'അമ്മ' പ്രസിഡന്റ് സ്ഥാനത്തേക്ക് ഞാൻ മത്സരിക്കാൻ നിന്നതാണ്, പക്ഷേ മോഹൻലാൽ നീ എടുത്തോ മോനെയെന്ന് പറഞ്ഞ് പിന്മാറും: ജോയ് മാത്യു

താരസംഘടന അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് താൻ മത്സരിക്കാൻ തയ്യാറായിരുന്നുവെന്നും എന്നാൽ താൻ മത്സരിച്ചാൽ മോഹൻലാൽ പിന്മാറുമെന്ന് പറഞ്ഞുവെന്നും നടൻ ജോയ് മാത്യു. അതേസമയം മൂന്നമതും മോഹൻലാൽ തന്നെയാണ് അമ്മയുടെ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടത്. ജനറൽ സെക്രട്ടറി സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് നടന്നുകൊണ്ടിരിക്കുകയാണ്.

“മത്സരിക്കുക എന്നതാണ് ലക്ഷ്യം ജയത്തിനേയും തോൽവിയേയും കുറിച്ച് ആലോചിക്കുന്നില്ല. ഫൈറ്റ് ചെയ്യുക അത്ര മാത്രം. സുരേഷ് ​ഗോപി മൂന്ന് പ്രാവശ്യം ഇലക്ഷന് നിന്നിട്ടല്ലേ ജയിച്ചത്.

അതുപോലെ ഇന്ത്യൻ മീഡിയ ഫോറത്തിന്റെ ജനറൽ സെക്രട്ടറിയായിരുന്നു രണ്ട് ടേമിൽ ഞാൻ. അന്ന് കടുത്ത മത്സരമായിരുന്നു. ബാലചന്ദ്രൻ ചുള്ളിക്കാടിനോടാണ് തോറ്റത് അല്ലാതെ ആപ്പ ഊപ്പയോടൊന്നുമല്ല. നമ്മൾ മത്സരിക്കേണ്ടത് അത്തരം ആളുകളോടാവണം. കാരണം അവരോട് മത്സരിച്ച് തോറ്റാലും നല്ലതാണ്. അതുപോലെ അമ്മയിലെ എക്സിക്യൂട്ടീവ് അം​ഗങ്ങളാകാൻ മത്സരിക്കുന്നവരെല്ലാം ശക്തന്മാരാണ്.

അതുകൊണ്ട് ഞാൻ തോറ്റാലും കുഴപ്പമില്ല. ഞാൻ ശരിക്കും അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാമെന്നാണ് വിചാരിച്ചിരുന്നത്. എതിർവശത്ത് മോഹൻലാലാണ്. മുട്ടുമ്പോൾ ആനയോട് മുട്ടണ്ടെ. കരുത്തനായ സ്ഥാനാർത്ഥി അല്ലേ അദ്ദേഹം. പക്ഷെ നമ്മൾ മത്സരിക്കാൻ നിന്നാൽ മോഹൻലാൽ പിന്മാറും. നീ എടുത്തോ മോനെയെന്ന് പറയും. ഞാനില്ല ഈ പരിപാടിക്കെന്ന് പറയും.

അദ്ദേഹത്തെ നമ്മൾ പിടിച്ച് ഏൽപ്പിച്ചിരിക്കുന്നതാണ് പ്രസിഡന്റ് സ്ഥാനം. വേറൊരാളില്ല അതുകൊണ്ട്. ആരെങ്കിലും ആ സ്ഥാനം ഏറ്റെടുക്കാൻ മുന്നോട്ട് വന്നാൽ അപ്പോൾ മൂപ്പര് ഈ കസേര വിട്ടുപോകും. രക്ഷയില്ലാത്തതുകൊണ്ട് ഇരിക്കുകയാണ് അ​ദ്ദേഹം. ആരെങ്കിലും ഒരാൾ ആ സ്ഥാനത്തേക്ക് വന്നിട്ട് കാര്യമില്ല. എല്ലാവർക്കും സമ്മതനാവണം.

അയാൾ പറയുന്നതിന് സ്വീകാര്യത വേണം. ആ പദവിയിൽ ഇരിക്കുന്നയാൾ ഡിസിഷൻ മേക്കറായിരിക്കണം. ആ ക്വാളിറ്റിയെല്ലാം ഉള്ളയാളാണ് മോഹൻലാൽ. അതുകൊണ്ടാണ് എക്സിക്യൂട്ട് മെമ്പറായി അദ്ദേഹത്തെ നേർവഴിക്ക് നയിക്കാമെന്ന് തീരുമാനിച്ചത്.” എന്നാണ് അടുത്തിടെ ഒരു അഭിമുഖത്തിൽ ജോയ് മാത്യു പറഞ്ഞത്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ