'ഇന്ന് ഒരു മോഹന്‍ലാല്‍ ചിത്രം നടക്കണമെങ്കില്‍ ആന്റണിയുടെ സമ്മതം മാത്രം പോരാ, മറ്റൊരാള്‍ കൂടി യെസ് പറയണം'

ഇന്ന് ഒരു മോഹന്‍ലാല്‍ ചിത്രം നടക്കണമെങ്കില്‍ രണ്ട് പേരുടെ സമ്മതം ആവശ്യമാണെന്ന് സംവിധായകനും നിര്‍മ്മാതാവുമായ ആലപ്പി അഷ്റഫ്. ഒരു ഭാര്യ ചെയ്യേണ്ട ചുമതലകള്‍ പലതും ഒരു മടിയുമില്ലാതെ ചെയ്ത താരമാണ് ആന്റണിയെന്നും അത് ഒരു കൊച്ചുകുട്ടിയെ പോലെ അതനുസരിക്കുന്ന മോഹന്‍ലാലിനെ താന്‍ കണ്ടിട്ടുണ്ടെന്നും ആലപ്പി അഷ്റഫ് പറഞ്ഞു.

‘വളരെ വര്‍ഷങ്ങള്‍ക്ക് മുമ്പ് ആയുര്‍വേദ ചികിത്സയുമായി ബന്ധപ്പെട്ട് മോഹന്‍ലാല്‍ കോയമ്പത്തൂര്‍ ആര്യവൈദ്യശാലയില്‍ പോയിരുന്നു. അന്ന് ഡ്രൈവറായിരുന്ന ആന്റണി മാത്രമാണ് അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നത്. അന്ന് ലാലിന്റെ ഓരോ കാര്യങ്ങളും ചെയ്തിരുന്നത് ആന്റണിയായിരുന്നു. ലാലിനെ മരുന്ന് കഴിപ്പിച്ചതും, എഴുന്നേല്‍പ്പിച്ച് ഇരുത്തിയതും, ഭക്ഷണം നല്‍കിയതുമെല്ലാം ആന്റണി ഒറ്റയ്ക്കായിരുന്നു. ഒരു കൊച്ചു കുട്ടിയെ പോലെ എല്ലാം അദ്ദേഹം അനുസരിച്ചു. ഒരു ഭാര്യ ചെയ്യേണ്ട ചുമതലകള്‍ പലതും ഒരു മടിയുമില്ലാതെ ആന്റണി ചെയ്തു.’

‘അണ്ണാ ഇതൊക്കെ കണ്ടില്ലേ, ഒരു ഭാര്യ പോലും ഇതൊക്കെ ചെയ്യുമോ? എന്തൊരു സ്‌നേഹമുള്ള ആളാണ്. എന്നാണ് ലാല്‍ എന്നോട് ചോദിച്ചത്. അങ്ങനെ ഓരോ വര്‍ഷം കഴിയുന്തോറും ലാലിന് ആന്റണിയോടുള്ള വിശ്വാസവും സ്‌നേഹവും കൂടിക്കൂടി വന്നു. ലാലിന്റെ ചെറുതും വലുതുമായുള്ള ഓരോ കാര്യങ്ങളിലും ആന്റണി പെരുമ്പാവൂര്‍ ഇടപെട്ടു. അതൊക്കെ ലാലിന് ഇഷ്ടവുമായിരുന്നു.’

‘ആദ്യചിത്രം നരസിംഹം ഗംഭീര വിജയം കൈവരിച്ചതോടെ ആന്റണിയുടെ മുമ്പില്‍ പുതിയ പടവുകള്‍ തുറക്കപ്പെട്ടു. സിനിമാക്കാര്‍ക്കിടയില്‍ ആന്റണിക്ക് കിട്ടിയ അംഗീകാരമായിരുന്നു ഫിയോക്കിന്റെ ഭാരവാഹിത്വം. ഇന്ന് ലാലിന്റെ ഓരോ കാര്യവും തീരുമാനിക്കുന്നത് ആന്റണി പെരുമ്പാവൂരും, ഓഡിറ്ററായ സനല്‍കുമാറും ചേര്‍ന്നാണ്. ഒരു മോഹന്‍ലാല്‍ ചിത്രം നടക്കണമെങ്കില്‍ ഈ രണ്ടുപേരുടെയും സപ്പോര്‍ട്ട് കൂടിയേ തീരൂ. അവരുടെ തീരുമാനം അനുസരിച്ചേ ലാല്‍ മുന്നോട്ടു പോവുകയുള്ളൂ,’ ആലപ്പി അഷ്റഫ് പറഞ്ഞു.

Latest Stories

ദുബായില്‍ 10,000 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ ഐസിഎല്‍ ഗ്രൂപ്പിന്റെ നവീകരിച്ച കോര്‍പ്പറേറ്റ് ആസ്ഥാനം; ഇന്ത്യയിലെ മുന്‍നിര NBFC അടക്കമുള്ള ഐസിഎല്‍ ഗ്രൂപ്പ് മിഡില്‍ ഈസ്റ്റില്‍ പ്രവര്‍ത്തനം കൂടുതല്‍ വിപുലീകരിക്കുന്നു

നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി വിധിക്കെതിരെ അപ്പീല്‍ പോകാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി നിയമമന്ത്രി പി രാജീവ്; 'സമര്‍പ്പിച്ചത് 1512 പേജുള്ള ആര്‍ഗ്യുമെന്റ് നോട്ട്, അതിന് അനുസൃതമായ വിധിയല്ല ഇപ്പോള്‍ വന്നിട്ടുള്ളത്'

'നിയമം നീതിയുടെ വഴിക്ക് നീങ്ങട്ടെ, കോടതിയെ ബഹുമാനിക്കുന്നു'; നടിയെ ആക്രമിച്ച കേസിലെ വിധിയിൽ പ്രതികരിച്ച് താരസംഘടന 'അമ്മ'

'പ്രിയപ്പെട്ടവളെ നിനക്കൊപ്പം... അതിക്രൂരവും ഭീകരവുമായ ആക്രമണം നടത്തിയവർക്കെതിരെയുള്ള പോരാട്ടങ്ങളെ നയിച്ചത് ദൃഢനിശ്ചയത്തോടെയുള്ള നിന്റെ ധീരമായ നിലപാട്'; അതിജീവിതക്ക് പിന്തുണയുമായി വീണ ജോർജ്

'മുത്തശ്ശിയെ കഴുത്തറുത്ത് കൊന്ന് മൃതദേഹം കട്ടിലിനടിയില്‍ ചാക്കില്‍ കെട്ടി സൂക്ഷിച്ചു'; കൊല്ലത്ത് ലഹരിക്കടിമയായ ചെറുമകന്റെ കൊടുംക്രൂരത

നടിയെ ആക്രമിച്ച കേസ്; സർക്കാർ ഇരക്കൊപ്പമെന്ന് മന്ത്രി സജി ചെറിയാൻ, വിധി പഠിച്ചശേഷം തുടർനടപടി

'അന്വേഷണ സംഘം ക്രിമിനലുകൾ ആണെന്ന ദിലീപിന്റെ ആരോപണം ഗുരുതരം, സർക്കാർ എപ്പോഴും അതിജീവിതക്കൊപ്പം'; എകെ ബാലൻ

'കരഞ്ഞ് കാലുപിടിച്ചിട്ടും ബലാത്സംഗം ചെയ്തു, പല പ്രാവശ്യം ഭീഷണിപ്പെടുത്തി'; രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സം​ഗകേസിൽ മൊഴി നൽകി പരാതിക്കാരി

'ചങ്കുറപ്പോടെ വിധിയെഴുതിയതിന് വീണ്ടും ഒരു സല്യൂട്ട്, എത്ര വൈകിയാലും സത്യത്തെ എല്ലാ കാലത്തേക്കും മൂടിവെക്കാൻ ആർക്കുമാവില്ല'; ജഡ്ജിയെ പ്രശംസിച്ച് സംവിധായകൻ വ്യാസൻ

നടിയെ ആക്രമിച്ച കേസ്; പ്രോസിക്യൂഷന്‍ ഹൈക്കോടതിയിലേക്ക്‌