'ഭീഷണി എന്നോട് വേണ്ട', വിമര്‍ശനങ്ങളോട് പ്രതികരിച്ച് ഇര്‍ഷാദ്

വിടി ബല്‍റാമിനെക്കുറിച്ച് ഇന്നലെ നടത്തിയ പ്രസ്താവനകള്‍ സോഷ്യല്‍ മീഡിയയില്‍ വിവാദമാകുകയും അദ്ദേഹത്തിനെതിരെ വലതുപാളയത്തില്‍നിന്ന് ഭീഷണികള്‍ ഉയരുകയും ചെയ്ത സാഹചര്യത്തില്‍ തന്‍റെ നിലപാട് വീണ്ടും ആവര്‍ത്തിക്കുകയാണ് നടന്‍ ഇര്‍ഷാദ്.

ഇന്ത്യയുടെ ഇപ്പോഴത്തെ സാഹചര്യത്തില്‍ പ്രതികരിക്കേണ്ടത് ഓരോ ഇന്ത്യന്‍ പൗരന്റെയും കടമയാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. നമുക്കവിടെ അഭിപ്രായ സ്വാതന്ത്രം വേണം. ഒന്നും കണ്ടില്ല, ഒന്നും കേട്ടില്ല എന്നു പറഞ്ഞ് നില്‍ക്കേണ്ടവരല്ല. എന്റെ വഴി, എന്റെ കുട്ടികള്‍, എന്റെ ജീവിതം, എന്റെ സിനിമ എന്നു വിചാരിക്കുന്നയാളല്ല ഞാന്‍. എനിക്ക് ജീവിക്കണം. അതിനൊപ്പം എന്റെ സമൂഹത്തിനു കെട്ടറുപ്പുണ്ടാകണം എന്നാണ് എന്റെ താത്പര്യം.

ഞാനൊരു നടനാണോ എന്നതൊന്നുമല്ല ഇവിടുത്തെ പ്രശ്‌നം, ആരേക്കുറിച്ചും എന്തും പറയാം എന്നതു എങ്ങനെയും ഏതു ചരിത്രത്തെയും വളച്ചൊടിയ്ക്കാമെന്നുമുള്ള തോന്നല്‍ അവസാനിപ്പിയേക്കണ്ടിയിരിക്കുന്നു. ഇക്കാര്യത്തില്‍ ഞാന്‍ ഒന്നിനെയും ഭയിക്കുന്നില്ല. ഒരു നടന്‍ എന്ന നിലയില്‍ എന്റെ തൊഴില്‍ മേഖല സിനിമയാണ്, ആ രംഗത്ത് ഞാനിങ്ങനെയൊരു പ്രസ്താവന നടത്തിയതിന്റെ പേരില്‍ സിനിമയില്‍ നിന്ന് ആരും എന്നെ പുറത്താക്കുകയില്ലെന്ന വിശ്വാസമുണ്ട്. സാമൂഹ്യ വിഷയങ്ങളില്‍ പ്രതികരിക്കാന്‍ ഓരോ ഇന്ത്യന്‍ പൗരനും ബാധ്യതയുണ്ട്, ഉത്തരവാദിത്തമുണ്ട്. ആ നിലയ്ക്ക് ഞാന്‍ എന്റെ കടമയാണ് ചെയ്തത്. ഞാന്‍ ആരെയും ഭയക്കുന്നില്ല. എന്തു ഭീഷണി വന്നാലും അതു നേരിടാന്‍ ഒരുക്കമാണ്. ഒരു കലാകാരന്‍ എന്ന നിലയില്‍ എന്റെ പ്രതികരണം ജനങ്ങളിലേക്ക് എത്തുമെന്നാണ് ഞാന്‍ കരുതുന്നത്.

ഭീഷണി കൊണ്ടൊന്നും എന്നെയന്നല്ല, ഒരാളുടെയും വായ് അടയ്പ്പിക്കാന്‍ കഴിയുമെന്നു ആരും കരുതേണ്ട. പറയാനുള്ളത് ഇനിയും ഞാന്‍ പറയുക തന്നെ ചെയ്യും.

കഴിഞ്ഞ ദിവസം ഇര്‍ഷാദ് പ്രതികരിച്ചതിന്‍റെ വീഡിയോ കാണാം.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ