'അവനെ പറയുമ്പോൾ നല്ല ഇടി കൊടുക്കാൻ തോന്നും', മാധവ് സുരേഷിനെതിരെയുളള ട്രോളുകളിൽ പ്രതികരിച്ച് ഗോകുൽ സുരേഷ്

ആദ്യ ചിത്രത്തിലെ ഡയലോഗിന്റെ പേരിൽ അടുത്തിടെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുളള ട്രോളുകളും പരിഹാസങ്ങളും ഏറ്റുവാങ്ങേണ്ടി വന്ന ആളാണ് മാധവ് സുരേഷ്. അഭിനയിക്കാൻ അറിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മാധവിനെതിരെ പരിഹാസങ്ങൾ വന്നത്. ഇതിന് പിന്നാലെ തനിക്ക് അഭിനയം പറ്റില്ലെന്ന് തോന്നുമ്പോൾ പണി നിർത്തി പൊയ്ക്കോളാമെന്നും അതുവരെ താൻ ഇവിടെ കാണുമെന്നും മാധവ് മറുപടി നൽകി. അനിയനെതിരെ വരുന്ന ഇത്തരം പരിഹാസങ്ങളിൽ ഗോകുൽ സുരേഷും ഒടുവിൽ പ്രതികരിച്ചിരിക്കുകയാണ്. തന്റെ എറ്റവും പുതിയ ചിത്രവുമായി ബന്ധപ്പെട്ട് കൈരളിയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ഗോകുൽ സംസാരിച്ചത്. മാധവ് പറഞ്ഞ ഡയലോഗ് അക്ഷരം മാറ്റിയൊക്കെയാണ് ഉപയോഗിക്കുന്നതെന്നും അത് ചെയ്യുന്ന ജനതയുടെ നിലവാരമാണോ അതോ തന്റെ അനുജൻ ആ സിനിമ ചെയ്തതാണോ പ്രശ്നമെന്ന് തനിക്ക് അറിയില്ലെന്നും ഗോകുൽ പറയുന്നു.

“എന്നെ പറഞ്ഞാൽ എനിക്ക് കുഴപ്പമില്ല. പക്ഷേ വീട്ടുകാരെ പറയുമ്പോൾ പ്രശ്നമാണ്. പിന്നെ എന്റെ അനുജനൊക്കെ ചെറുതല്ലേ. അവനെ പറയുമ്പോൾ നല്ല ഇടി കൊടുക്കാൻ എനിക്ക് തോന്നും. ഇടി കൊടുക്കാൻ തുടങ്ങിയാൽ എവിടം കൊണ്ട് അവസാനിപ്പിക്കണമെന്നും അറിയില്ല, പിന്നെ നമ്മളെ വില്ലനായി ചിത്രീകരിക്കപ്പെടും. അത് കാണാൻ നാട്ടുകാരും ഉണ്ട്. അനുജന്റെ സിനിമയിലെ ഡയലോഗ് ഇപ്പോൾ സ്ഥിരം എടുത്ത് കളിയാക്കുന്നുണ്ട്. എന്നാൽ ആ ഡയലോഗും അല്ല അക്ഷരം മാറ്റിയിട്ടൊക്കെ ആണ് ഇടുന്നത്. അത് ചെയ്യുന്ന ജനതയുടെ നിലവാരമാണോ പ്രശ്നം അതോ എന്റെ അനുജൻ ആ സിനിമ ചെയ്തതാണോ പ്രശ്നം എന്നത് എനിക്ക് മനസിലാകുന്നില്ല”, ഗോകുൽ പറഞ്ഞു.

“തമാശയ്ക്ക് ഒക്കെയാണെങ്കിൽ കുഴപ്പമില്ല. പക്ഷേ അതിനെ മോശപ്പെട്ട രീതിയിൽ, അവന്റെ മനസ് വിഷമിപ്പിക്കുന്ന രീതിയിൽ ചെയ്യരുത്. പുറമെ പുള്ളി ഭയങ്കര സ്ട്രോങ് ആയിട്ടൊക്കെ നിക്കും. പക്ഷേ എന്നെക്കാളും ഏഴ് വയസ് ഇളയതാണ് അവൻ. എനിക്ക് തോന്നുന്നത് അവനും വിഷമം വരും. മനുഷ്യൻ തന്നെയല്ലേ. നോർമലി എല്ലാവരുടേയും ഉള്ളിൽ ഒരു വിഷമം ഉണ്ടാകും. എടാ എട്ട്, ഒൻപത് കൊല്ലമായി ഞാൻ ജോലി ചെയ്യാൻ തുടങ്ങിയിട്ട്. മലയാളികൾക്ക് എന്നെ എത്രത്തോളം അറിയാമെന്ന് എനിക്കറിയില്ല. നിന്നെ ഇത്രയും എളുപ്പത്തിൽ അവർ തിരിച്ചറിഞ്ഞു. അതിനെ അങ്ങനെ കണ്ടാൽ മതിയെന്ന് ഞാൻ പറയും”, ഗോകുൽ തുറന്നുപറഞ്ഞു.

Latest Stories

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാഗ്ദാനമായി അവതരിപ്പിച്ചു, രാഹുൽ പൊതുരംഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി