ധ്വനി എന്ന പേര് സ്വീകരിക്കാന്‍ അനൂപ് ചേട്ടന്‍ എന്നോട് പറഞ്ഞു, പക്ഷെ ഹണി ഞാന്‍ മാറ്റിയില്ല: ഹണി റോസ്

ട്രിവാന്‍ഡ്രം ലോഡ്ജ് എന്ന സിനിമയ്ക്ക് ശേഷം ‘ഹണി റോസ്’ എന്ന പേര് മാറ്റാന്‍ തീരുമാനിച്ചിരുന്നതായി ഹണി റോസ്. ചിത്രത്തിലെ കഥാപാത്രത്തിന്റെ പേരായ ധ്വനി നമ്പിയാര്‍ എന്ന പേര്് സ്വീകരിക്കാന്‍ തന്നോട് സിനിമയുടെ തിരക്കഥാകൃത്ത് ആയ നടന്‍ അനൂപ് മേനോന്‍ പറഞ്ഞിരുന്നു എന്നാണ് ഹണി റോസ് പറയുന്നത്.

സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലിന് നല്‍കിയ അഭിമുഖത്തിലാണ് ഹണി റോസ് സംസാരിച്ചത്. ”ട്രിവാന്‍ഡ്രം ലോഡ്ജ് എന്ന സിനിമയുടെ രചന നിര്‍വഹിച്ച അനൂപ് ചേട്ടനാണ് ആ പേര് സ്വീകരിക്കാന്‍ പറയുന്നത്. ഹണി റോസ് എന്ന പേര് ആളുകള്‍ക്ക് അത്ര പരിചിതമല്ല, ധ്വനി എന്ന പേര് ആളുകള്‍ക്ക് ഇഷ്ടപ്പെടും, പേരിന് ഗാംഭീര്യമുണ്ട് എന്ന് അദ്ദേഹം പറഞ്ഞു.”

”ഹണി എന്ന പേര് എന്റെ വ്യക്തിത്വമാണ്. പെട്ടന്നൊരു ദിവസം ധ്വനി എന്ന് വിളിക്കപ്പെടുമ്പോള്‍ ഞാന്‍ തന്നെ ആശയക്കുഴപ്പത്തിലായേക്കാം. മറ്റൊരു പേര് സ്വീകരിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പേര് മാറ്റിയാല്‍ ജീവിതം മാറും എന്ന ചിന്തയില്‍ പേര് മാറ്റേണ്ട ആവശ്യമില്ല. നമ്മള്‍ നന്നായാല്‍ പേരും നന്നാവും” എന്നാണ് ഹണി റോസ് പറയുന്നത്.

അതേസമയം, റേച്ചല്‍ എന്ന സിനിമയാണ് ഇനി ഹണി റോസിന്റെതായി റിലീസിന് ഒരുങ്ങുന്നത്. ജനുവരി 10ന് റിലീസ് ചെയ്യാനിരുന്ന ചിത്രം ടെക്‌നിക്കല്‍ ജോലികള്‍ പൂര്‍ത്തിയാകാത്തത് കൊണ്ടാണ് തിയേറ്ററുകളില്‍ എത്താതിരുന്നത്. ചിത്രത്തിന്റെ സെന്‍സറിങ് കഴിഞ്ഞിട്ടില്ലെന്നും റേച്ചലിന്റെ നിര്‍മ്മാതാക്കളില്‍ ഒരാളായ ബാദുഷ വ്യക്തമാക്കിയിരുന്നു.

Latest Stories

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി

'കഴിവില്ലാത്തവർ കഴിവുള്ള കോഹ്ലിയുടെയും രോഹിതിന്റെയും വിധി എഴുതുന്നു': ഹർഭജൻ സിങ്

'ഒരു കാലത്തും നിങ്ങൾ അവരോട് എതിർത്ത് നിൽക്കാൻ പോകരുത്, അത് കളിക്കാരായാലും പരിശീലകനായാലും': രവി ശാസ്ത്രി

'രാഹുലിന്റെ രാജി കേരളം ഒന്നടങ്കം ആവശ്യപ്പെടുന്നത്, ബ്രാഞ്ച് മെമ്പർ പോലുമല്ലാത്ത മുകേഷിനെ എങ്ങനെ പുറത്താക്കും... മുകേഷ് അന്നും ഇന്നും പാർട്ടി അംഗമല്ല'; എംവി ഗോവിന്ദൻ

'മുകേഷിന്റെ കാര്യം എടുക്കുക, ഇന്നും അയാൾ സിപിഎം നേതാവായ എംഎൽഎ...മധുരം വിളമ്പുന്ന ഡിവൈഎഫ്ഐക്കാരാ...ഉളുപ്പുണ്ടോ'; ഫേസ്ബുക്ക് പോസ്റ്റുമായി അബിൻ വർക്കി

'വ്യക്തിപരമായ സൗഹൃദത്തെ ഞാൻ രാഷ്ട്രീയത്തിൽ കൊണ്ടുവന്നതല്ല, പിന്തുണച്ചത് രാഷ്ട്രീയമായി മാത്രം'; പുറത്താക്കൽ നടപടി കൂട്ടായി ആലോചിച്ചെടുത്തതെന്ന് ഷാഫി പറമ്പിൽ

'കാട്ടരുവിക്കരികിലിരുന്ന് അട്ട കടിച്ച മുറിവിൽ അമർത്തി ചൊറിഞ്ഞയാൾ ഉരുവിട്ടുകൊണ്ടേയിരുന്നു...എന്റെ ഹിക്ക ഇതറിഞ്ഞാലുണ്ടല്ലോ'; പരിഹസിച്ച് പിഎം ആർഷോ

'എംഎല്‍എ സ്ഥാനത്ത് തുടരുന്ന കാര്യം തീരുമാനിക്കേണ്ടത് രാഹുല്‍, പാർട്ടിയുടെ അന്തസ് ഉയര്‍ത്തിപ്പിടിക്കുക എന്നതാണ് പ്രാഥമികമായ കാര്യം'; കെസി വേണുഗോപാല്‍