സിനിമകളില്‍ നിന്നും പിന്മാറേണ്ടി വന്നു, ഗര്‍ഭിണി ആയപ്പോള്‍ പലരും തടിച്ചിയെന്ന് വിളിച്ചു, മാനസികമായി തളര്‍ന്നിരുന്നു: കാജല്‍ അഗര്‍വാള്‍

കഴിഞ്ഞ വര്‍ഷമാണ് നടി കാജല്‍ അഗര്‍വാളിന് കുഞ്ഞ് ജനിക്കുന്നത്. കുഞ്ഞ് ജനിച്ച് മാസങ്ങള്‍ക്കുള്ളില്‍ തന്നെ താരം സിനിമയിലേക്ക് മടങ്ങിയെത്തുകയും ചെയ്തിരുന്നു. അമ്മയായതിന് ശേഷം വീണ്ടും സിനിമയിലേക്ക് എത്തിയപ്പോള്‍ താന്‍ അനുഭവിച്ച ബുദ്ധിമുട്ടുകളെ കുറിച്ചാണ് കാജല്‍ ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുന്നത്.

ഗര്‍ഭിണി ആയിരുന്നപ്പോള്‍ ആളുകള്‍ തന്നെ തടിച്ചി എന്ന് വിളിച്ചിരുന്നു എന്നാണ് കാജല്‍ പറയുന്നത്. ”ആത്മവിശ്വസമുണ്ട്, ശക്തയാണ് എന്നൊക്കെ എത്രത്തോളം പറയുന്നുണ്ടെങ്കിലും അരക്ഷിതാവസ്ഥയിലൂടെ ഞാന്‍ കടന്നു പോകുന്നുണ്ട്. കുഞ്ഞുണ്ടായതിന് ശേഷം ജീവിതം പഴയത് പോലെയാകുമോ എന്ന് ചിന്തിക്കുന്നവരാണ് നമ്മള്‍ എല്ലാവരും.”

”ഉറങ്ങുമ്പോഴും രാവിലെ എഴുന്നേല്‍ക്കുമ്പോഴും മനസില്‍ കുഞ്ഞിന്റെ കാര്യങ്ങള്‍ മാത്രമാണ്. ഗര്‍ഭിണിയാണെന്ന് അറിഞ്ഞപ്പോള്‍ ഒരു സിനിമയില്‍ നിന്നും എനിക്ക് പിന്മാറേണ്ടി വന്നു. എന്റെ ജീവിതം മാറിയിരുന്നു. ഗര്‍ഭകാലത്തും സിനിമകള്‍ ചെയ്തിരുന്നു. അരക്ഷിതാവസ്ഥ അനുഭവപ്പെട്ടിരുന്നു.”

”രണ്ട് മാസത്തോളം പോസ്റ്റ്പാര്‍ട്ടം അവസ്ഥകളിലൂടെ കടന്നു പോയി. പ്രസവത്തിന് ശേഷം ജോലിയിലേക്ക് തിരിച്ചു വരിക എന്നത് വളരെ ബുദ്ധിമുട്ടായ കാര്യമാണ്. ശാരീരികമായി തളര്‍ന്നു എന്നതിനേക്കാള്‍ തന്നെ തളര്‍ത്തിയത് കുഞ്ഞിനെ വീട്ടിലാക്കി ജോലിക്ക് പോകുമ്പോഴുള്ള വിഷമമാണ്.”

”എല്ലാ ദിവസവും കുഞ്ഞിനെ വീട്ടിലാക്കി ജോലിക്ക് പോകുമ്പോള്‍ എന്റെ ഹൃദയം തകരും. പക്ഷെ അത് ഞാന്‍ ഇഷ്ടപ്പെടുന്നുണ്ട്, എന്റെ മകന്‍ എന്റെ ജോലിയുടെ പ്രധാന്യം മനസിലാക്കി വളരും” എന്നാണ് കാജല്‍ ന്യൂസ് 18ന്റെ റൈസിംഗ് ഇന്ത്യ സമ്മിറ്റില്‍ പങ്കെടുത്ത് പറഞ്ഞത്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ