ഇന്‍ഡസ്ട്രിയിലുള്ള ആരും എന്നെ സഹായിച്ചില്ല, ധ്രുവനച്ചത്തിരം റിലീസ് വൈകുന്നത് എന്താണെന്ന് പോലും ചോദിച്ചില്ല: ഗൗതം മേനോന്‍

വര്‍ഷങ്ങള്‍ക്ക് മുമ്പ് ഷൂട്ടിങ് പൂര്‍ത്തിയാക്കി, എന്നാല്‍ ഇപ്പോഴും റിലീസിന് ഒരുങ്ങാതെ പെട്ടിയില്‍ തന്നെ തുടരുകയാണ് ഗൗതം വാസുദേവ് മേനോന്‍-വിക്രം ചിത്രം ‘ധ്രുവനച്ചത്തിരം’. സിനിമയുടെ റിലീസ് നീണ്ടുപോകുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ എന്നും സോഷ്യല്‍ മീഡിയയില്‍ നടക്കാറുമുണ്ട്. ഗൗതം മേനോന്‍ സിനിമയുടെ റിലീസ് നീളുന്നതിനെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

ഇന്‍ഡസ്ട്രിയില്‍ നിന്നുള്ള ആരും റിലീസ് വൈകുന്നതിന് പിന്നിലെ കാരണം എന്താണെന്ന് ചോദിച്ചില്ലെന്നും സഹായം വാഗ്ദാനം ചെയ്തില്ലെന്നുമാണ് ഗൗതം മേനോന്‍ പറയുന്നത്. ഒരു സിനിമ നന്നായി പോയാല്‍ അവര്‍ ആശ്ചര്യപ്പെടും, അല്ലാതെ വിജയത്തില്‍ സന്തോഷിക്കില്ലെന്നും ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംവിധായകന്‍ പറഞ്ഞു.

”ധ്രുവനച്ചത്തിരം റിലീസ് ചെയ്യാന്‍ ഞാന്‍ ശ്രമിച്ചപ്പോള്‍ ആരും വിളിച്ചില്ല. പ്രശ്നങ്ങള്‍ പറഞ്ഞപ്പോള്‍ ആരും എന്നെ സഹായിച്ചില്ല. പ്രൊഡ്യൂസര്‍ താനു സാറും ലിങ്കുസാമിയും ചോദിച്ചു എന്തെങ്കിലും സഹായം വേണോ എന്ന്. അല്ലാതെ ആരും ചോദിച്ചില്ല, സാധാരണ ഒരു സിനിമയ്ക്ക് ഉണ്ടാകുന്ന തടസങ്ങള്‍ മാത്രമേ ഈ സിനിമയ്ക്കുമുള്ളൂ.”

”അല്ലാതെ വലിയ പ്രശ്‌നങ്ങള്‍ ഒന്നുമില്ല. ഒരു സിനിമ നന്നായി പോയാല്‍ അവര്‍ ആശ്ചര്യപ്പെടും, അല്ലാതെ വിജയത്തില്‍ സന്തോഷിക്കില്ല. പ്രേക്ഷകര്‍ക്കിടയിലെ ഹൈപ്പ് കൊണ്ടാണ് ധ്രുവനച്ചത്തിരം നിലനില്‍ക്കുന്നത്” എന്നാണ് ഗൗതം മേനോന്‍ പറയുന്നത്. അതേസമയം, 2016ലാണ് ധ്രുവ നച്ചത്തിരത്തിന്റെ ചിത്രീകരണം ആരംഭിച്ചത്.

എന്നാല്‍ പല കാരണങ്ങളാല്‍ സിനിമയുടെ ചിത്രീകരണം നിര്‍ത്തിവെക്കേണ്ടി വന്നു. ഇടയ്ക്ക് ചിത്രത്തെ കുറിച്ച് യാതൊരു അപ്‌ഡേഷനുകളും ഉണ്ടായിരുന്നില്ല. 2023ല്‍ റിലീസ് ചെയ്യാനിരുന്നെങ്കിലും മാറ്റി വയ്ക്കുകയായിരുന്നു. ചിത്രത്തില്‍ വിക്രത്തിന്റെ വില്ലനായി വിനായകന്‍ ആണ് വേഷമിടുന്നത്. റിതു വര്‍മ്മ, പാര്‍ത്ഥിപന്‍, ശരത് കുമാര്‍, സിമ്രാന്‍, രാധിക ശരത്കുമാര്‍ തുടങ്ങിയ താരങ്ങളും വേഷമിടുന്നുണ്ട്.

Latest Stories

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

ഇടുക്കിയുടെ മലനിരകളില്‍ ഒളിപ്പിച്ച ആ നിഗൂഢത പുറത്ത് വരുന്നു; 'കൂടോത്രം' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി!

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ