കലാഭവൻ മണി മരിച്ചത് മദ്യപാനം കൊണ്ടല്ല; ഞങ്ങൾ തമ്മിൽ വഴക്കുണ്ടായിട്ടുണ്ടെങ്കിലും തമ്മിൽ ഭയങ്കര ഇഷ്ട‌മായിരുന്നു: കിരൺ രാജ്

നടൻ കലാഭവൻമണിയുടെ മരണം കേരളം ഞെട്ടലോടെയാണ് കേട്ടത്. ചാലക്കുടിപുഴയിൽ മണല് വാരിയും ഓട്ടോ ഓടിച്ചും ജീവിച്ച നാടൻപാട്ടുകൾ പാടിയും മിമിക്രി കാണിച്ചുമെല്ലാം നടന്ന മണി. 1995ൽ അക്ഷരം എന്ന സിനിമയിൽ ഓട്ടോഡ്രൈവറായി മുഖം കാണിച്ച കലാഭവൻ മണി പിന്നീട് 1996 ൽ പുറത്തിറങ്ങിയ സല്ലാപം എന്ന ചിത്രത്തിലെ രാജപ്പൻ എന്ന കഥാപാത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറി.

മലയാള സിനിമാലോകത്തെ ഒന്നാകെ ഞെട്ടിച്ച് കൊണ്ടാണ് നടൻ കലാഭവൻമണിയുടെ മരണമുണ്ടാവുന്നത്. കലാഭവൻ മണിക്ക് കാര്യമായ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടായിരുന്നുവെന്ന് പുറംലോകം അറിയുന്നത് പോലും അദ്ദേഹത്തിന്റെ മരണ ശേഷമായിരുന്നു. കരൾ രോഗബാധിതനായ മണി അമിതമായി മദ്യപിച്ചതും അതല്ല വിഷം അകത്ത് ചെന്നതാണ് മരണകാരണമെന്നും തുടങ്ങി നിരവധി ദുരൂഹതകൾ പിന്നീട് ഉയർന്ന് വന്നിരുന്നു.

ഇപ്പോഴിതാ കലാഭവൻ മാണിയുടെ മരണവുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് നടൻ കിരൺ രാജ്. മാസ്റ്റർബിൻ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് കിരൺ രാജിന്റെ വെളിപ്പെടുത്തൽ. കലാഭവൻ മണി മരിക്കുന്നതിന് ഒരു വർഷം മുൻപ് അദ്ദേഹത്തെ കാണുകയും അന്ന് തങ്ങൾ പിണങ്ങിയാണ് പോന്നതെന്നും കിരൺ രാജ് പറയുന്നു.

അദ്ദേഹത്തിന്റെ പാട്ടിൽ ഞാൻ അഭിനയിച്ചിരുന്നു. മരിക്കുന്നതിന് ഒരു വർഷം മുൻപാണ് ഞങ്ങൾ തമ്മിൽ കാണുന്നത്. അന്ന് പിണങ്ങിയിട്ടാണ് തിരികെ പോരുന്നത്. പുള്ളിയ്ക്ക് എന്തൊക്കേയോ പ്രശ്നങ്ങളുണ്ടായിരുന്നു. ഒരിക്കൽ പുള്ളി ഓവറാണ് ചേട്ടൻ ഒന്ന് പറയാമോ എന്ന് അദ്ദേഹത്തിൻ്റെ മാനേജരാണ് എന്നോട് പറയുന്നത്. ലിവർ ടെസ്റ്റ് ചെയ്‌തപ്പോൾ കുഴപ്പമുണ്ടെന്ന് മാനേജർ പറഞ്ഞിരുന്നു. നമുക്കിത് നിർത്തി കുറച്ചു ദിവസം ബ്രേക്ക് എടുത്താലോ എന്ന് ഞാൻ ചോദിച്ചു. നീ നിർത്തുമോ എന്ന് അദ്ദേഹം എന്നോട് തിരിച്ചു ചോദിച്ചു. മണിച്ചേട്ടൻ നിർത്തുകയാണെങ്കിൽ ഞാൻ നിർത്താമെന്ന് പറഞ്ഞു. എങ്കിൽ കുറച്ച് ദിവസത്തേക്ക് ഇനി ഇല്ല എന്നായി അദ്ദേഹം.

നിങ്ങൾ മദ്യപിക്കുന്നുണ്ടോന്ന് ഞാൻ വിളിച്ച് അന്വേഷിക്കുമെന്ന് പറഞ്ഞെങ്കിലും അദ്ദേഹം അതും സമ്മതിച്ചു. എന്നാൽ പിറ്റേന്ന് രാവിലെ തന്നെ അടി തുടങ്ങിയെന്നാണ് അവിടെനിന്ന് അന്വേഷിച്ചപ്പോൾ മനസ്സിലായത്. മാനസികമായിട്ടൊക്കെ കുറെ പ്രശ്‌നങ്ങൾ അദ്ദേഹത്തിന് ഉണ്ടായിരുന്നു. ആരോടും അത് പറയാത്തത് കൊണ്ട് എങ്ങനെ അത് കൈകാര്യം ചെയ്യണമെന്ന് അറിയാത്തത് കൊണ്ടാണെന്ന് തോന്നുന്നു. ഞാൻ പ്രശ്നമെന്താണെന്ന് ഒത്തിരി ചോദിച്ചെങ്കിലും ഒന്നും പറഞ്ഞില്ല. ഇതോടെ ആരോഗ്യപരമായി മോശമായി. മദ്യം കഴിക്കുന്നത് കൂടുകയും ഭക്ഷണം കഴിക്കുന്നത് കുറയുകയും ചെയ്തു. ഞങ്ങൾ തമ്മിൽ അടി കൂടുകയും വഴക്കുണ്ടാക്കുകയും ചെയ്യാറുണ്ടെങ്കിലും തമ്മിൽ ഭയങ്കര ഇഷ്ട‌മായിരുന്നുവെന്നും കിരൺ പറഞ്ഞു.

Latest Stories

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി