അയാള്‍ക്ക് നല്ല ടെന്‍ഷനുണ്ടായിരുന്നു; ബിജുമേനോനെ ആദ്യമായി കണ്ട അനുഭവം പങ്കുവെച്ച് പി.എഫ് മാത്യൂസ്

ബിജു മേനോന്റെ അരങ്ങേറ്റത്തെക്കുറിച്ച് തിരക്കഥാകൃത്ത് പി എഫ് മാത്യൂസ്. തന്റെ ‘മിഖായേലിന്റെ സന്തതികള്‍’ എന്ന പരമ്പരയില്‍ അഭിനയിക്കാന്‍ എത്തിയപ്പോഴാണ് ബിജു മേനോനെ ആദ്യമായി കാണുന്നതെന്നും അദ്ദേഹം പങ്കുവെച്ച ഓര്‍മ്മക്കുറിപ്പില്‍ പറയുന്നു.

1993ലെ തന്റെ മറ്റൊരു സിനിമയായ ‘പുത്രന്‍’ ചെയ്യുമ്പോഴും ചിത്രത്തില്‍ നായകനാക്കാന്‍ ബിജു മേനോനെയല്ലാതെ മറ്റൊരാളെ ആലോചിക്കേണ്ടി വന്നില്ലെന്നും അദ്ദേഹം ഓര്‍ക്കുന്നു. സിനിമയുടെ രചന വേളയിലെടുത്ത ജോര്‍ജ് സോജന്‍, രാജേഷ് നാരായണന്‍, ബിജു മേനോന്‍ എന്നിവര്‍ക്കൊപ്പമുള്ള ചിത്രവും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

പി എഫ് മാത്യൂസിന്റെ കുറിപ്പ്’

1993. ജൂഡും ഞാനും മിഖായേലിന്റെ സന്തതികള്‍ എന്ന ദൂരദര്‍ശന്‍ പരമ്പരയുടെ ആലോചനയിലാണ്. ബിജു മേനോന്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്പോഴാണ് ആദ്യമായി അഭിനയിക്കാനെത്തുന്നത്. നല്ല ടെന്‍ഷനുണ്ടയാള്‍ക്ക്. തമാശകള്‍ കൊണ്ട് അന്തരീക്ഷത്തെ തണുപ്പിച്ചിരുന്ന ജോര്‍ജ് സോജനും ഞങ്ങള്‍ക്കൊപ്പമുണ്ട്. ഞാനെഴുതിയ മൂന്നോ നാലോ സംഭാഷണ ശകലങ്ങളാണ് ബിജുവിന് പരീക്ഷയായി കൊടുത്തത്. ആ കൂടിക്കാഴ്ച ശുഭപര്യവസായിയായി. പുതുമുഖ നടന്‍ ബിജുമേനോന്‍ ഞങ്ങളുടെ പ്രിയപ്പെട്ട കഥാപാത്രം അലോഷിയായി.

അതേ വര്‍ഷം തന്നെ പുത്രന്‍ എന്ന സിനിമ ചെയ്യുമ്പോഴും ബിജു മേനോനെത്തന്നെ നായകനാക്കാന്‍ ഞങ്ങള്‍ക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല . പുത്രന്‍ എഴുതിക്കൊണ്ടിരിക്കുന്ന സമയത്ത് ജൂഡിന്റെ വീട്ടില്‍ വച്ചെടുത്ത ഈ ചിത്രം എഴുത്തുകാരനായ രാജേഷ് നാരായണന്റെ ആല്‍ബത്തില്‍ നിന്ന് ഇന്നാണു കിട്ടിയത്. ചിത്രത്തില്‍ ജോര്‍ജ് സോജന്‍, രാജേഷ് നാരായണന്‍ പിന്നെ ഞാനും. പൊട്ടിച്ചിരികള്‍ക്കിടയില്‍ മാത്രം കണ്ടിട്ടുള്ള സോജന്‍ എന്നേക്കുമായി യാത്ര പറഞ്ഞു പോയി എന്ന സങ്കടം മാത്രം’.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക