അത് രഞ്ജിത്തിന്റെ വ്യക്തിപരമായ അഭിപ്രായം, ഡോ. ബിജുവിന്റെ സിനിമകള്‍ കേരളത്തിനകത്തും ഇന്ത്യക്കു പുറത്തും അംഗീകാരങ്ങള്‍ നേടിയവയാണ്: ജിയോ ബേബി

ഡോ. ബിജുവിന്റെ സിനിമകളെ വിമർശിക്കാൻ വേണ്ടി ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് താരതമ്യപ്പെടുത്തിയത് ജിയോ ബേബി സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം കാതൽ എന്ന സിനിമയെവെച്ചാണ്.

ഇപ്പോഴിതാ സംഭവത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് കാതൽ സിനിമയുടെ സംവിധായകൻ ജിയോ ബേബി. അത് രഞ്ജിത്തിന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും വിവാദങ്ങളോടൊന്നും പ്രതികരിക്കാനില്ലെന്നുമാണ് ജിയോ ബേബി പറയുന്നത്.

“ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ രഞ്ജിത്ത്, കാതല്‍ സിനിമയെക്കുറിച്ചു പറഞ്ഞത് വ്യക്തിപരമായ അഭിപ്രായമായി മാത്രം കണ്ടാൽ മതി. ഡോ. ബിജുവിന്റെ സിനിമകള്‍ കേരളത്തിനകത്തും പുറത്തും ഇന്ത്യക്കു പുറത്തും അംഗീകാരങ്ങള്‍ നേടിയവയാണ്. അദ്ദേഹത്തിന്റെ സൃഷ്ടികളെ അങ്ങനെതന്നെ വിലയിരുത്തണം. ഫാറൂഖ് കോളേജുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരിക്കാനില്ല. മുന്നോട്ടുള്ള നടപടികള്‍ മാധ്യമങ്ങളെ അറിയിക്കും.

തൊട്ടടുത്ത തിയേറ്ററില്‍നിന്നു കാണാന്‍ കഴിയുന്ന കാതല്‍, മേളയിലെ തിരക്കില്‍ വന്നു കണ്ട പ്രേക്ഷകര്‍ അത്ഭുതപ്പെടുത്തി. സീറ്റുകിട്ടാതെ പലരും ബഹളമുണ്ടാക്കി. മറ്റു സംസ്ഥാനങ്ങളില്‍നിന്നും വിദേശത്തുനിന്നുമെത്തിയ ഡെലിഗേറ്റുകള്‍ നല്ല അഭിപ്രായം അറിയിച്ചു. മലയാളത്തില്‍ മാത്രമേ ഇത്തരം ശക്തമായ പ്രമേയങ്ങളുണ്ടാകൂയെന്നാണ് അവര്‍ പറഞ്ഞ്. അണിയറപ്രവര്‍ത്തകര്‍ അല്ലാത്തവര്‍ സിനിമയുടെ വിജയം ആഘോഷിക്കുന്ന അപൂര്‍വതയും കാതലിനു ലഭിച്ചു. റിലീസ് ചെയ്തപ്പോള്‍ മാനവീയത്തില്‍ ഉള്‍പ്പെടെ ട്രാന്‍സ്ജെന്‍ഡര്‍ സമൂഹാംഗങ്ങള്‍ ഒത്തുകൂടി സന്തോഷം പങ്കുവെച്ചു.

സിനിമ ‘സ്റ്റാറ്റിക്’ എന്ന ആക്ഷേപം എങ്ങനെയുണ്ടായെന്ന് അറിയില്ല. കഥാപാത്രങ്ങളിലൂടെ സഞ്ചരിക്കുന്ന തരത്തിലാണ് ഷൂട്ട് ചെയ്തത്. അതിനായി ദൃശ്യങ്ങള്‍ കൃത്യമായി പകര്‍ത്താന്‍ ഉപയോഗിക്കുന്ന പാന്തര്‍ എന്ന അത്യാധുനിക ഉപകരണം ഹൈദരാബാദില്‍നിന്ന് എത്തിച്ചിരുന്നു” എന്നാണ് ജിയോ ബേബി മാതൃഭൂമി ന്യൂസിനോട് പറഞ്ഞത്.

കാതൽ ഫെസ്റ്റിവലിലും തിയേറ്ററിലും മികച്ച പ്രതികരണമാണ് നേടികൊണ്ടിരിക്കുന്നത്, ചിലപ്പോൾ സംസ്ഥാന പുരസ്കാരം വരെ കിട്ടാൻ സാധ്യയതുണ്ട്. അദൃശ്യജാലകങ്ങള്‍ എന്ന സിനിമ തിയേറ്ററില്‍ റിലീസ് ചെയ്തപ്പോള്‍ ആളുകള്‍ കയറിയില്ലെന്നും ഇവിടെയാണ് ഡോക്ടര്‍ ബിജുവൊക്കെ സ്വന്തം റെലവന്‍സ് എന്താണെന്ന് ആലോചിക്കേണ്ടത്’ എന്നായിരുന്നു രഞ്ജിത്ത് പറഞ്ഞത്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ