കലാഭവൻ മണി മരിച്ചത് മദ്യപാനം കൊണ്ടല്ല; ഞങ്ങൾ തമ്മിൽ വഴക്കുണ്ടായിട്ടുണ്ടെങ്കിലും തമ്മിൽ ഭയങ്കര ഇഷ്ട‌മായിരുന്നു: കിരൺ രാജ്

നടൻ കലാഭവൻമണിയുടെ മരണം കേരളം ഞെട്ടലോടെയാണ് കേട്ടത്. ചാലക്കുടിപുഴയിൽ മണല് വാരിയും ഓട്ടോ ഓടിച്ചും ജീവിച്ച നാടൻപാട്ടുകൾ പാടിയും മിമിക്രി കാണിച്ചുമെല്ലാം നടന്ന മണി. 1995ൽ അക്ഷരം എന്ന സിനിമയിൽ ഓട്ടോഡ്രൈവറായി മുഖം കാണിച്ച കലാഭവൻ മണി പിന്നീട് 1996 ൽ പുറത്തിറങ്ങിയ സല്ലാപം എന്ന ചിത്രത്തിലെ രാജപ്പൻ എന്ന കഥാപാത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറി.

മലയാള സിനിമാലോകത്തെ ഒന്നാകെ ഞെട്ടിച്ച് കൊണ്ടാണ് നടൻ കലാഭവൻമണിയുടെ മരണമുണ്ടാവുന്നത്. കലാഭവൻ മണിക്ക് കാര്യമായ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടായിരുന്നുവെന്ന് പുറംലോകം അറിയുന്നത് പോലും അദ്ദേഹത്തിന്റെ മരണ ശേഷമായിരുന്നു. കരൾ രോഗബാധിതനായ മണി അമിതമായി മദ്യപിച്ചതും അതല്ല വിഷം അകത്ത് ചെന്നതാണ് മരണകാരണമെന്നും തുടങ്ങി നിരവധി ദുരൂഹതകൾ പിന്നീട് ഉയർന്ന് വന്നിരുന്നു.

ഇപ്പോഴിതാ കലാഭവൻ മാണിയുടെ മരണവുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് നടൻ കിരൺ രാജ്. മാസ്റ്റർബിൻ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് കിരൺ രാജിന്റെ വെളിപ്പെടുത്തൽ. കലാഭവൻ മണി മരിക്കുന്നതിന് ഒരു വർഷം മുൻപ് അദ്ദേഹത്തെ കാണുകയും അന്ന് തങ്ങൾ പിണങ്ങിയാണ് പോന്നതെന്നും കിരൺ രാജ് പറയുന്നു.

അദ്ദേഹത്തിന്റെ പാട്ടിൽ ഞാൻ അഭിനയിച്ചിരുന്നു. മരിക്കുന്നതിന് ഒരു വർഷം മുൻപാണ് ഞങ്ങൾ തമ്മിൽ കാണുന്നത്. അന്ന് പിണങ്ങിയിട്ടാണ് തിരികെ പോരുന്നത്. പുള്ളിയ്ക്ക് എന്തൊക്കേയോ പ്രശ്നങ്ങളുണ്ടായിരുന്നു. ഒരിക്കൽ പുള്ളി ഓവറാണ് ചേട്ടൻ ഒന്ന് പറയാമോ എന്ന് അദ്ദേഹത്തിൻ്റെ മാനേജരാണ് എന്നോട് പറയുന്നത്. ലിവർ ടെസ്റ്റ് ചെയ്‌തപ്പോൾ കുഴപ്പമുണ്ടെന്ന് മാനേജർ പറഞ്ഞിരുന്നു. നമുക്കിത് നിർത്തി കുറച്ചു ദിവസം ബ്രേക്ക് എടുത്താലോ എന്ന് ഞാൻ ചോദിച്ചു. നീ നിർത്തുമോ എന്ന് അദ്ദേഹം എന്നോട് തിരിച്ചു ചോദിച്ചു. മണിച്ചേട്ടൻ നിർത്തുകയാണെങ്കിൽ ഞാൻ നിർത്താമെന്ന് പറഞ്ഞു. എങ്കിൽ കുറച്ച് ദിവസത്തേക്ക് ഇനി ഇല്ല എന്നായി അദ്ദേഹം.

നിങ്ങൾ മദ്യപിക്കുന്നുണ്ടോന്ന് ഞാൻ വിളിച്ച് അന്വേഷിക്കുമെന്ന് പറഞ്ഞെങ്കിലും അദ്ദേഹം അതും സമ്മതിച്ചു. എന്നാൽ പിറ്റേന്ന് രാവിലെ തന്നെ അടി തുടങ്ങിയെന്നാണ് അവിടെനിന്ന് അന്വേഷിച്ചപ്പോൾ മനസ്സിലായത്. മാനസികമായിട്ടൊക്കെ കുറെ പ്രശ്‌നങ്ങൾ അദ്ദേഹത്തിന് ഉണ്ടായിരുന്നു. ആരോടും അത് പറയാത്തത് കൊണ്ട് എങ്ങനെ അത് കൈകാര്യം ചെയ്യണമെന്ന് അറിയാത്തത് കൊണ്ടാണെന്ന് തോന്നുന്നു. ഞാൻ പ്രശ്നമെന്താണെന്ന് ഒത്തിരി ചോദിച്ചെങ്കിലും ഒന്നും പറഞ്ഞില്ല. ഇതോടെ ആരോഗ്യപരമായി മോശമായി. മദ്യം കഴിക്കുന്നത് കൂടുകയും ഭക്ഷണം കഴിക്കുന്നത് കുറയുകയും ചെയ്തു. ഞങ്ങൾ തമ്മിൽ അടി കൂടുകയും വഴക്കുണ്ടാക്കുകയും ചെയ്യാറുണ്ടെങ്കിലും തമ്മിൽ ഭയങ്കര ഇഷ്ട‌മായിരുന്നുവെന്നും കിരൺ പറഞ്ഞു.

Latest Stories

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം

രോഗികളുമായി പോയ വാഹനങ്ങള്‍വരെ തടയുന്ന ദൃശ്യങ്ങള്‍, ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; കോടതിയലക്ഷ്യ നടപടിയും നേരിടണം; സര്‍ക്കാരിനോട് വിശദീകരണം തേടി

ആശുപത്രികളില്‍ ആന്റി വെനം ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി; കണ്ണൂരിലേത് ഉന്തും തള്ളും മാത്രമായിരുന്നു എന്നായിരുന്നു തന്റെ മൊഴിയെന്ന് പറഞ്ഞത് മാധ്യമങ്ങളെന്ന് വീണ ജോര്‍ജ്

നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: പ്രതി സജി പൊലീസ് പിടിയില്‍

“പവർകട്ട് ഇല്ലാത്ത കേരളം: കരാറോ, കണക്കോ, രാഷ്ട്രീയമോ?”