ആ പാട്ടിന് പുരസ്‌കാരം ലഭിക്കുമെന്നു ഞാന്‍ പ്രതീക്ഷിച്ചിരുന്നു, പക്ഷേ..; മനസുതുറന്ന് എം.ജി ശ്രീകുമാര്‍

ഫാസിലിന്റെ സംവിധാനത്തില്‍ മോഹന്‍ലാലും മമ്മൂട്ടിയും കേന്ദ്രകഥാപാത്രങ്ങളായി 1998ല്‍ പുറത്തിറങ്ങിയ ഹരികൃഷ്ണന്‍സിലെ സമയമിതപൂര്‍വ സായാഹ്നം എന്ന പാട്ടിന് പുരസ്‌കാരം ലഭിക്കുമെന്നു താന്‍ പ്രതീക്ഷിച്ചിരുന്നെന്ന് ഗായകന്‍ എം.ജി ശ്രീകുമാര്‍. എന്നാല്‍ അതില്‍ തനിക്കു വലിയ വിഷമം തോന്നുന്നില്ലെന്നും
ആളുകള്‍ മനസ്സുകൊണ്ട് തന്നെ അംഗീകരിച്ചിട്ടുണ്ടെന്നും അതാണ് തനിക്കുള്ള ഏറ്റവും വലിയ പുരസ്‌കാരമെന്നും തന്റെ യൂട്യൂബ് ചാനലിലെ ‘ഓര്‍മകള്‍’ എന്ന സംവാദന പരമ്പരയിലാണ് എം.ജി ശ്രീകുമാര്‍ പാട്ടോര്‍മകള്‍ പങ്കുവച്ചത്.

കോടാനുകോടി ആളുകള്‍ മനസ്സുകൊണ്ടു നല്‍കിയ പുരസ്‌കാരം എനിക്കുണ്ട്. അത് മതി. ഞാന്‍ അതിനാണ് കൂടുതല്‍ വില കൊടുക്കുന്നത്. പുരസ്‌കാരങ്ങളില്‍ ഞാന്‍ വിശ്വസിക്കുന്നില്ല. എന്നെ സ്‌നേഹിക്കുന്ന, സംഗീതം അറിയാവുന്ന ആളുകള്‍ മനസ്സുകൊണ്ട് എന്നെ അംഗീകരിച്ചിരിക്കുന്നു. അതാണ് എനിക്കുള്ള ഏറ്റവും വലിയ പുരസ്‌കാരം. അല്ലാതെ പുരസ്‌കാരം എന്നൊരു ഫലകം കയ്യില്‍ കിട്ടിയതുകൊണ്ടു കാര്യമില്ലല്ലോ. ജനങ്ങളുടെ അംഗീകാരമല്ലേ വലുത്.

സമയമിതപൂര്‍വ സായാഹ്നം എന്ന പാട്ടിന് പുരസ്‌കാരം ലഭിക്കുമെന്നു ഞാന്‍ പ്രതീക്ഷിച്ചിരുന്നു. ആ സമയത്തു തന്നെ പാടിയ വേറെയും ഒരുപാട് പാട്ടുകളിലും ഞാന്‍ പ്രതീക്ഷ വച്ചു. പക്ഷേ കിട്ടിയില്ല. അതില്‍ എനിക്കു വലിയ വിഷമവും തോന്നുന്നില്ല. ഞാന്‍ ഒട്ടും പ്രതീക്ഷിക്കാതെയാണ് നാദരൂപിണി എന്ന ഗാനത്തിനു പുരസ്‌കാരം ലഭിച്ചത്. അതുപോലെ തന്നെയാണ് ചാന്തുപൊട്ടും ചങ്കേലസ്സും എന്ന പാട്ടിനും ലഭിച്ചത്.

പുരസ്‌കാരങ്ങള്‍ക്കു വേണ്ടിയല്ലല്ലോ പാട്ടുകള്‍ പാടുന്നത്. കിട്ടുമ്പോള്‍ കിട്ടട്ടെ. സംതൃപ്തിക്കും ഉയര്‍ച്ചയ്ക്കും വേണ്ടിയാണ് പാട്ടുകള്‍ പാടുന്നത്, അല്ലാതെ പുരസ്‌കാരം ലക്ഷ്യം വച്ചല്ല- എം.ജി ശ്രീകുമാര്‍ പറഞ്ഞു.

Latest Stories

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്