അങ്ങനൊരു ചോദ്യം ലാലേട്ടന്‍ ഇതുവരെ എന്നോട് ചോദിച്ചിട്ടില്ല.. 17-18 റീടേക്ക് വരെ അദ്ദേഹത്തെ കൊണ്ട് ഞാന്‍ ചെയ്യിക്കാറുണ്ട്: പൃഥ്വിരാജ്

എത്ര തവണ റീടേക്ക് വിളിച്ചാലും എന്തിന് എന്ന് തിരിച്ചു ചോദിക്കാത്ത താരമാണ് മോഹന്‍ലാല്‍ എന്ന് പൃഥ്വിരാജ്. ‘ആടുജീവിതം’ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി പിങ്ക്‌വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പൃഥ്വിരാജ് മോഹന്‍ലാലിനെ കുറിച്ച് സംസാരിച്ചത്. ‘എമ്പുരാന്‍’ സിനിമയുടെ അപ്‌ഡേറ്റ് ആയിരുന്നു അവതാരക ചോദിച്ചത്.

രാജ്യം മുഴുവന്‍ കാത്തിരിക്കുന്ന സിനിമയാണ് ‘ലൂസിഫര്‍ 2’ എന്ന് അവതാരക പറഞ്ഞപ്പോള്‍, താരം അത് തിരുത്തി രാജ്യം മുഴുവന്‍ കാത്തിരിക്കുന്നില്ല എന്ന് പറയുന്നുണ്ട്. പിന്നാലെയാണ് മോഹന്‍ലാലിന്റെ ഡെഡിക്കേഷനെ കുറിച്ച് പൃഥ്വിരാജ് സംസാരിച്ചത്. ”ഇന്ത്യയിലെ ഏറ്റവും മികച്ച നടന്‍മാരില്‍ ഒരാളാണ് മോഹന്‍ലാല്‍.”

”ഒരു സ്‌ക്രിപ്റ്റ് വായിച്ച് കഴിഞ്ഞാല്‍ തന്റെ കഥാപാത്രത്തിന് എന്തൊക്കെ വേണമെന്ന് അദ്ദേഹത്തിന് മനസിലാകും. എങ്കിലും അദ്ദേഹം എപ്പോഴും എന്റെടുത്ത് വന്ന് ‘സര്‍ എന്താണ് ഞാന്‍ ചെയ്യേണ്ടത്?’ എന്ന് ചോദിക്കും. ഷൂട്ടിംഗിന് മുമ്പ് സെറ്റില്‍ വെറുതെയിരുന്ന് സംസാരിക്കുമ്പോള്‍ അദ്ദേഹം എന്നെ മോനെ എന്ന് വിളിക്കും.”

”പക്ഷെ ക്യാമറയ്ക്ക് മുന്നില്‍ എത്തുമ്പോള്‍ അദ്ദേഹം മാറും. ‘സാര്‍ ഞാന്‍ എന്താണ് ചെയ്യേണ്ടത്?’ എന്ന് അദ്ദേഹം ചോദിക്കും. ചില ഷോട്ടുകളില്‍ 17-18 റീടേക്ക് വരെ ലാലേട്ടനെ കൊണ്ട് ഞാന്‍ ചെയ്യിക്കാറുണ്ട്. പക്ഷെ ഇതുവരെ അത് എന്തിനാണ് എന്ന് ലാലേട്ടന്‍ എന്നോട് ചോദിച്ചിട്ടില്ല. എന്തിനാണ് ഇത് വീണ്ടും എടുക്കുന്നത് എന്ന് ചോദിച്ചിട്ടില്ല.”

”ഒരു ടേക്ക് കൂടി പോകാമെന്ന് പറയുമ്പോള്‍, ഓകെ സാര്‍ എന്ന് പറഞ്ഞ് ചെയ്യും. ലാലേട്ടന്റെ ആ ഗുണം എല്ലാവരും പഠിച്ചിരിക്കേണ്ട ഒന്നാണ്. ഒരു അഭിനേതാവ് മറ്റൊരാളുടെ വിഷന്‍ അയാള്‍ ആവശ്യപ്പെടുന്നതു പോലെ പൂര്‍ത്തിയാക്കണമെന്ന് അദ്ദേഹത്തിന് അറിയാം” എന്നാണ് പൃഥ്വിരാജ് പറയുന്നത്.

Latest Stories

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി