'എന്തുകൊണ്ട് ഞാന്‍? എന്നായി എന്റെ ചോദ്യം'; ഗൗതം മേനോന് അന്‍വര്‍ റഷീദിന്റെ മറുപടി ഇങ്ങനെ

ഫഹദ് ഫാസിലിനെ നായകനാക്കി അന്‍വര്‍ റഷീദ് ഒരുക്കിയ ചിത്രം “ട്രാന്‍സി”ന് ഗംഭീരണ പ്രതികരണങ്ങളാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. ഫഹദിനൊപ്പം സംവിധായകന്‍ ഗൗതം മേനോനും മികച്ച അഭിനയം ചിത്രത്തില്‍ കാഴ്ചവക്കുന്നുണ്ട്. “നാം” എന്ന മലയാള ചിത്രത്തിലെ അതിഥി വേഷത്തിന് ശേഷം ഗൗതം മേനോന്‍ ആദ്യമായി മലയാള സിനിമാ കഥാപാത്രമാവുന്നത് ട്രാന്‍സിലാണ്.

ചെന്നൈയിലുള്ള ഓഫീസില്‍ സംവിധായകന്‍ അന്‍വര്‍ റഷീദ് വന്ന് തന്നെ കണ്ടപ്പോള്‍ “”എന്തുകാണ്ട് ഞാന്‍?”” എന്നായിരുന്നു താന്‍ ചോദിച്ചതെന്ന് പറഞ്ഞ് ഗൗതം മേനോന്‍. “”ഫഹദിനെ മുന്‍പ് ഏതാനും തവണ കണ്ടിരുന്നു. കേള്‍ക്കാന്‍ താത്പ്പര്യമുണ്ടെങ്കില്‍ അന്‍വര്‍ സാറിന്റെ പക്കല്‍ എനിക്കായി ഒരുകാര്യം ഉള്ളതായി സൂചിപ്പിച്ചു. അദ്ദേഹം എന്നെ വിളിക്കുകയും, ചെന്നൈയിലുള്ള എന്റെ ഓഫീസില്‍ എത്തുകയും ചെയ്തു. ഞാന്‍ ഈ കഥാപാത്രം ചെയ്യണമെന്നായിരുന്നു ആവശ്യം. “എന്തുകൊണ്ട് ഞാന്‍” എന്നായി എന്റെ ചോദ്യം. എന്റെ അഭിമുഖങ്ങള്‍ കണ്ട് ഞാന്‍ സംസാരിക്കുന്ന രീതി, എന്റെ കണ്ണിന്റെയും, കൈകളുടെയും, വിരലുകളുടെയും ചലനങ്ങള്‍ ഒക്കെയും അദ്ദേഹത്തിനിഷ്ടപ്പെട്ടത് കൊണ്ട് അതൊക്കെ ഈ സിനിമയില്‍ വേണമെന്നായിരുന്നു മറുപടി”” എന്ന് ഗൗതം മേനോന്‍ ഒരു അഭിമുഖത്തിനിടെ വ്യക്തമാക്കി.

“”ട്രാന്‍സെന്നാല്‍ അന്‍വര്‍ റഷീദിന്റെ സംവിധാനം, അമല്‍ നീരദിന്റെ ക്യാമറ, റസൂല്‍ പൂക്കുട്ടിയുടെ ശബ്ദ മിശ്രണം, നായകന്‍ ഫഹദ് ഫാസില്‍. ഈ നാല് പേര്‍ക്കും വേണ്ടിയാണ് ഞാന്‍ ഈ ചിത്രത്തിന്റെ ഭാഗമായത്. എനിക്കിവരുടെ ക്രാഫ്റ്റ് കാണണമായിരുന്നു. 15 ദിവസം കൊണ്ട് എന്റെ ഭാഗങ്ങള്‍ പൂര്‍ത്തീകരിച്ചു”” എന്നും ഗൗതം മേനോന്‍ പറഞ്ഞു.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം