'അമ്മ'യുടെ തലപ്പത്തേക്ക് ജഗദീഷ്?, തുറന്നുപറച്ചിലുകള്‍ ഇതിനുവേണ്ടിയായിരുന്നോ?; പ്രതികരിച്ച് താരം

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വന്നപ്പോള്‍ നടന്‍ ജഗദീഷ് സ്വീകരിച്ച ശക്തമായ നിലപാടും തുറന്നുപറച്ചിലുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നടന്‍ സിദ്ദിഖിന്റെ വാദങ്ങളെ എതിര്‍ത്തതോ മത്സരബുദ്ധിയോടെ സംസാരിച്ചതോ അല്ലെന്നും സംഘടനയുടെ നിലപാടുകള്‍ കുറച്ചുകൂടി വ്യക്തമായ രീതിയില്‍ പ്രകടിപ്പിക്കണമെന്നേ കരുതിയുള്ളുവെന്നും വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ജഗദീഷ് പറഞ്ഞു. തന്റെ തുറന്നുപറച്ചിലുകള്‍ അധികാരത്തിനു വേണ്ടിയാണെന്ന കമന്റുകള്‍ വേദനിപ്പിച്ചെന്നും ജഗദീഷ് പറഞ്ഞു.

അമ്മയുടെ നേതൃനിരയിലേക്ക് ഇനി ഒരിക്കലും ഞാനില്ല. ഈ വിവാദങ്ങളോടെ അതുറപ്പിച്ചു. ചില സോഷ്യല്‍മീഡിയ വാര്‍ത്തകള്‍ കണ്ടു ഞെട്ടിപ്പോയി. ഞാന്‍ സംസാരിച്ചത് അമ്മയുടെ തലപ്പത്തേക്കു വരാന്‍ വേണ്ടിയായിരുന്നു എന്നൊക്കെയാണു ചിലരുടെ കണ്ടെത്തല്‍. എന്തു സങ്കടകരമാണത്. അതിനു ഞാന്‍ കരുക്കള്‍ നീക്കുകയാണത്രെ. പല ഗൂഢതന്ത്രങ്ങളും സോഷ്യല്‍മീഡിയ തലയില്‍ തന്നു. എല്ലാം മനസ്സില്‍ പോലും ചിന്തിക്കാത്ത കാര്യങ്ങള്‍. ഇത്തരം വീഡിയോകള്‍ മക്കളെയും വേദനിപ്പിച്ചു.

ഒരധികാര സ്ഥാനവും മനസ്സിലില്ല. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ സിനിമയില്‍ നല്ലൊരു വേഷമുണ്ടെന്നു പറഞ്ഞ് ആരെങ്കിലും വിളിക്കണേ എന്നാണു പ്രാര്‍ത്ഥന. അല്ലാതെ അമ്മയുടെ പ്രസിഡന്റ് ആകുന്നതും മറ്റും സ്വപ്നത്തില്‍ പോലും ചിന്തിച്ചിട്ടില്ല.

യുവനേതൃത്വം വരട്ടെ. എന്നുവെച്ചു സംഘടനയില്‍ നിന്നു മാറി നില്‍ക്കുകയൊന്നുമല്ല. അമ്മ നേതൃത്വം കൊടുക്കുന്ന എല്ലാ പരിപാടികളിലും സജീവസാന്നിധ്യമായി നില്‍ക്കും. അത്തരം താരനിശകളില്‍ പരിപാടികള്‍ അവതരിപ്പിച്ചും അവതാരകനായും ഗായകനായും സംഘാടകനായുമൊക്കെ ഞാനുണ്ടാകും- ജഗദീഷ് കൂട്ടിച്ചേര്‍ത്തു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ