എന്റെ സിനിമ ബോധത്തിന് തെളിച്ചം നൽകിയത് ഐ. എഫ്. എഫ്. കെ, സാധാരണക്കാരനായി തിരുവനന്തപുരത്ത് ഒരുപാട് തവണ വന്നിട്ടുണ്ട്: ജയം രവി

തെന്നിന്ത്യൻ സിനിമ പ്രേക്ഷകർക്ക് എക്കാലവും പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് ജയം രവി. ‘എം കുമരൻ സൺ ഓഫ് മഹാലക്ഷ്മി’ എന്ന ചിത്രത്തിലൂടെയാണ് ജയം രവി തമിഴ് സിനിമ ലോകത്ത് ജനപ്രിയനാവുന്നത്. ഇപ്പോഴിതാ കേരളത്തിൽ നടക്കാറുള്ള  അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിനെ കുറിച്ചും കേരളത്തെ കുറിച്ചും മനസ്സുതുറക്കുകയാണ് നടൻ ജയൻ രവി.

“സിനിമ എന്നത് ഒരിക്കലും പഠിച്ചുതീരാത്ത വലിയൊരു പാഠമാണ്. ഞാനിന്നും  സിനിമയുടെ ഒരു  ആരാധകനും സിനിമാ വിദ്യാർത്ഥിയുമാണ്. എന്റെ സിനിമ ബോധത്തിന് തെളിച്ചം നൽകുന്നതിൽ വലിയ പങ്കുവഹിച്ച ഒന്നാണ് തിരുവനന്തപുരത്ത് നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവം. ഐ. എഫ്. എഫ്. കെയിൽ പങ്കെടുക്കാൻ  ഒരുപാട് തവണ ഞാൻ  തിരുവനന്തപുരത്ത് വന്നിട്ടുണ്ട്.

ആ സമയത്ത് ഞാൻ അത്രയ്ക്കൊന്നും പ്രശസ്തനല്ലാത്തതുകൊണ്ട് സാധാരണക്കാരനെ പോലെ വന്ന് സിനിമകൾ കാണാൻ സാധിക്കുമായിരുന്നു.കേരളത്തിൽ വരുമ്പോഴൊക്കെ തീരപ്രദേശത്തേക്ക് പോകാനാണ് കൂടുതൽ ഇഷ്ടം. കേരളത്തിന്റെ തീരസൌന്ദര്യം എത്ര ആസ്വദിച്ചാലും മതി വരില്ല.” മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിലാണ് ജയം രവി ഇങ്ങനെ പറഞ്ഞത്.

കൂടാതെ തനിക്ക് ഇഷ്ടപ്പെട്ട മലയാള സിനിമകളെ കുറിച്ചും ജയം രവി തുറന്നുപറഞ്ഞിരുന്നു. കിലുക്കം, തേന്മാവിൻ കൊമ്പത്ത് എന്നീ സിനിമകൾ താൻ ഒരുപാട് തവണ കണ്ടിട്ടുണ്ടെന്നും ‘പ്രേമം’ എന്ന മലയാള സിനിമ കണ്ടതിനുശേഷം ‘അയ്യപ്പനും കോശിയും’ കാണുമ്പോഴാണ് മലയാള സിനിമയുടെ വൈവിധ്യം തന്നെ അത്ഭുതപ്പെടുത്തിയതെന്നും ജയം രവി കൂട്ടിച്ചേർത്തു.

മണി രത്നം സംവിധാനം ചെയ്ത പൊന്നിയിൻ സെൽവൻ ഭാഗം 2, ഐ. അഹമദ് സംവിധാനം ചെയ്ത ‘ഇരൈവൻ” എന്നീ സിനിമകളാണ് ജയം രവിയുടെ അവസാനമിറങ്ങിയ ചിത്രങ്ങൾ. രണ്ട് സിനിമകൾക്കും മികച്ച അഭിപ്രായമായിരുന്നു ബോക്സ്ഓഫീസിൽ  കിട്ടിയിരുന്നത്.

Latest Stories

അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ല, യുദ്ധം അഞ്ച് വർഷത്തേക്ക് തുടരാനും തയ്യാർ; ട്രംപിനെ തള്ളി ഇറാൻ

'ഫാസ്റ്റ് ബോളർമാരിലെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറ'; പാകിസ്ഥാൻ സിലക്ടറിന്റെ വാക്കുകൾക്കെതിരെ വിമർശനം ശക്തം

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍