'ഒപ്പം അഭിനയിക്കുന്നത് കെപിഎസി ലളിതയാണ് എന്നുപറയുമ്പോള്‍ അത് വല്ലാത്തൊരു ആശ്വാസമായിരുന്നു'; ഓര്‍മ്മകള്‍ പങ്കിട്ട് ഇന്നസെന്റ്

കെപിഎസി ലളിതയുമായുള്ള ഓര്‍മ്മകള്‍ പങ്കുവച്ച് നടന്‍ ഇന്നസെന്റ്. മലയാള സിനിമ ഉള്ളടത്തോളം കാലം കെപിഎസി ലളിതയെ മറക്കില്ല എന്ന് ഇന്നസെന്റ് പറഞ്ഞു. സംവിധായകര്‍ തന്നോട് കഥപറയുമ്പോള്‍ കൂടെ അഭിനയിക്കുന്ന നടി ആരെന്നു താന്‍ ചോദിക്കാറുണ്ട്. കെപിഎസി ലളിതയാണ് എന്ന് പറയുമ്പോള്‍ ഒരു ആശ്വാസമായിരുന്നു എന്നും ഇന്നസെന്റ് പറഞ്ഞു.

സാധാരണ എന്റെ കൂടെ അഭിനയിക്കുന്ന നായികമാര്‍ ഇന്നയാള്‍ വേണമെന്ന് ഞാന്‍ പറയാറില്ല. പക്ഷെ കെപിഎസി ലളിത ആണെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചു പോയ സന്ദര്‍ഭങ്ങളുണ്ട്. . സംവിധായകര്‍ എന്നോട് കഥപറയുമ്പോള്‍ ഒപ്പം അഭിനയിക്കുന്നത് ആരാണ് എന്ന് ചോദിക്കും, കെപിഎസി ലളിതയാണ് എന്ന് പറയുമ്പോള്‍ ഒരു ആശ്വാസമായിരുന്നു. ലളിതയുടെ കൂടെ അഭിനയിക്കുമ്പോള്‍ തോന്നുക എനിക്ക് അവരെക്കാള്‍ നന്നായി അഭിനയിക്കണം എന്നാണ്.

ഗോഡ്ഫാദര്‍ എന്ന സിനിമയിലെ സ്വാമിനാഥന്‍ എന്ന കഥാപാത്രം കൊച്ചമ്മിണി എന്ന തന്റെ ഭാര്യയെ എവിടെയോ ഒളിപ്പിച്ചു വച്ചിരിക്കുകയാണ്. അന്ന് ആ കഥാപാത്രത്തിന് വേണ്ടി ഒരുപാട് നായികമാരെ തിരഞ്ഞു. അപ്പോഴാണ് ആ റോളിന് ലളിതയായിരിക്കും നല്ലത് , മറ്റെവിടെയും പോകണ്ട എന്ന് ഞാന്‍ പറഞ്ഞത്. അങ്ങനെയാണ് ലളിത എത്തുന്നത്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest Stories

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ

'ജനം പ്രബുദ്ധരാണ്... എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, കാണേണ്ടത് കാണുക തന്നെ ചെയ്യും'; രാഹുൽ മാങ്കൂട്ടത്തിൽ

നാലില്‍ രണ്ട് പഞ്ചായത്ത് കയ്യില്‍ നിന്ന് പോയി, ഒരെണ്ണം പിടിച്ചെടുത്തു; ട്വന്റി ട്വന്റിയുടെ ശൗര്യം എറണാകുളത്ത് ഏറ്റില്ല

'ജനാധിപത്യം ആണ്, ജനങ്ങളാണ് വിജയ ശില്പികൾ...അത്യധികം അനിവാര്യമായ മാറ്റം തിരഞ്ഞെടുത്ത വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥികൾക്കും ആശംസകൾ'; രമേശ് പിഷാരടി

'പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു, ജനങ്ങൾ ആനുകൂല്യങ്ങൾ കൈപറ്റി പണിതന്നു; വോട്ടർമാരെ അപമാനിച്ച് എം എം മണി

'ജനങ്ങൾക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന പരമാവധി കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചു, എന്തുകൊണ്ടാണ് ഇത്തരമൊരു വിധി എന്ന് പരിശോധിക്കും'; തിരുത്താനുള്ളത് ശ്രമിക്കുമെന്ന് ടി പി രാമകൃഷ്ണൻ

യുഡിഎഫിന്റെ സർപ്രൈസ് സ്ഥാനാർത്ഥി, കവടിയാറിൽ കെ എസ് ശബരീനാഥന് വിജയം; ശാസ്തമംഗലത്ത് ആര്‍ ശ്രീലേഖയും ജയിച്ചു