കണ്ണന്‍ മോതിരം ഇട്ട് പ്രൊപ്പോസ് ചെയ്തപ്പോള്‍ പിന്നില്‍ ആനയുടെ ചിന്നംവിളി, ഒന്നിച്ചുള്ള ഓട്ടത്തില്‍ മറുപടി പോലും കൊടുത്തില്ല: തരിണി

കാളിദാസ് ആദ്യം മോതിരമിട്ട് പ്രൊപ്പോസ് ചെയ്തപ്പോള്‍ താന്‍ ഓടിക്കളഞ്ഞുവെന്ന് തരിണി കലിംഗരായര്‍. ഈയടുത്തായിരുന്നു മലയാളത്തിന്റെ പ്രിയ താരം കാളിദാസ് ജയറാമും മോഡലായ തരിണിയും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞത്. തരിണിയെ ആദ്യമായി പ്രൊപ്പോസ് ചെയ്തതിനെ കുറിച്ചാണ് കാളിദാസ് ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

മനസഗുഡിയിലാണ് തരിണിയുടെ നാട്. മഞ്ഞ് കൂട്ടിനെത്തിയ വഴിയിലൂടെ നിങ്ങുമ്പോള്‍ സിനിമയിലെന്ന പോലെ ഒരു രംഗം താന്‍ പ്ലാന്‍ ചെയ്തു. മസനഗുഡിയില്‍ എത്തുന്നു. കാട്ടില്‍ ട്രക്കിംഗിന് പോകുന്നു.

ഒട്ടും പ്രതീക്ഷിക്കാത്തൊരു നിമിഷത്തില്‍ മോതിരം സമ്മാനിച്ച് തരിണിയെ പ്രൊപ്പോസ് ചെയ്യുന്നു എന്നായിരുന്നു പ്ലാന്‍ എന്നാണ് കാളിദാസ് പറയുന്നത്. എന്നാല്‍ ഈ പ്ലാനില്‍ സംഭവിച്ച ട്വിസ്റ്റിനെ കുറിച്ചാണ് തരിണി വെളിപ്പെടുത്തിയിരിക്കുന്നത്. സെപ്റ്റംബര്‍ നാലിന് ആയിരുന്നു വിവാഹനിശ്ചയം.

അതിന് രണ്ടു മാസം മുമ്പായിരുന്നു ആ യാത്ര. നല്ല ഡ്രസ് ഒക്കെ എടുത്തോ കുറച്ച് ഫോട്ടോസ് എടുക്കാമെന്ന് കണ്ണന്‍ പറഞ്ഞെങ്കിലും ആളുടെ മനസിലെ തിരക്കഥ മനസിലായിരുന്നില്ല. കാട്ടിനുള്ളിലൂടെ നടന്ന് ഒരു വലിയ ആല്‍മരത്തിന് താഴെ എത്തിയപ്പോള്‍ കണ്ണന്‍ പെട്ടെന്നു നിന്നു. ഒന്നും മിണ്ടാതെ ചിരിയോടെ മോതിരം കയ്യിലിട്ടു തന്നു.

ഒരു നിമിഷത്തേക്ക് എനിക്ക് ഒന്നും പറയാന്‍ പോലും കഴിഞ്ഞില്ല. പെട്ടെന്നാണ് പിന്നില്‍ ആനയുടെ ചിന്നം വിളി കേട്ടത്. അതോടെ ഓട്ടമായിരുന്നു എന്നാണ് തരിണി പറയുന്നത്. മോതിരമിട്ട ശേഷം ഒരുമിച്ചുള്ള ആ ഓട്ടം യെസ് ആയി തന്നെ താന്‍ കരുതിയെങ്കിലും ശരിക്കുള്ള മറുപടി കിട്ടിയത് പിന്നീട് ആണ് എന്നാണ് കാളിദാസ് പറയുന്നത്.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം