ഈ വേഷം മമ്മൂക്ക ചെയ്താല്‍ നന്നാകില്ലേ എന്നായിരുന്നു ജോജിയുടെ ചോദ്യം, പക്ഷേ; വെള്ളിമൂങ്ങയില്‍ ബിജുമേനോന്‍ എത്തിയ വഴി, തുറന്നുപറഞ്ഞ് ജിബു ജേക്കബ്

ബിജു മേനോന്‍ നായകനായി തിരിച്ചെത്തിയ സിനിമയായിരുന്നു ജിബു ജേക്കബ് സംവിധാനം ചെയ്ത വെള്ളിമൂങ്ങ. ചിത്രത്തില്‍ മാമച്ചന്‍ എന്ന രാഷ്ട്രീയക്കാരനായി മികച്ച പ്രകടനമാണ് ബിജു മേനോന്‍ കാഴ്ചവച്ചത്. തുടക്കത്തില്‍ ഈ ചിത്രത്തില്‍ ബിജുവിനൊപ്പം അഭിനയിക്കാന്‍ പലരും തയ്യാറായിരുന്നില്ല എന്നാണ് മാസ്റ്റര്‍ ബിന്‍ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ജിബു ജേക്കബ് പറയുന്നത്.

‘ഇത്, മമ്മൂക്ക ചെയ്താല്‍ നന്നാകില്ലേ എന്നായിരുന്നു ജോജി ചോദിച്ചിരുന്നത്. എന്നാല്‍ പുതുമ തോന്നണമെന്നതിനാല്‍ മറ്റൊരാളായിരിക്കും നല്ലതെന്ന് എനിക്ക് തോന്നി. എന്റെ മനസില്‍ ബിജു തന്നെയായിരുന്നു. ഓര്‍ഡിനറിയൊക്കെ കഴിഞ്ഞു നില്‍ക്കുകയായിരുന്നു ബിജു അപ്പോള്‍. ബിജുവിനെ നായകനാക്കുന്നതില്‍ ജോജിയ്ക്ക് സംശയമുണ്ടായിരുന്നു.

പ്രൊജക്ട് ആക്കിയെടുക്കാന്‍ ബുദ്ധിമുട്ടുണ്ടാകും പക്ഷെ വര്‍ക്കാകും എന്ന് എനിക്ക് തോന്നി. ബിജുവിനോട് കഥ പറഞ്ഞു. രണ്ട് മണിക്കൂര്‍ കൊണ്ടാണ് പറഞ്ഞത്. ബിജു ഇടയ്ക്കൊക്കെ ചിരിക്കുന്നു. ഞങ്ങള്‍ പറഞ്ഞതൊക്കെ ബിജുവിന് കണക്ടായിരുന്നു. അങ്ങനെ ഈ സിനിമ ചെയ്യാം എന്ന് ബിജു സമ്മതിക്കുകയായിരുന്നു. ഒരുപാട് പേരോട് കഥ പറഞ്ഞിട്ടുണ്ട്. പലരും കഥ മുഴുവന്‍ കേള്‍ക്കും മുമ്പ് തന്നെ വേണ്ടെന്ന് പറഞ്ഞിരുന്നു. കഥയുടെ ഫ്രെഷ്നസ് അവര്‍ക്കൊന്നും മനസിലായിരുന്നില്ല. ഒരുപാട് നിര്‍മ്മാതാക്കളേയും കണ്ടിരുന്നു. ഒന്നര വര്‍ഷം പലരേയും കണ്ടു.

ബിജു, അജു, ടിനി ടോം ഇവര്‍ മൂന്ന് പേര്‍ക്കും ആ പ്രൊജക്ടില്‍ വിശ്വാസമുണ്ടായിരുന്നു. അവര്‍ കട്ടയ്ക്ക് നിന്നിരുന്നു. ഓര്‍ഡിനറിയാണ് അന്ന് ബിജുവിന് സ്വന്തമായി മാര്‍ക്കറ്റില്ല. ഹീറോയുടെ കൂടെയുള്ള വേഷങ്ങളായിരുന്നു ചെയ്തിരുന്നത്. ഇതിന് ശേഷമാണ് ഹീറോയായി മാറുന്നത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക