ചാൻസ് ചോദിച്ച് ഞാൻ ആരേയും വിളിക്കാറില്ല, പക്ഷേ അദ്ദേഹത്തിൻ്റെ ഹിറ്റ് സിനിമകളിലെല്ലാം ഞാൻ ഭാഗമായി മാറിയിട്ടുണ്ട്; കലാഭവൻ ഷാജോൺ

ചാൻസ് ചോദിച്ച് താൻ ആരേയും വിളിക്കാറില്ലെന്ന് നടൻ കലാഭവൻ ഷാജോൺ. ചാൻസ് ചോദിക്കേണ്ട അവസ്ഥ തനിക്ക് ഇതുവരെ ഉണ്ടായിട്ടില്ലെന്നും തന്നെ മനസിലാക്കി ആളുകൾ സിനിമയിലേക്ക് വിളിക്കുന്നതാണെന്നും കാൻചാനൽമീഡിയക്ക് നൽകിയ അഭിമുഖത്തിൽ ഷാജോൺ പറഞ്ഞു. താൻ ആരോടും വിളിച്ച് ചാൻസ് ചോദിക്കാറില്ല. അങ്ങനെ പറയേണ്ട ഒരു അവസ്ഥ ഇതുവരെ തനിക്ക് ദൈവം വരുത്തിയിട്ടില്ല. അതല്ലാതെ തന്നെ അവർ നമ്മളെ മനസിലാക്കിയിട്ട് ഒരുപാട് സിനിമയിലേക്ക് വിളിച്ചിട്ടുണ്ട്.

ദിലീപിന്റെ കൂടെ എല്ലാ ഹിറ്റ് സിനിമകളിലും താൻ‌ ഭാ​ഗമായി മാറിയിട്ടുണ്ട്. അദ്ദേഹം തന്നെ ഇങ്ങോട്ട് വിളിച്ചിട്ട് പറയുകയാണ്. അതുപോലെ ലൂസിഫർ എന്ന സിനിമയിലേക്ക് തന്നെ ആദ്യം വിളിക്കുന്നത് പൃഥ്വിരാജാണ്. പെട്ടന്ന് ഒരു ദിവസം രാജു വിളിച്ചിട്ട്, ചേട്ടാ ഞാൻ ഒരു സിനിമ തുടങ്ങുന്നുണ്ട്, തിരക്കാണെന്നൊക്കെ അറിയാം, പക്ഷേ ഡേറ്റ് തന്നേ പറ്റുകയുള്ളുവെന്ന് പറഞ്ഞു. ഒരു കുഴപ്പവുമില്ല, രാജു എപ്പോൾ വേണമെങ്കിലും വിളിച്ചോളൂ. താൻ റെഡി ആയിരിക്കുമെന്ന് പറഞ്ഞു. അവരുടെ ഒരു വിശ്വാസമാണത്.

അതുപോലെ തന്നെയാണ് മമ്മൂക്ക. ദൃശ്യം ഒക്കെ ചെയ്യുന്നതിന് മുമ്പ് ഒരു സിനിമയിൽ എന്നെ ചായക്കടക്കാരനായിട്ട് വെച്ചപ്പോൾ റൈറ്ററോടും ഡയറക്ടറോടും മമ്മൂക്ക പറഞ്ഞത്, അവനെ അങ്ങനൊന്നും വെക്കണ്ട, അവന് വേറൊരു പടത്തിൽ മെയ്ൻ ക്യാരക്റ്റർ കൊടുക്കാൻ വെച്ചിരിക്കുയാണെന്നാണ്. അങ്ങനെ താപ്പാനയിൽ ഒരു കഥാപാത്രം അദ്ദേഹം വഴിയാണ് തനിക്ക് കിട്ടിയത്. ദൃശ്യത്തിലാണെങ്കിലും പൊലീസുകാരന്റെ കഥാപാത്രം ആരാണ് ചെയ്യുന്നതെന്ന് ലാലേട്ടൻ ചോദിച്ചപ്പോൾ ജീത്തു ജോസഫ് എന്റെ പേര് പറഞ്ഞു. അവൻ ചെയ്യട്ടെ, കറക്റ്റ് ആയിരിക്കുമെന്നാണ് ലാലേട്ടൻ പറഞ്ഞത്.

അവർക്ക് അറിയാം ആര് ഈ കഥാപാത്രം ചെയ്താൽ നന്നാവുമെന്ന്. അതുകൊണ്ട് നമ്മൾ ചോദിച്ച് ബുദ്ധിമുട്ടിക്കേണ്ടിവരില്ലെന്നാണ് താൻ വിശ്വസിക്കുന്നതെന്നും ഷാജോൺ പറഞ്ഞു. അതുപോലെ ഷൈലോക്ക് എന്ന സിനിമ വന്നപ്പോൾ ഞാൻ മറ്റൊരു സിനിമയുടെ ഷൂട്ടിന്റെ തിരക്കിലായിരുന്നു. സംവിധായകൻ അജയ് വാസുദേവ് അതിലേക്ക് വിളിച്ചിരുന്നു. ഷൂട്ടിന്റെ തിരക്കായിരിക്കുമെന്ന് പറഞ്ഞ് ഞാൻ അത് വിട്ടു.  കുറച്ച് നാൾ കഴിഞ്ഞപ്പോൾ അവർ വീണ്ടും വിളിച്ചു.

താൻ നോക്കിയപ്പോൾ ഡബ്ബിങ്ങിനിടക്ക് പോയി ചെയ്യാൻ സമയമുണ്ട്. വരാമെന്ന് പറഞ്ഞു. ഷൂട്ടിനായി ലൊക്കേഷനിൽ ചെന്നപ്പോഴാണ് റൈറ്റേഴ്‌സ് തന്നോട് പറയുന്നത്, ബാക്കിയെല്ലാ കഥാപാത്രങ്ങൾക്കും സബ്സ്റ്റിറ്റിയൂട്ടിന് ആളെ വെച്ചിരുന്നു, എന്നാൽ ചേട്ടന് മാത്രം ഇട്ടില്ല, മമ്മൂക്ക അതിന് സമ്മതിച്ചില്ല. അവൻ തന്നെ ചെയ്താൽ മതിയെന്നാണ് അദ്ദേഹം പറഞ്ഞ് അങ്ങനെ ഉറപ്പിച്ച് വെച്ച കഥാപാത്രമാണ് അതെന്നും’ ഷാജോൺ കൂട്ടിച്ചേർത്തു

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം