76 പരിക്കുകൾ എനിക്ക് ഈ സിനിമയിൽ സംഭവിച്ചു, പുറത്ത് കാണാൻ പറ്റുന്നതും കാണാൻ പറ്റാത്തതും അതിൽ ഉണ്ട്: മമ്മൂട്ടി

മമ്മൂട്ടിക്കമ്പനിയുടെ അഞ്ചാമത്തെ ചിത്രമായി വൈശാഖ് സംവിധാനം ചെയ്യുന്ന ‘ടർബോ’ എത്തുകയാണ്. നേരത്തെയിറങ്ങിയ കണ്ണൂർ സ്ക്വാഡും, കാതലും മികച്ച വിജയമായിരുന്നു കരസ്ഥമാക്കിയിരുന്നത്.

ഇപ്പോഴിതാ ടർബോ സെക്കന്റ് ലുക്ക് പോസ്റ്റർ റിലീസിംഗ് പരിപാടിയിൽ മമ്മൂട്ടി പറഞ്ഞ വാക്കുകളാണ് വൈറലാവുന്നത്. ടർബോയുടെ ചിത്രീകരണത്തിനിടെ തനിക്ക് എഴുതാപതോളം തവണ പരിക്കുകൾ പറ്റിയെന്നാണ് മമ്മൂട്ടി പറഞ്ഞത്.

കണ്ണൂർ സ്ക്വാഡ് വിജയമായതോടു കൂടി സംവിധായകൻ റോബി വർഗീസ്, മമ്മൂട്ടി ഭയങ്കര ഹാർഡ് വർക്കാണ്, എത്ര വേണേലും കഷ്‌ടപ്പെടാൻ തയ്യാറാണ്, രാത്രിയും പകലുമില്ലാതെ അഭിനയിക്കും എന്നൊക്കെ പറഞ്ഞുവെച്ചുവെന്നും അതിന് ശേഷം വരുന്ന എല്ലാ സംവിധായകരും തന്നെകൊണ്ട് വലിയ രീതിയിൽ പണിയെടുപ്പിക്കുന്നുണ്ടെന്നും തമാശ രൂപേണ മമ്മൂട്ടി പ്രശസ് മീറ്റിനിടെ പറഞ്ഞു.

“എല്ലാത്തിനും കാരണം റോബിയാണ്. അവൻ എല്ലായിടത്തും പോയി മമ്മൂക്ക ഭയങ്കര ഹാർഡ് വർക്കാണ്, എത്ര വേണേലും കഷ്‌ടപ്പെടാൻ തയ്യാറാണ്, രാത്രിയും പകലുമില്ലാതെ അഭിനയിക്കും എന്നൊക്കെ പറഞ്ഞുവെച്ചു. അത് കേട്ടിട്ട് ഇവരും എന്നെ അതുപോലെ കഷ്‌ടപ്പെടുത്തി. ഇനി അടുത്തത് ആരാണാവോ കഷ്‌ടപ്പെടുത്താൻ വരുന്നത്. ആരാകും എന്ന് അറിഞ്ഞൂടാ.

എല്ലാത്തിനും കാരണം റോബിയാണ്. അവൻ എല്ലായിടത്തും പോയി മമ്മൂക്ക ഭയങ്കര ഹാർഡ് വർക്കാണ്, എത്ര വേണേലും കഷ്‌ടപ്പെടാൻ തയ്യാറാണ്, രാത്രിയും പകലുമില്ലാതെ അഭിനയിക്കും എന്നൊക്കെ പറഞ്ഞുവെച്ചു. അത് കേട്ടിട്ട് ഇവരും എന്നെ അതുപോലെ കഷ്‌ടപ്പെടുത്തി. ഇനി അടുത്തത് ആരാണാവോ കഷ്‌ടപ്പെടുത്താൻ വരുന്നത്. ആരാകും എന്ന് അറിഞ്ഞൂടാ.

ചെറുതും വലുതുമായി 76 പരിക്ക് എനിക്ക് ഈ സിനിമയിൽ സംഭവിച്ചു. പുറത്ത് കാണാൻ പറ്റുന്നതും കാണാൻ പറ്റാത്തതും അതിൽ ഉണ്ട്. സിനിമാഭിനയം എന്നു പറഞ്ഞാൽ ദുർഘടം പിടിച്ച പണിയാണെന്ന് ചില സമയം നമുക്ക് തോന്നും. രാത്രിയെന്നില്ല, പകലെന്നില്ലാതെ കഷ്ടപ്പെടേണ്ടി വരും. ഇത്രയും കഷ്‌ടപ്പെടുന്നതിന് പൈസ കിട്ടാറില്ലേ എന്ന് ചിലർ ചോദിക്കും. കഷ്‌ടപ്പെടേണ്ടി വരുമെന്ന് അറിഞ്ഞിട്ട് തന്നെയാണ് വന്നത്. ഇനിയും കഷ്‌ടപ്പെടാൻ തയ്യാറാണ്. ” എന്നാണ് പ്രസ് മീറ്റിനിടെ മമ്മൂട്ടി പറഞ്ഞത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ