കൊഞ്ചിക്കാനും, കൊഞ്ചിക്കപ്പെടാനും എനിക്ക് ഭയങ്കര ഇഷ്ടമാണ്, ജീവിതത്തിൽ സിംഗിളായി ഇരിക്കുന്നതാണ് ഏറ്റവും വലിയ അനുഗ്രഹം: ശ്വേത മേനോൻ

അവതരിപ്പിക്കുന്ന വ്യത്യസ്തമായ കഥാപാത്രങ്ങൾ കൊണ്ടും നിലപാടുകൾ കൊണ്ടും എപ്പോഴും ശ്രദ്ധിക്കപ്പെടുന്ന താരമാണ് ശ്വേത മേനോൻ. അത്തരത്തിൽ ശ്വേത മേനോന്റെ കരിയറില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട ചിത്രമാണ് ‘കളിമണ്ണ്’. ചിത്രത്തിനായി സ്വന്തം പ്രസവം ഷൂട്ട് ചെയ്ത ശ്വേതയ്‌ക്കെതിരെ കടുത്ത രീതിയിലുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാൽ അതിനെയൊന്നും ശ്വേത മേനോൻ വക വെച്ചിരുന്നില്ല.

ഇപ്പോഴിതാ തന്റെ  ഭർത്താവായ ശ്രീവത്സൻ മേനോനെ കുറിച്ചും തങ്ങളുടെ ബന്ധത്തെ കുറിച്ചും മനസ്സ് തുറക്കുകയാണ് ശ്വേത മേനോൻ.

“കല്ല്യാണത്തിന് മുൻപ് ഞാനായിരുന്നു കൂടുതൽ റൊമാന്റിക് ആയി സംസാരിച്ചിരുന്നത്. കൊഞ്ചിക്കാനും, കൊഞ്ചിക്കപ്പെടാനും എനിക്ക് ഭയങ്കര ഇഷ്ടമാണ്. ശ്രീ എന്നെ അമ്മു എന്നാണ് വിളിക്കുന്നത്. ഞാൻ ശ്രീയെ വിളിക്കുന്നത് കണ്ണാ എന്നും. അമ്മു കണ്ണന്റെ എന്താണെന്ന് ചോദിക്കുമ്പോൾ ശ്രീ പറയും മുത്താണെന്ന്. കണ്ണൻ അമ്മുവിന്റെ എന്താണെന്ന് ചോദിക്കുമ്പോൾ പണ്ടൊക്കെ കണ്മണി എന്ന് പറയുമായിരുന്നു. ഇപ്പോ ഒന്നും പറയുന്നില്ല. ഞാൻ ഇത് എപ്പോഴും പറയുന്ന കാര്യമായത് കൊണ്ട് പുള്ളിക്ക് പ്രത്യേകിച്ച് പുതുമയൊന്നുമില്ല.

കൂടാതെ ജീവിതത്തിൽ സിംഗിളായി ഇരിക്കുന്നതാണ് ഏറ്റവും വലിയൊരു അനുഗ്രഹം. കല്ല്യാണം കഴിച്ചു കഴിഞ്ഞാലും അതൊരു ഭാരമായി എടുക്കാതെ സിംഗിൾ ആണെന്ന ഫീൽ എപ്പോഴും വെക്കണം.” സ്റ്റാർ മാജിക്കിലായിരുന്നു ശ്വേത മേനോൻ ഇങ്ങനെ അഭിപ്രായപ്പെട്ടത്.

2021 ൽ പുറത്തിറങ്ങിയ ‘ബ്ലാക്ക് കോഫി’ എന്ന ചിത്രമാണ് ശ്വേത മേനോന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം. ടെലിവിഷൻ രംഗത്തെ നിരവധി പരിപാടികളിലൂടെയും സജീവമാണ് ഇപ്പോൾ ശ്വേത മേനോൻ

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക