മണിക്ക് ഒരു നായികയെ കിട്ടാന്‍ അത്ര ബുദ്ധിമുട്ടായിരുന്നു, ആരും അതിന് തയ്യാറായില്ല, ഒടുവില്‍: സന്തോഷ് ദാമോദരന്‍

നടന്‍ കലാഭവന്‍ മണിയുടെ കരിയറിലെ തന്നെ ഏറ്റവും ശ്രദ്ധേയമായ ചിത്രങ്ങളിലൊന്നായിരുന്നു. 2002 ല്‍ തീയേറ്ററുകളിലെത്തിയ വാല്‍ക്കണ്ണാടി . ടി എ റസാഖ് തിരക്കഥ എഴുതി അനില്‍ ബാബു സംവിധാനം ചെയ്ത ഈ സിനിമയില്‍ നായികയാകാന്‍ പല നടിമാരെയും സമീപിച്ചെങ്കിലും കലാഭവന്‍ മണിയാണ് നായകനെന്ന് അവരെല്ലാം ഒഴിഞ്ഞുമാറിയെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നിര്‍മ്മാതാവ് സന്തോഷ് ദാമോദരന്‍ . മാസ്റ്റര്‍ ബിന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

‘അന്നത്തെ നടിമാരില്‍ പലരും ആ സിനിമ ചെയ്യാന്‍ മടിച്ചിരുന്നു. അതിന് കാരണം എനിക്കറിയില്ല. ഞാന്‍ ശരിക്കും അനുഭവിച്ചതാണ്. ഒത്തിരിപേരെ ഞങ്ങള്‍ സമീപിച്ചു. പിന്നീട് ഞങ്ങള്‍ എല്ലാവരും കൂടി ആലോചിച്ചു എന്തുകൊണ്ട് ഒന്ന് ഗീതുവിനോട് (നടി ഗീതു മോഹന്‍ദാസ്) സംസാരിച്ചു കൂടാ. അടുത്തടുത്ത് സിനിമകള്‍ ചെയ്യേണ്ട എന്ന് വിചാരിച്ചിരുന്നു.

‘അങ്ങനെ ഞാനാണ് ഗീതുവിനെ വിളിക്കുന്നത്. ഗീതുവിനെ വിളിച്ച് ഞാന്‍ സംസാരിച്ചിട്ട് അനിലിന് ഫോണ്‍ കൊടുത്തു. റസാഖ് കഥ പറഞ്ഞു. ഗീതു ഞാന്‍ ചെയ്യാമെന്ന് പറഞ്ഞു. ഞങ്ങള്‍ പറഞ്ഞ വന്ന ഡേറ്റില്‍ തന്നെ വന്നു ചെയ്യുകയും ചെയ്തു. വളരെയധികം സഹകരണത്തോടെ വന്ന് അഭിനയിച്ചു തന്നിട്ട് പോയി’,

‘പക്ഷേ എനിക്ക് ആ സമയത്ത് കുറച്ച് ബുദ്ധിമുട്ട് നേരിടേണ്ടി വന്നു. നായികയെ കിട്ടാനൊക്കെ വേണ്ടിയിട്ട്. ഗീതു ജസ്റ്റ് കഥ മാത്രം കേട്ട് വന്നു ചെയ്തതാണ്. സന്തോഷ് ദാമോദരന്‍ പറഞ്ഞു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക