'അമ്മ ഒറ്റ പുരുഷന്റെ ചവിട്ടടിയില്‍ കിടന്ന് നരകിക്കുന്നത് കണ്ടിട്ടുണ്ട് എന്നൊക്കെ ജോ പറയുന്നുണ്ട്'; ഹാങ്ങോവര്‍ മാറിയിട്ടില്ലെന്ന് ഇര്‍ഷാദ്

വൂള്‍ഫ് സിനിമയിലെ നടന്‍ ഇര്‍ഷാദിന്റെ കഥാപാത്രത്തിന് നല്ല പ്രതികരണങ്ങളാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. ഇതുവരെ കണ്ടതില്‍ വെച്ച് ഏറ്റവും വ്യത്യസ്തമായ ഗെറ്റപ്പിലാണ് ഇര്‍ഷാദ് ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നത്. നടന്റെ കരിയറിലെ തന്നെ ഏറ്റവും നല്ല കഥാപാത്രമാണ് “ജോ” എന്നാണ് പ്രേക്ഷകര്‍ പറയുന്നത്.

ഈ കഥാപാത്രത്തിന് നൂറു ശതമാനവും കടപ്പെട്ടിരിക്കുന്നത് ഷാജി അസീസ് എന്ന സംവിധായകനോടും തിരക്കഥാകൃത്ത് ഇന്ദുഗോപനോടുമാണ് എന്നാണ് ഇര്‍ഷാദ് മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ പ്രതികരിച്ചിരിക്കുന്നത്. സംവിധായകന്‍ ഷാജി അസീസ് ആണ് തന്നെ “”നീ ചെയ്താല്‍ നന്നായിരിക്കും”” എന്ന് പറഞ്ഞ് സിനിമയിലേക്ക് ക്ഷണിച്ചതെന്ന് താരം പറയുന്നു.

ജൊ എന്ന കഥാപാത്രത്തെ കുറിച്ചും ഇര്‍ഷാദ് വ്യക്തമാക്കി. വളരെ കൂളായിട്ടുളള, തര്‍ക്കിക്കാനോ, മത്സരിക്കാനോ ഒന്നിനും ഇലാത്ത ലോകം കണ്ട ഒരാളാണ് ജോ. ട്രാവലറാണ്, ഹണ്ടറാണ്. അയാള്‍ കാടിന്റെ വന്യതയിലൂടെ ഒരുപാട് സഞ്ചരിച്ചിട്ടുണ്ടാകാം. അനുഭവങ്ങളിലൂടെ സഞ്ചരിച്ചിട്ടുണ്ടാകാം. അയാള്‍ക്ക് എല്ലാം നിസ്സാരമാണ്.

അമ്മ ഒറ്റ പുരുഷന്റെ ചവിട്ടടിയില്‍ കിടന്ന് നരകിക്കുന്നത് കണ്ടിട്ടുണ്ട് എന്നൊക്കെ ജോ എന്ന കഥാപാത്രം പറയുന്നുണ്ട്. ആ കഥാപാത്രം സഞ്ചരിച്ച വഴികളിലൂടെ അറിഞ്ഞോ അറിയാതെയോ താന്‍ ഒരുപാട് സഞ്ചരിച്ചിട്ടുണ്ട്.

അതിലെ മുഴുവന്‍ ഡയലോഗുകളും കാണാതെ ഇപ്പോഴും പറയാനാകും. അത്രയധികം എന്‍ജോയ് ചെയ്ത ഒരു കഥാപാത്രമാണ് അതെന്ന് ഇപ്പോഴും ജോയുടെ ഹാങ്ങോവറില്‍ നിന്നും വിട്ടിട്ടില്ലെന്നും അത്രമേല്‍ ഇഷ്ടമായിരുന്നു ജോയോട് എന്നുമാണ് ഇര്‍ഷാദ് പറയുന്നത്.

Latest Stories

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ

'ജനം പ്രബുദ്ധരാണ്... എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, കാണേണ്ടത് കാണുക തന്നെ ചെയ്യും'; രാഹുൽ മാങ്കൂട്ടത്തിൽ

നാലില്‍ രണ്ട് പഞ്ചായത്ത് കയ്യില്‍ നിന്ന് പോയി, ഒരെണ്ണം പിടിച്ചെടുത്തു; ട്വന്റി ട്വന്റിയുടെ ശൗര്യം എറണാകുളത്ത് ഏറ്റില്ല

'ജനാധിപത്യം ആണ്, ജനങ്ങളാണ് വിജയ ശില്പികൾ...അത്യധികം അനിവാര്യമായ മാറ്റം തിരഞ്ഞെടുത്ത വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥികൾക്കും ആശംസകൾ'; രമേശ് പിഷാരടി

'പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു, ജനങ്ങൾ ആനുകൂല്യങ്ങൾ കൈപറ്റി പണിതന്നു; വോട്ടർമാരെ അപമാനിച്ച് എം എം മണി

'ജനങ്ങൾക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന പരമാവധി കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചു, എന്തുകൊണ്ടാണ് ഇത്തരമൊരു വിധി എന്ന് പരിശോധിക്കും'; തിരുത്താനുള്ളത് ശ്രമിക്കുമെന്ന് ടി പി രാമകൃഷ്ണൻ

യുഡിഎഫിന്റെ സർപ്രൈസ് സ്ഥാനാർത്ഥി, കവടിയാറിൽ കെ എസ് ശബരീനാഥന് വിജയം; ശാസ്തമംഗലത്ത് ആര്‍ ശ്രീലേഖയും ജയിച്ചു