സിനിമകളില്‍ നിന്നും പിന്മാറേണ്ടി വന്നു, ഗര്‍ഭിണി ആയപ്പോള്‍ പലരും തടിച്ചിയെന്ന് വിളിച്ചു, മാനസികമായി തളര്‍ന്നിരുന്നു: കാജല്‍ അഗര്‍വാള്‍

കഴിഞ്ഞ വര്‍ഷമാണ് നടി കാജല്‍ അഗര്‍വാളിന് കുഞ്ഞ് ജനിക്കുന്നത്. കുഞ്ഞ് ജനിച്ച് മാസങ്ങള്‍ക്കുള്ളില്‍ തന്നെ താരം സിനിമയിലേക്ക് മടങ്ങിയെത്തുകയും ചെയ്തിരുന്നു. അമ്മയായതിന് ശേഷം വീണ്ടും സിനിമയിലേക്ക് എത്തിയപ്പോള്‍ താന്‍ അനുഭവിച്ച ബുദ്ധിമുട്ടുകളെ കുറിച്ചാണ് കാജല്‍ ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുന്നത്.

ഗര്‍ഭിണി ആയിരുന്നപ്പോള്‍ ആളുകള്‍ തന്നെ തടിച്ചി എന്ന് വിളിച്ചിരുന്നു എന്നാണ് കാജല്‍ പറയുന്നത്. ”ആത്മവിശ്വസമുണ്ട്, ശക്തയാണ് എന്നൊക്കെ എത്രത്തോളം പറയുന്നുണ്ടെങ്കിലും അരക്ഷിതാവസ്ഥയിലൂടെ ഞാന്‍ കടന്നു പോകുന്നുണ്ട്. കുഞ്ഞുണ്ടായതിന് ശേഷം ജീവിതം പഴയത് പോലെയാകുമോ എന്ന് ചിന്തിക്കുന്നവരാണ് നമ്മള്‍ എല്ലാവരും.”

”ഉറങ്ങുമ്പോഴും രാവിലെ എഴുന്നേല്‍ക്കുമ്പോഴും മനസില്‍ കുഞ്ഞിന്റെ കാര്യങ്ങള്‍ മാത്രമാണ്. ഗര്‍ഭിണിയാണെന്ന് അറിഞ്ഞപ്പോള്‍ ഒരു സിനിമയില്‍ നിന്നും എനിക്ക് പിന്മാറേണ്ടി വന്നു. എന്റെ ജീവിതം മാറിയിരുന്നു. ഗര്‍ഭകാലത്തും സിനിമകള്‍ ചെയ്തിരുന്നു. അരക്ഷിതാവസ്ഥ അനുഭവപ്പെട്ടിരുന്നു.”

”രണ്ട് മാസത്തോളം പോസ്റ്റ്പാര്‍ട്ടം അവസ്ഥകളിലൂടെ കടന്നു പോയി. പ്രസവത്തിന് ശേഷം ജോലിയിലേക്ക് തിരിച്ചു വരിക എന്നത് വളരെ ബുദ്ധിമുട്ടായ കാര്യമാണ്. ശാരീരികമായി തളര്‍ന്നു എന്നതിനേക്കാള്‍ തന്നെ തളര്‍ത്തിയത് കുഞ്ഞിനെ വീട്ടിലാക്കി ജോലിക്ക് പോകുമ്പോഴുള്ള വിഷമമാണ്.”

”എല്ലാ ദിവസവും കുഞ്ഞിനെ വീട്ടിലാക്കി ജോലിക്ക് പോകുമ്പോള്‍ എന്റെ ഹൃദയം തകരും. പക്ഷെ അത് ഞാന്‍ ഇഷ്ടപ്പെടുന്നുണ്ട്, എന്റെ മകന്‍ എന്റെ ജോലിയുടെ പ്രധാന്യം മനസിലാക്കി വളരും” എന്നാണ് കാജല്‍ ന്യൂസ് 18ന്റെ റൈസിംഗ് ഇന്ത്യ സമ്മിറ്റില്‍ പങ്കെടുത്ത് പറഞ്ഞത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക