ആ പാട്ടിന് പുരസ്‌കാരം ലഭിക്കുമെന്നു ഞാന്‍ പ്രതീക്ഷിച്ചിരുന്നു, പക്ഷേ..; മനസുതുറന്ന് എം.ജി ശ്രീകുമാര്‍

ഫാസിലിന്റെ സംവിധാനത്തില്‍ മോഹന്‍ലാലും മമ്മൂട്ടിയും കേന്ദ്രകഥാപാത്രങ്ങളായി 1998ല്‍ പുറത്തിറങ്ങിയ ഹരികൃഷ്ണന്‍സിലെ സമയമിതപൂര്‍വ സായാഹ്നം എന്ന പാട്ടിന് പുരസ്‌കാരം ലഭിക്കുമെന്നു താന്‍ പ്രതീക്ഷിച്ചിരുന്നെന്ന് ഗായകന്‍ എം.ജി ശ്രീകുമാര്‍. എന്നാല്‍ അതില്‍ തനിക്കു വലിയ വിഷമം തോന്നുന്നില്ലെന്നും
ആളുകള്‍ മനസ്സുകൊണ്ട് തന്നെ അംഗീകരിച്ചിട്ടുണ്ടെന്നും അതാണ് തനിക്കുള്ള ഏറ്റവും വലിയ പുരസ്‌കാരമെന്നും തന്റെ യൂട്യൂബ് ചാനലിലെ ‘ഓര്‍മകള്‍’ എന്ന സംവാദന പരമ്പരയിലാണ് എം.ജി ശ്രീകുമാര്‍ പാട്ടോര്‍മകള്‍ പങ്കുവച്ചത്.

കോടാനുകോടി ആളുകള്‍ മനസ്സുകൊണ്ടു നല്‍കിയ പുരസ്‌കാരം എനിക്കുണ്ട്. അത് മതി. ഞാന്‍ അതിനാണ് കൂടുതല്‍ വില കൊടുക്കുന്നത്. പുരസ്‌കാരങ്ങളില്‍ ഞാന്‍ വിശ്വസിക്കുന്നില്ല. എന്നെ സ്‌നേഹിക്കുന്ന, സംഗീതം അറിയാവുന്ന ആളുകള്‍ മനസ്സുകൊണ്ട് എന്നെ അംഗീകരിച്ചിരിക്കുന്നു. അതാണ് എനിക്കുള്ള ഏറ്റവും വലിയ പുരസ്‌കാരം. അല്ലാതെ പുരസ്‌കാരം എന്നൊരു ഫലകം കയ്യില്‍ കിട്ടിയതുകൊണ്ടു കാര്യമില്ലല്ലോ. ജനങ്ങളുടെ അംഗീകാരമല്ലേ വലുത്.

സമയമിതപൂര്‍വ സായാഹ്നം എന്ന പാട്ടിന് പുരസ്‌കാരം ലഭിക്കുമെന്നു ഞാന്‍ പ്രതീക്ഷിച്ചിരുന്നു. ആ സമയത്തു തന്നെ പാടിയ വേറെയും ഒരുപാട് പാട്ടുകളിലും ഞാന്‍ പ്രതീക്ഷ വച്ചു. പക്ഷേ കിട്ടിയില്ല. അതില്‍ എനിക്കു വലിയ വിഷമവും തോന്നുന്നില്ല. ഞാന്‍ ഒട്ടും പ്രതീക്ഷിക്കാതെയാണ് നാദരൂപിണി എന്ന ഗാനത്തിനു പുരസ്‌കാരം ലഭിച്ചത്. അതുപോലെ തന്നെയാണ് ചാന്തുപൊട്ടും ചങ്കേലസ്സും എന്ന പാട്ടിനും ലഭിച്ചത്.

പുരസ്‌കാരങ്ങള്‍ക്കു വേണ്ടിയല്ലല്ലോ പാട്ടുകള്‍ പാടുന്നത്. കിട്ടുമ്പോള്‍ കിട്ടട്ടെ. സംതൃപ്തിക്കും ഉയര്‍ച്ചയ്ക്കും വേണ്ടിയാണ് പാട്ടുകള്‍ പാടുന്നത്, അല്ലാതെ പുരസ്‌കാരം ലക്ഷ്യം വച്ചല്ല- എം.ജി ശ്രീകുമാര്‍ പറഞ്ഞു.

Latest Stories

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത