്കണം, അതിന് തയ്യാറാണോ എന്ന് ചോദിച്ചു. രാജു കുറെ നേരം ചിരിച്ചിട്ട് എന്നോട് ചോദിച്ചു, സാർ മൊത്തത്തിൽ എന്നെയങ്ങ് പൂട്ടുകയാണല്ലേയെന്ന്.” എന്നാണ് എന്നാണ് കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ കമൽ പറഞ്ഞത്.

അതേസമയം ഷൈൻ ടോം ചാക്കോ നായകനായെത്തിയ ‘വിവേകാനന്ദൻ വൈറലാണ്’ എന്ന ചിത്രമാണ് കമലിന്റെ അവസാനമിറങ്ങിയ ചിത്രം. തിയേറ്ററുകളിൽ വലിയ രീതിയിൽ ചർച്ചയാവാത്ത സിനിമക്ക് സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചത്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ