"ശത്രു സ്വത്തിൽ" ഉൾപ്പെടുത്തി സെയ്ഫ് അലി ഖാൻ്റെയും പട്ടൗഡി കുടുംബത്തിൻ്റെയും 15,000 കോടി രൂപയുടെ കൊട്ടാരവും സ്വത്തുക്കളും കണ്ടുകെട്ടാൻ സർക്കാർ നീക്കം

പട്ടൗഡി കുടുംബത്തിൻ്റെ ഉടമസ്ഥതയിലുള്ളതും നടൻ സെയ്ഫ് അലി ഖാനുമായി ഭാഗികമായി ബന്ധമുള്ളതുമായ ഏകദേശം 15,000 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കൾ 1968-ലെ ശത്രു സ്വത്തവകാശ നിയമപ്രകാരം കണ്ടുകെട്ടാൻ സർക്കാർ നീക്കം. സുപ്രധാനമായ ഒരു വിധിയിൽ, മധ്യപ്രദേശ് ഹൈക്കോടതി 2015ൽ ഈ സ്വത്തുക്കൾക്ക് ഏർപ്പെടുത്തിയ സ്റ്റേ നീക്കിയിട്ടുണ്ട്. സെയ്ഫിൻ്റെ ബാല്യകാല വസതിയായ ഫ്ലാഗ് സ്റ്റാഫ് ഹൗസ്, നൂർ-ഉസ്-സബാഹ് പാലസ്, ദാർ-ഉസ്-സലാം, ഹബീബിയുടെ ബംഗ്ലാവ്, അഹമ്മദാബാദ് പാലസ്, കൊഹിഫിസ പ്രോപ്പർട്ടി തുടങ്ങിയവയാണ് വിധിയിൽ ഉൾപ്പെടുന്ന ചില സ്വത്തുക്കൾ.

വിഭജനത്തിന് ശേഷം പാകിസ്ഥാനിലേക്ക് കുടിയേറിയ വ്യക്തികളുടെ സ്വത്തുക്കളുടെ നിയന്ത്രണം സർക്കാറിന് ഏറ്റെടുക്കാൻ ‘ശത്രു സ്വത്ത്’ നിയമം അനുവദിക്കുന്നു. ഭോപ്പാലിലെ നവാബ് ഹമീദുള്ള ഖാന് മൂന്ന് പെൺമക്കളായിരുന്നു. അവരിൽ ഒരാൾ പാകിസ്ഥാനിലേക്ക് കുടിയേറുകയും മറ്റൊരാൾ ഇന്ത്യയിൽ തുടരുകയും ചെയ്തു. ഇന്ത്യയിൽ തുടരുന്ന മകളുടെ ചെറുമകനാണ് സെയ്ഫ്. എന്നാൽ സ്വത്തുക്കളുടെ ഉടമയായി പാകിസ്താനിലേക്ക് കുടിയേറിയ മകളെയാണ് സർക്കാർ പരിഗണിക്കുന്നത്.

പിതാവായ മൻസൂർ അലി ഖാൻ പട്ടൗഡി ഒരു ഹോട്ടൽ ശൃംഖലയ്ക്ക് പാട്ടത്തിന് നൽകിയ കുടുംബത്തിൻ്റെ പട്ടൗഡി കൊട്ടാരം തിരിച്ചുപിടിക്കുന്നതിനെക്കുറിച്ച് സെയ്ഫ് പലപ്പോഴും സംസാരിച്ചിട്ടുണ്ട്. “എൻ്റെ പിതാവ് അത് പാട്ടത്തിന് നൽകിയതാണ്. അവിടെ ഒരു ഹോട്ടൽ നടത്തിയിരുന്ന ഫ്രാൻസിസും അമനും സ്വത്ത് നന്നായി പരിപാലിച്ചു. എൻ്റെ അമ്മക്ക് (ശർമിള ടാഗോർ) അവിടെ ഒരു കോട്ടേജുണ്ട്. അവർ എപ്പോഴും അവിടെ വളരെ സുഖകരമായിരുന്നു.” സെയ്ഫ് പറഞ്ഞു.” “എനിക്ക് അത് തിരികെ വാങ്ങേണ്ട ആവശ്യമില്ല. കാരണം അത് എന്റെ ഉടമസ്ഥതയിലുള്ളത് തന്നെയാണ്.” 2021 ൽ ബോളിവുഡ് ഹംഗാമയ്ക്ക് നൽകിയ അഭിമുഖത്തിൽ സെയ്ഫ് പറഞ്ഞു.

സെയ്ഫ് ഇപ്പോൾ കൊട്ടാരം ഒരു വേനൽക്കാല വസതിയായി ഉപയോഗിക്കുന്നു. മാത്രമല്ല പലപ്പോഴും സിനിമ ഷൂട്ടിംഗിനായി ഇത് പാട്ടത്തിന് നൽകുകയും ചെയ്യുന്നു. അടുത്തിടെ Housing.com-ന് നൽകിയ അഭിമുഖത്തിൽ, കൊട്ടാരത്തിൻ്റെ ചരിത്രത്തെക്കുറിച്ചുള്ള കൂടുതൽ ഉൾക്കാഴ്ചകൾ പങ്കുവെച്ച സഹോദരി സോഹ, അതിൻ്റെ ഉടമ സെയ്ഫാണെന്ന് സൂചിപ്പിച്ചു. തൻ്റെ മുത്തശ്ശി സാജിദ സുൽത്താൻ ഭോപ്പാലിലെ ബീഗമായിരുന്നുവെന്നും മുത്തച്ഛൻ പട്ടൗഡിയിലെ നവാബാണെന്നും സോഹ വെളിപ്പെടുത്തി. “പട്ടൗഡി കൊട്ടാരം തൻ്റെ ഫാദർ ഇൻ ലോയെ ആകർഷിക്കാൻ അദ്ദേഹം നിർമ്മിച്ചതാണ്. അവർക്ക് വിവാഹിതരാകാൻ വേണ്ടി 1935ലാണ് അദ്ദേഹം ഇത് നിർമ്മിച്ചത്.” സോഹ കൂട്ടിച്ചേർത്തു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക