ആ സിനിമ തിയേറ്ററില്‍ എത്തിയെങ്കില്‍ ഞാന്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടേനെ, അതിലെ കരച്ചില്‍ പോലെയാകണം ഇതില്‍ എന്നാണ് സംവിധായകര്‍ ആവശ്യപ്പെടുന്നത്: ഹരിശ്രീ അശോകന്‍

കഴിഞ്ഞ കുറച്ച് കാലമായി താന്‍ പല സിനിമകളും ഒഴിവാക്കിയതാണെന്ന് ഹരിശ്രീ അശോകന്‍. ആദ്യകാലങ്ങളില്‍ ഒട്ടും സെലക്ടീവായിരുന്നില്ല. കിട്ടുന്ന എല്ലാ വേഷങ്ങളും ചെയ്യുമായിരുന്നു. എന്നാല്‍ നിര്‍ണായക വഴിത്തിരിവ് ആയത് ‘മിന്നല്‍ മുരളി’യിലെ കഥാപാത്രമായിരുന്നു എന്നാണ് ഹരിശ്രീ അശോകന്‍ പറയുന്നത്.

കഴിഞ്ഞ കുറച്ച് കാലമായി തന്നെ സിനിമയില്‍ കാണുന്നില്ലെന്ന് പലരും പറയുന്നുണ്ടായിരുന്നു. സിനിമകള്‍ ലഭിക്കാത്തത് കൊണ്ടല്ല, മുന്നിലേക്ക് വന്ന പല സിനിമകളും താന്‍ എടുക്കാതിരുന്നതാണ്. പണ്ട് ചെയ്ത കഥാപാത്രങ്ങള്‍ ആവര്‍ത്തിച്ച് വന്നാല്‍ പിന്നെയും അതിന് പിന്നാലെ പോകുന്നതില്‍ അര്‍ഥമില്ല.

ആദ്യകാലങ്ങളില്‍ ഒട്ടും സെലക്ടീവായിരുന്നില്ല. കിട്ടുന്ന എല്ലാ വേഷങ്ങളും ചെയ്യാനുള്ള കൊതികൊണ്ട് പിന്നാലെ പോകുകയായിരുന്നു. എന്നാല്‍, ഇപ്പോള്‍ സെലക്ടീവായി. ഏറെ വ്യത്യസ്തമായ കഥാപാത്രങ്ങള്‍ വന്നപ്പോള്‍ വീണ്ടും സിനിമയില്‍ സജീവമായി.

മിന്നല്‍ മുരളിയിലെ ദാസന്‍ എന്ന കഥാപാത്രം തന്റെ കരിയറിലും അതിനിര്‍ണായകമായ വഴിത്തിരിവാണ് സമ്മാനിച്ചത്. ഇപ്പോള്‍ കഥ പറയാന്‍ വരുന്ന പലരും കഥാപാത്രത്തെ വിശദീകരിക്കുന്നത് ദാസനോട് താരതമ്യം ചെയ്താണ്. ‘മിന്നല്‍ മുരളിയിലെ കരച്ചില്‍ പോലെയാകണം’ എന്നാണ് ഒരു സിനിമയിലെ കരച്ചില്‍ രംഗത്ത് സംവിധായകന്‍ ആവശ്യപ്പെട്ടത്.

മിന്നല്‍ മുരളിയിലെ തന്റെ കഥാപാത്രം കണ്ട് പെട്ടെന്ന് തിരിച്ചറിയാന്‍ പോലും കഴിഞ്ഞില്ലെന്ന് പറഞ്ഞവരുണ്ട്. അത്തരമൊരു കഥാപാത്രം അഭിനയജീവിതത്തിലെ വലിയ ഭാഗ്യങ്ങളില്‍ ഒന്നാണ്. മിന്നല്‍ മുരളി ഒ.ടി.ടിക്ക് പകരം തിയേറ്റര്‍ റിലീസായിരുന്നെങ്കില്‍ തന്റെ കഥാപാത്രം കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടേനെ എന്നാണ് മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ ഹരിശ്രീ അശോകന്‍ പറയുന്നത്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ