"ശത്രു സ്വത്തിൽ" ഉൾപ്പെടുത്തി സെയ്ഫ് അലി ഖാൻ്റെയും പട്ടൗഡി കുടുംബത്തിൻ്റെയും 15,000 കോടി രൂപയുടെ കൊട്ടാരവും സ്വത്തുക്കളും കണ്ടുകെട്ടാൻ സർക്കാർ നീക്കം

പട്ടൗഡി കുടുംബത്തിൻ്റെ ഉടമസ്ഥതയിലുള്ളതും നടൻ സെയ്ഫ് അലി ഖാനുമായി ഭാഗികമായി ബന്ധമുള്ളതുമായ ഏകദേശം 15,000 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കൾ 1968-ലെ ശത്രു സ്വത്തവകാശ നിയമപ്രകാരം കണ്ടുകെട്ടാൻ സർക്കാർ നീക്കം. സുപ്രധാനമായ ഒരു വിധിയിൽ, മധ്യപ്രദേശ് ഹൈക്കോടതി 2015ൽ ഈ സ്വത്തുക്കൾക്ക് ഏർപ്പെടുത്തിയ സ്റ്റേ നീക്കിയിട്ടുണ്ട്. സെയ്ഫിൻ്റെ ബാല്യകാല വസതിയായ ഫ്ലാഗ് സ്റ്റാഫ് ഹൗസ്, നൂർ-ഉസ്-സബാഹ് പാലസ്, ദാർ-ഉസ്-സലാം, ഹബീബിയുടെ ബംഗ്ലാവ്, അഹമ്മദാബാദ് പാലസ്, കൊഹിഫിസ പ്രോപ്പർട്ടി തുടങ്ങിയവയാണ് വിധിയിൽ ഉൾപ്പെടുന്ന ചില സ്വത്തുക്കൾ.

വിഭജനത്തിന് ശേഷം പാകിസ്ഥാനിലേക്ക് കുടിയേറിയ വ്യക്തികളുടെ സ്വത്തുക്കളുടെ നിയന്ത്രണം സർക്കാറിന് ഏറ്റെടുക്കാൻ ‘ശത്രു സ്വത്ത്’ നിയമം അനുവദിക്കുന്നു. ഭോപ്പാലിലെ നവാബ് ഹമീദുള്ള ഖാന് മൂന്ന് പെൺമക്കളായിരുന്നു. അവരിൽ ഒരാൾ പാകിസ്ഥാനിലേക്ക് കുടിയേറുകയും മറ്റൊരാൾ ഇന്ത്യയിൽ തുടരുകയും ചെയ്തു. ഇന്ത്യയിൽ തുടരുന്ന മകളുടെ ചെറുമകനാണ് സെയ്ഫ്. എന്നാൽ സ്വത്തുക്കളുടെ ഉടമയായി പാകിസ്താനിലേക്ക് കുടിയേറിയ മകളെയാണ് സർക്കാർ പരിഗണിക്കുന്നത്.

പിതാവായ മൻസൂർ അലി ഖാൻ പട്ടൗഡി ഒരു ഹോട്ടൽ ശൃംഖലയ്ക്ക് പാട്ടത്തിന് നൽകിയ കുടുംബത്തിൻ്റെ പട്ടൗഡി കൊട്ടാരം തിരിച്ചുപിടിക്കുന്നതിനെക്കുറിച്ച് സെയ്ഫ് പലപ്പോഴും സംസാരിച്ചിട്ടുണ്ട്. “എൻ്റെ പിതാവ് അത് പാട്ടത്തിന് നൽകിയതാണ്. അവിടെ ഒരു ഹോട്ടൽ നടത്തിയിരുന്ന ഫ്രാൻസിസും അമനും സ്വത്ത് നന്നായി പരിപാലിച്ചു. എൻ്റെ അമ്മക്ക് (ശർമിള ടാഗോർ) അവിടെ ഒരു കോട്ടേജുണ്ട്. അവർ എപ്പോഴും അവിടെ വളരെ സുഖകരമായിരുന്നു.” സെയ്ഫ് പറഞ്ഞു.” “എനിക്ക് അത് തിരികെ വാങ്ങേണ്ട ആവശ്യമില്ല. കാരണം അത് എന്റെ ഉടമസ്ഥതയിലുള്ളത് തന്നെയാണ്.” 2021 ൽ ബോളിവുഡ് ഹംഗാമയ്ക്ക് നൽകിയ അഭിമുഖത്തിൽ സെയ്ഫ് പറഞ്ഞു.

സെയ്ഫ് ഇപ്പോൾ കൊട്ടാരം ഒരു വേനൽക്കാല വസതിയായി ഉപയോഗിക്കുന്നു. മാത്രമല്ല പലപ്പോഴും സിനിമ ഷൂട്ടിംഗിനായി ഇത് പാട്ടത്തിന് നൽകുകയും ചെയ്യുന്നു. അടുത്തിടെ Housing.com-ന് നൽകിയ അഭിമുഖത്തിൽ, കൊട്ടാരത്തിൻ്റെ ചരിത്രത്തെക്കുറിച്ചുള്ള കൂടുതൽ ഉൾക്കാഴ്ചകൾ പങ്കുവെച്ച സഹോദരി സോഹ, അതിൻ്റെ ഉടമ സെയ്ഫാണെന്ന് സൂചിപ്പിച്ചു. തൻ്റെ മുത്തശ്ശി സാജിദ സുൽത്താൻ ഭോപ്പാലിലെ ബീഗമായിരുന്നുവെന്നും മുത്തച്ഛൻ പട്ടൗഡിയിലെ നവാബാണെന്നും സോഹ വെളിപ്പെടുത്തി. “പട്ടൗഡി കൊട്ടാരം തൻ്റെ ഫാദർ ഇൻ ലോയെ ആകർഷിക്കാൻ അദ്ദേഹം നിർമ്മിച്ചതാണ്. അവർക്ക് വിവാഹിതരാകാൻ വേണ്ടി 1935ലാണ് അദ്ദേഹം ഇത് നിർമ്മിച്ചത്.” സോഹ കൂട്ടിച്ചേർത്തു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

ഇടുക്കിയുടെ മലനിരകളില്‍ ഒളിപ്പിച്ച ആ നിഗൂഢത പുറത്ത് വരുന്നു; 'കൂടോത്രം' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി!

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി