ആ പാട്ടിന് പുരസ്‌കാരം ലഭിക്കുമെന്നു ഞാന്‍ പ്രതീക്ഷിച്ചിരുന്നു, പക്ഷേ..; മനസുതുറന്ന് എം.ജി ശ്രീകുമാര്‍

ഫാസിലിന്റെ സംവിധാനത്തില്‍ മോഹന്‍ലാലും മമ്മൂട്ടിയും കേന്ദ്രകഥാപാത്രങ്ങളായി 1998ല്‍ പുറത്തിറങ്ങിയ ഹരികൃഷ്ണന്‍സിലെ സമയമിതപൂര്‍വ സായാഹ്നം എന്ന പാട്ടിന് പുരസ്‌കാരം ലഭിക്കുമെന്നു താന്‍ പ്രതീക്ഷിച്ചിരുന്നെന്ന് ഗായകന്‍ എം.ജി ശ്രീകുമാര്‍. എന്നാല്‍ അതില്‍ തനിക്കു വലിയ വിഷമം തോന്നുന്നില്ലെന്നും
ആളുകള്‍ മനസ്സുകൊണ്ട് തന്നെ അംഗീകരിച്ചിട്ടുണ്ടെന്നും അതാണ് തനിക്കുള്ള ഏറ്റവും വലിയ പുരസ്‌കാരമെന്നും തന്റെ യൂട്യൂബ് ചാനലിലെ ‘ഓര്‍മകള്‍’ എന്ന സംവാദന പരമ്പരയിലാണ് എം.ജി ശ്രീകുമാര്‍ പാട്ടോര്‍മകള്‍ പങ്കുവച്ചത്.

കോടാനുകോടി ആളുകള്‍ മനസ്സുകൊണ്ടു നല്‍കിയ പുരസ്‌കാരം എനിക്കുണ്ട്. അത് മതി. ഞാന്‍ അതിനാണ് കൂടുതല്‍ വില കൊടുക്കുന്നത്. പുരസ്‌കാരങ്ങളില്‍ ഞാന്‍ വിശ്വസിക്കുന്നില്ല. എന്നെ സ്‌നേഹിക്കുന്ന, സംഗീതം അറിയാവുന്ന ആളുകള്‍ മനസ്സുകൊണ്ട് എന്നെ അംഗീകരിച്ചിരിക്കുന്നു. അതാണ് എനിക്കുള്ള ഏറ്റവും വലിയ പുരസ്‌കാരം. അല്ലാതെ പുരസ്‌കാരം എന്നൊരു ഫലകം കയ്യില്‍ കിട്ടിയതുകൊണ്ടു കാര്യമില്ലല്ലോ. ജനങ്ങളുടെ അംഗീകാരമല്ലേ വലുത്.

സമയമിതപൂര്‍വ സായാഹ്നം എന്ന പാട്ടിന് പുരസ്‌കാരം ലഭിക്കുമെന്നു ഞാന്‍ പ്രതീക്ഷിച്ചിരുന്നു. ആ സമയത്തു തന്നെ പാടിയ വേറെയും ഒരുപാട് പാട്ടുകളിലും ഞാന്‍ പ്രതീക്ഷ വച്ചു. പക്ഷേ കിട്ടിയില്ല. അതില്‍ എനിക്കു വലിയ വിഷമവും തോന്നുന്നില്ല. ഞാന്‍ ഒട്ടും പ്രതീക്ഷിക്കാതെയാണ് നാദരൂപിണി എന്ന ഗാനത്തിനു പുരസ്‌കാരം ലഭിച്ചത്. അതുപോലെ തന്നെയാണ് ചാന്തുപൊട്ടും ചങ്കേലസ്സും എന്ന പാട്ടിനും ലഭിച്ചത്.

പുരസ്‌കാരങ്ങള്‍ക്കു വേണ്ടിയല്ലല്ലോ പാട്ടുകള്‍ പാടുന്നത്. കിട്ടുമ്പോള്‍ കിട്ടട്ടെ. സംതൃപ്തിക്കും ഉയര്‍ച്ചയ്ക്കും വേണ്ടിയാണ് പാട്ടുകള്‍ പാടുന്നത്, അല്ലാതെ പുരസ്‌കാരം ലക്ഷ്യം വച്ചല്ല- എം.ജി ശ്രീകുമാര്‍ പറഞ്ഞു.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ