മറ്റൊരാളെ ഭര്‍ത്താവായി സങ്കല്‍പ്പിക്കാന്‍ ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ പറ്റാതായി, രാവിലെ ആറ് മണി വരെ സംസാരിച്ചിരുന്നു..; തരിണിയും കാളിദാസും

വിവാഹനിശ്ചയത്തിന് പിന്നാലെ തങ്ങളുടെ പ്രണയകഥ തുറന്നുപറഞ്ഞ് കാളിദാസ് ജയറാമും തരിണി കലിംഗാരയരും. ഒരു സുഹൃത്ത് സംഘടിപ്പിച്ച ഗെറ്റ് ടുഗദര്‍ മീറ്റിലാണ് തങ്ങള്‍ കണ്ടുമുട്ടിയത്. അന്ന് കുറേ സംസാരിക്കണമെന്ന് തോന്നിയെങ്കിലും അധികം സംസാരിക്കാനായില്ല. എന്നാല്‍ ന്യൂ ഇയര്‍ പാര്‍ട്ടിക്കിടെ പുലര്‍ച്ചെ വരെ തങ്ങള്‍ സംസാരിച്ചിരിക്കുകയായിരുന്നു എന്നാണ് കാളിദാസ് പറയുന്നത്.

2021 ഡിസംബര്‍ നാലിന് ഒരു സുഹൃത്തിന്റെ ഗെറ്റ് ടുഗദര്‍ പാര്‍ട്ടിക്കിടെയാണ് തരിണിയെ ആദ്യം കാണുന്നത്. കണ്ടപ്പോഴേ തനിക്ക് മിണ്ടണമെന്ന് തോന്നി. അത് എങ്ങനെ വിശദീകരിക്കണമെന്ന് അറിയില്ല. അന്ന് പരിചയപ്പെട്ടെങ്കിലും കൂടുതല്‍ സംസാരിച്ചില്ല. പിന്നീട് ഒരു മെസേജ് ഇട്ടു. അതിന് ശേഷം താന്‍ ന്യു ഇയര്‍ ഗെറ്റ് ടുഗദര്‍ സംഘടിപ്പിച്ചപ്പോള്‍ തരിണി വന്നു.

എല്ലാവരും പുതുവര്‍ഷം ആഘോഷിക്കുമ്പോള്‍ തങ്ങള്‍ രാത്രി മുഴുവന്‍ രാവിലെ ആറ് മണിവരെ സംസാരിച്ചു കൊണ്ടിരുന്നു. ഒരു പ്രണയം വളരണമെങ്കില്‍ രണ്ട് വശത്ത് നിന്നും താല്‍പര്യവും ശ്രമവുമുണ്ടാകണം. തനിക്കുള്ള ഇഷ്ടം തരിണിയ്ക്ക് തന്നോടുണ്ടാകുമോ എന്ന സംശയമുണ്ടായിരുന്നു.

സിനിമയിലെ പോലെ ഐ ലവ് യു എന്ന് പറയലൊന്നും ഉണ്ടായിട്ടില്ലെങ്കിലും പരസ്പരം രണ്ടാള്‍ക്കും മനസിലായി ഇഷ്ടമായെന്ന് എന്നാണ് കാളിദാസ് വനിത മാഗസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. കാളിദാസിന് തന്നെ ഇഷ്ടമാണെന്ന് സംസാരിച്ച് തുടങ്ങി ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ തനിക്ക് മനസിലായിരുന്നു എന്നാണ് തരിണി പറയുന്നത്.

കണ്ണന്റെ മനസില്‍ ഇഷ്ടമുണ്ടെന്ന് സംസാരിച്ച് തുടങ്ങി ഒരാഴ്ചയ്ക്കുള്ളില്‍ മനസിലായി. ഇനിയുള്ള ജീവിതത്തില്‍ ഒന്നിച്ചു മുന്നോട്ട് പോകാം എന്ന് തീരുമാനിച്ച പ്രത്യേക നിമിഷമൊന്നുമില്ല. പക്ഷെ പരിചയപ്പെട്ടു, പത്ത്-പന്ത്രണ്ട് ദിവസമായപ്പോഴേക്കും രണ്ടാള്‍ക്കും അങ്ങനെ തോന്നി തുടങ്ങി. യാത്ര, ഭക്ഷണം, വൈല്‍ഡ് ലൈഫ്, തന്റേയും കണ്ണന്റേയും ഇഷ്ടങ്ങള്‍ കൂടുതലും സമാനമാണ്.

അതുകൊണ്ട് തന്നെ യാതൊരു ബുദ്ധിമുട്ടുമില്ലാതെ പരസ്പരം സംസാരിക്കാം. നല്ല സുഹൃത്തുക്കളാണ്. ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ മറ്റൊരാളെ ജീവിതപങ്കളിയായി സങ്കല്‍പ്പിക്കാനാകാതെയായി. കണ്ണന്‍ വന്നശേഷം ജീവിതം മാറി. കണ്ണനെ പരിചയപ്പെട്ട ശേഷം ഒരു ദിവസം പോലും താന്‍ സങ്കടപ്പെട്ടിരുന്നില്ല. അതൊരു മാജിക് പോലെയാണ് എന്നാണ് തരിണി പറയുന്നത്.

Latest Stories

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ

യൂട്യൂബർ തൊപ്പിക്കും ഗ്യാങ്ങിനുമെതിരെ അന്വേഷണം, സൈബർ ഓപ്പറേഷൻസ് എസ്‌പിക്ക് ചുമതല നൽകി ഡിജിപി; 'പുതിയ തലമുറയുടെയും കുട്ടികളുടെയും ഭാവിയെ തകർക്കുന്ന രീതിയിലുള്ള പ്രവർത്തനം'

നിപ പരിശോധനയ്ക്കയച്ച മൂന്ന് പേരുടെ പരിശോധനാ ഫലം നെ​ഗറ്റീവ്; കേന്ദ്ര സംഘം കോഴിക്കോട് എത്തി

'കടുത്ത പനിയുമായി ചെന്ന ഏഴ് വയസുകാരന് ചികിത്സ നിഷേധിച്ചു, നേഴ്സ് മൊബൈലിൽ നോക്കി കൊണ്ടിരുന്നു'; ഒറ്റപ്പാലം ഗവൺമെന്റ് ആശുപത്രിക്കെതിരെ ആരോപണവുമായി കുടുംബം

വീട് നഷ്ടപ്പെടുന്ന ജനങ്ങൾ, നഗരം കൈവശപ്പെടുത്തുന്ന മൂലധനം; വാടകക്കാരുടെ രാജ്യം, ഭൂവുടമകളുടെ സമ്പത്ത്

'മുൻപ് നിപ്പ വന്നപ്പോൾ എല്ലാവരും ചേർന്ന് പ്രതിരോധിച്ചു, ആരോഗ്യ മന്ത്രിയോട് കോഴിക്കോട് ക്യാമ്പ് ചെയ്യാൻ പറഞ്ഞു, പക്ഷെ വന്നില്ല'; വിമർശിച്ച് മുഹമ്മദ്‌ റിയാസ് എംഎൽഎ