എഴുത്തുകാർക്കു പ്രതിഫലം കുറച്ചുനൽകുന്നത് ഒരു സാമൂഹ്യ പ്രശ്നമായി കാണണം; വിശദീകരണവുമായി കെ. സച്ചിദാനന്ദൻ

കേരള സാഹിത്യ അക്കാദമിയുടെ കീഴിൽ നടന്ന ഇന്റർനാഷണൽ ലിറ്ററേച്ചർ ഫെസ്റ്റിവൽ ഓഫ് കേരളയിൽ പങ്കെടുത്തത്തിന് കവി ബാലചന്ദ്രൻ ചുള്ളിക്കാടിന് നൽകിയ പ്രതിഫലവുമായി ബന്ധപ്പെട്ട് വിശദീകരണവുമായി കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് കെ. സച്ചിദാനന്ദൻ രംഗത്ത്.

ബാലചന്ദ്രൻ ചുള്ളിക്കാടിന് മാന്യമായ പ്രതിഫലം നൽകാനുള്ള തീരുമാനം ആയിട്ടുണ്ടെന്ന് പറഞ്ഞ സച്ചിദാനന്ദൻ, നിയമപ്രകാരം ഓഫീസ് ചെയ്തതിൽ തെറ്റ് പറയാനാവില്ല എന്നും പറയുന്നു. കൂടാതെ സാധാരണ എല്ലാ എഴുത്തുകാർക്കും ആയിരം രൂപയാണ് കൊടുക്കുന്നതെന്നും, എഴുത്തുകാർ സഞ്ചരിച്ചെത്തുന്ന ദൂരം കണക്കാക്കി പണം നൽകുന്ന രീതിയാണ് അക്കാദമി പണ്ടു മുതലേ തന്നെ സ്വീകരിച്ചു വരുന്നതെന്നും സച്ചിദാനന്ദൻ കൂട്ടിച്ചേർത്തു.

“നിയമപ്രകാരം ഓഫിസ് ചെയ്തതിൽ തെറ്റു പറയാനാവില്ല. എന്നാൽ ബാലചന്ദ്രന് മാന്യമായ പ്രതിഫലം നൽകാനുള്ള തീരുമാനമുണ്ടായിട്ടുണ്ട്.
അദ്ദേഹത്തോട ബാങ്ക് അക്കൗണ്ട് നമ്പർനൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

പരിമിതമായ ഫണ്ടു കൊണ്ടാണ് അക്കാദമി സാഹിത്യോത്സവം നടത്തുന്നത്. സാധാരണ എല്ലാ എഴുത്തുകാർക്കും ആയിരം രൂപയാണ് കൊടുക്കുന്നത്.
എഴുത്തുകാർ സഞ്ചരിച്ചെത്തുന്ന ദൂരം കണക്കാക്കി പണം നൽകുന്ന രീതിയാണ് അക്കാദമി പണ്ടു മുതലേ തന്നെ സ്വീകരിച്ചു വരുന്നത്.

അതു യാന്ത്രികമായി ഫോളോ
ചെയ്യുകയാണ് ഓഫിസ് ചെയ്തത്. ബാലചന്ദ്രന്റെ കാര്യത്തിൽ പ്രത്യേക പരിഗണന വേണ്ടതായിരുന്നു.
അദ്ദേഹം കൂടുതൽ നേരം സംസാരിച്ചു. അതിനു വേണ്ടി കൂടുതൽ പ്രയത്നിച്ചിട്ടുമുണ്ട്.

ഇങ്ങനെ സംഭവിച്ചതിൽ തനിക്കു ഖേദമുണ്ട്. താൻ വിളിച്ചതുകൊണ്ടു മാത്രം അക്കാദമിയിൽ വന്നയാളാണ്. എഴുത്തുകാർക്കു പൊതുവേ പ്രതിഫലം കുറച്ചുനൽകുന്നത് പൊതുവായ പ്രശ്‌നമാണ്.
അതൊരു സാമുഹ്യ പ്രശ്‌നമായി കാണണം. അതാണ് ബാലചന്ദ്രൻ ഉയർത്തിയത്. അതിൽ പൂർണമായും ബാലനൊപ്പമാണ്.” എന്നാണ് കെ. സച്ചിദാനന്ദൻ പറഞ്ഞത്.

Latest Stories

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു