"അന്ന് എക്സ്പിരിമെന്റ് ചെയ്യാനുള്ള ഒരു സ്കോപ്പ് ഉണ്ടായിരുന്നു.. ഇന്ന് അങ്ങനെയല്ല"; ജാസി ഗിഫ്റ്റ്

ലജ്ജാവതി എന്ന ​ഗാനം പിറക്കാനുള്ള സാഹചര്യത്തെ കുറിച്ച് മനസ്സ് തുറന്ന് ജാസി ​ഗിഫ്റ്റ്. ബിഹൈൻഡ് വുഡ്‌സ് ഐസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യത്തെപ്പറ്റി തുറന്നു പറഞ്ഞത്. സാഹചര്യത്തെ കുറിച്ച് റീലിസ് ചെയ്ത സമയത്ത് എക്സ്പെരിമെന്റ്‌ ചെയ്യാനുള്ള ഒരു സ്കോപ്പ് ഉണ്ടായിരുന്നു. പിന്നെ അതിനു പറ്റിയ ഒരു ഡയറക്ടറെയും കിട്ടി. ഭയങ്കരമായ പ്രീ പ്ലാനിങ്ങിന് ശേഷമല്ല ലജ്ജാവതി എന്ന സോങ് ഇറങ്ങിയത്. എല്ലാം കൂടെ ഒരുമിച്ച് ചേരുന്നൊരു അവസരം വന്നു, അങ്ങനെ സംഭവിച്ചതാണ് ആ ​ഗാനമെന്നും അദ്ദേഹം പറഞ്ഞു.

ഇരുപത് വർഷത്തോളമായി ലജ്ജാവതിയെ റിലീസായിട്ട്. ആ സമയത്ത് എക്സ്പിരിമെന്റ് ഒക്കെ ചെയ്യാനുള്ള സ്പേസ് കൂടുതലായിരുന്നു. ഇപ്പോഴത്തെ പോലെയല്ല. ഇപ്പോൾ പാട്ട് കേൾക്കുന്ന രീതിയും സ്വഭാവവുമെല്ലാം മാറിവന്നിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അന്ന് എക്സ്പെരിമെന്റ്‌ ചെയ്യാനുള്ള ഒരു സ്കോപ്പ് ഉണ്ടായിരുന്നു.

പാട്ട് എത്രമാത്രം നല്ലതാണോ അത് പാട്ടുപാടുന്ന ആളെയും നല്ല രീതിയിൽ സഹായിക്കുമെന്നും ജാസി ഗിഫ്റ്റ് പറഞ്ഞു. സിനിമ പാട്ടുകൾ പാടുന്നവരുടെ കാര്യത്തിൽ പാട്ട് ഹിറ്റായാൽ മാത്രമാണ് പെട്ടെന്ന് ശ്രദ്ധിക്കപ്പെടുക. പാട്ട് എത്രമാത്രം നല്ലതാണോ അത് പാട്ടുപാടുന്ന ആളെയും നല്ല രീതിയിൽ സഹായിക്കും.

ഉദാഹരണത്തിന് നല്ലൊരു മെലഡി ഗാനം ആര് പാടിയാലും മതി, ഒരു പ്രത്യേക സിങ്ങർ തന്നെ വേണമെന്നില്ല.നല്ല ട്യൂൺ ആണെങ്കിൽ ആര് പാടിയാലും മതി. എക്സ്ട്രാ ഓർഡിനറി ആയിട്ടുള്ളവർ വേണമെന്നില്ല. സിങ്ങർ ആയിട്ട് എന്നെ തിരിച്ചറിയാനുള്ള കാരണം അന്നക്കിളി നീയെന്തിന്, ലജ്ജാവതിയെ എന്നീ ഗാനങ്ങളാണെന്നും’ ജാസി ഗിഫ്റ്റ് കൂട്ടിച്ചേർത്തു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക