ദയവു ചെയ്ത് വികസനം എന്ന പേരില്‍ അവരുടെ സമാധാനത്തെ ഇല്ലാതാക്കരുത്: ഗീതു മോഹന്‍ദാസ്

ലക്ഷദ്വീപിനെ വര്‍ഗീയവല്‍ക്കരിക്കാനുള്ള കേന്ദ്രസര്‍സര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രതികരിച്ച് സംവിധായിക ഗീതു മോഹന്‍ദാസും. ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന്റെ നടപടികള്‍ക്കെതിരെ വിമര്‍ശനങ്ങള്‍ ഉയരുകയാണ്. പൃഥ്വിരാജ്, ബാദുഷ, സലാം ബാപ്പു തുടങ്ങി സിനിമാ മേഖലയിലുള്ളവരും പ്രതിഷേധങ്ങളുമായി എത്തിയിരുന്നു.

ലക്ഷദ്വീപിലെ പരിഷ്‌ക്കാരങ്ങള്‍ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് ഗീതു മോഹന്‍ദാസും. താന്‍ കണ്ടതില്‍ വച്ച് ഏറ്റവും നിഷ്‌ക്കളങ്കരായ മനുഷ്യരുള്ള നാടാണ് ലക്ഷദ്വീപ്. അവിടുത്തെ സമാധാനം ഇല്ലാതാക്കരുത് എന്ന് സംവിധായിക ഫെയ്‌സ്ബുക്കില്‍ കുറിച്ചു. സേവ് ലക്ഷദ്വീപ്, ഐസ്റ്റാന്‍ഡ് ലക്ഷദ്വീപ് എന്നീ ഹാഷ്ടാഗുകളും കുറിപ്പിനൊപ്പം പങ്കുവച്ചിട്ടുണ്ട്.

ഗീതു മോഹന്‍ദാസിന്റെ കുറിപ്പ്:

ഞാന്‍ മൂത്തോന്‍ ഷൂട്ട് ചെയ്തത് ലക്ഷദ്വീപിലാണ്. ഞാന്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും മാന്ത്രികത നിറഞ്ഞതും നല്ല മനുഷ്യര്‍ നിറഞ്ഞതുമായ സ്ഥലങ്ങളിലൊന്ന്. അവരുടെ കരച്ചില്‍ ശരിക്കും നിരാശാജനകവും യാഥാര്‍ത്ഥ്യവുമാണ്.

നമ്മള്‍ ഒരുമിച്ചുനിന്ന് അവര്‍ക്കു വേണ്ടി ശബ്ദമുയര്‍ത്തുക എന്നതിനപ്പുറം ഒന്നും ചെയ്യാനില്ല. ദയവു ചെയ്ത് വികസനം എന്ന പേരില്‍ അവരുടെ സമാധാനത്തെ ഇല്ലാതാക്കരുത്, അവരുടെ ആവാസവ്യവസ്ഥയെ, നിഷ്‌കളങ്കതയെ തകര്‍ക്കരുത്. ഇത് ശരിയായ ചെവികളില്‍ എത്തുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.

Latest Stories

ഇന്ത്യൻ ടീമിലെ സൂപ്പർ സ്റ്റാർ അഭിഷേകാണ്, എവിടെ പോയാലും ആരാധകർ അവന്റെ പേരാണ് വിളിക്കുന്നത്: സഞ്ജു സാംസൺ

ബാബർ അസം പരിക്ക് മറച്ചു വെച്ചാണ് ടി-20 ലോകകപ്പ് കളിച്ചത്, എന്നിട്ടും ടീം തോറ്റു; ആരോപണവുമായി പാക് സിലക്ടർ

തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിൽ വൻ കവർച്ച; അമൂല്യ രത്നങ്ങളടക്കം 2 കോടിയുടെ ആഭരണം മോഷണം പോയതായി പരാതി

പാലക്കാട് മീന്‍പിടിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ വിദ്യാർത്ഥിക്ക് കുത്തേറ്റു; പ്രതി പിടിയിൽ

കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും

ആലുവ അതുൽ കൊലപാതകം: മുഴുവൻ പ്രതികളും പിടിയിൽ

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ

അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ല, യുദ്ധം അഞ്ച് വർഷത്തേക്ക് തുടരാനും തയ്യാർ; ട്രംപിനെ തള്ളി ഇറാൻ

'ഫാസ്റ്റ് ബോളർമാരിലെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറ'; പാകിസ്ഥാൻ സിലക്ടറിന്റെ വാക്കുകൾക്കെതിരെ വിമർശനം ശക്തം

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്