റിയാലിറ്റിയെ മനസിലാക്കാനുള്ള ഷൈനിന്റെ ശ്രമക്കുറവ് ആണിത്, വളരെ മോശവും അപകടകരവുമാണത്: ജോളി ചിറയത്ത്

സ്ത്രീ സംവിധായകര്‍ വന്നാല്‍ കൂടുതല്‍ പ്രശ്‌നമാകുമെന്ന ഷൈന്‍ ടോം ചാക്കോയുടെ പ്രസ്താവന വളരെ ഇന്‍സെന്‍സിറ്റീവ് ആണെന്ന് നടി ജോളി ചിറയത്ത്. സ്ത്രീകള്‍ പുരുഷന് താഴെയാണ് എന്ന് സമൂഹം ധരിച്ചുവച്ചിരിക്കുന്ന ബോധ്യത്തില്‍ നിന്നും മറികടക്കാന്‍ ഷൈനിന് ഇതുവരെ സാധിച്ചിട്ടില്ല എന്നാണ് ജോളി ചിറയത്ത് പറയുന്നത്.

വളരെ ഇന്‍സെന്‍സിറ്റീവ് ആണ് ആ സ്റ്റേറ്റ്‌മെന്റ്. സാമൂഹിക സാഹചര്യങ്ങള്‍ മോശമായ ഇറാന്‍ പോലുള്ള ഒരു സ്ഥലത്ത് നിരവധി വനിത സംവിധായകര്‍ വരുന്നുണ്ട്. എന്നാല്‍ ഇവിടെ കേരളത്തില്‍ ജനാധിപത്യവും സമത്വവുമെല്ലാം പറയുമ്പോഴും വനിത സംവിധായകരുടെ പ്രാതിനിധ്യം വളരെ ചുരുക്കമാണ്.

ആളുകള്‍ക്ക് ഭയങ്കര തെറ്റിദ്ധാരണയുള്ള ഒരു മേഖലയാണിത്. താനൊക്കെ വളരെയധികം പ്രതിഫലം വാങ്ങുന്ന എന്നാണ് പലരും കരുതുന്നത്. എന്നാല്‍ അങ്ങനെയല്ല, പ്രതിഫലം കുറവാണെന്ന് പറഞ്ഞാലൊന്നും ആരും വിശ്വസിക്കാന്‍ തയ്യാറാവില്ല. കാരണം നമ്മള്‍ കാണുന്നത് വളരെ ലക്ഷ്വറി ലൈഫ് ജീവിക്കുന്ന താരങ്ങളെയാണ്.

ഇതൊക്കെ തന്നെയാണ് എല്ലാവര്‍ക്കും സിനിമ നല്‍കുന്ന സാധ്യതകള്‍ എന്നാണ് പൊതുജനം ധരിച്ചു വച്ചിരിക്കുന്നത്. അവിടെയാണ് വേറിട്ട ചിന്തയോ അല്ലെങ്കില്‍ നമ്മുടെ പ്രശ്‌നവല്‍ക്കരണത്തിനോ യാതൊരു സാധ്യതയും കൊടുക്കാതെ ഇത്തരത്തിലുള്ള ഒരു സ്റ്റേറ്റ്‌മെന്റ് ഷൈന്‍ ടോം ചാക്കോ നടത്തുന്നത്. അത് വളരെ അപകടവുമാണ് മോശവുമാണ്.

ഒരു വ്യക്തി എന്ന നിലയ്ക്ക് വളരെ നല്ല ചെറുപ്പക്കാരനും സ്‌നേഹത്തോടെ പെരുമാറുന്ന ആളുമാണ് ഷൈന്‍. അയാള്‍ നല്ലൊരു നടനാണ് എന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കവുമില്ല. അങ്ങനെ ഒരു വ്യക്തി സ്ത്രീകള്‍ കടന്നു വരരുത്, സ്ത്രീകള്‍ സംവിധായകരായാല്‍ പ്രശ്‌നമാണ് എന്നൊക്കെ പറയുന്നത് സ്ത്രീകളെ പൊതുവില്‍ സമൂഹം കണക്കാക്കി വച്ചിരിക്കുന്ന ഒരു സ്റ്റാറ്റസില്‍ നിന്നാണ്.

സ്ത്രീകള്‍ എല്ലാം സെക്കന്‍ഡറി ആണ് പുരുഷന് താഴെയാണ് എന്നുള്ള സമൂഹം ധരിച്ചു വച്ചിരിക്കുന്ന ബോധ്യത്തില്‍ നിന്നും മറികടക്കാന്‍ അയാള്‍ക്ക് സാധിച്ചിട്ടില്ല. ഷൈന്‍ എന്ന നടന്‍ അങ്ങനെ മനസിലാക്കിയിട്ടില്ല എങ്കില്‍ ഒന്നെങ്കില്‍ തൊഴിലിടത്തെ പാഷനോട് കൂടി മാത്രം കാണുന്ന ആളാണ് ഷൈന്‍.

അതല്ല എങ്കില്‍ റിയാലിറ്റിയെ മനസ്സിലാക്കാനുള്ള ശ്രമം അയാളുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. റിയാലിറ്റിയെ സമഗ്രതയോടു കൂടി മനസിലാക്കാനുള്ള ഷൈനിന്റെ ശ്രമക്കുറവ് കൊണ്ടാണ് അങ്ങനെ സംഭവിച്ചത് എന്നാണ് താന്‍ കരുതുന്നത് എന്നാണ് ജോളി ചിറയത്ത് ഒരു അഭിമുഖത്തില്‍ പറയുന്നത്.

Latest Stories

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി