വിക്രം കണ്ടതോടെ ധ്രുവനച്ചത്തിരത്തിലെ ചില സീനുകള്‍ ഒഴിവാക്കി, പക്ഷെ ഇതിന് പഠാനുമായി ബന്ധമുണ്ട്‌; വെളിപ്പെടുത്തി ഗൗതം മേനോന്‍

ലോകേഷ് കനകരാജിന്റെ ‘വിക്രം’ കണ്ടതിന് ശേഷം ‘ധ്രുവനച്ചത്തിരം’ ചിത്രത്തിലെ ചില സീനുകള്‍ ഒഴിവാക്കേണ്ടി വന്നുവെന്ന് സംവിധായകന്‍ ഗൗതം മേനോന്‍. എന്നാല്‍ ധ്രുവനച്ചത്തിരത്തിന് ‘പഠാന്‍’ സിനിമയുമായി ബന്ധമുണ്ട് എന്നാണ് ഗൗതം മേനോന്‍ പറയുന്നത്.

വിക്രം കണ്ടതിന് ശേഷം ധ്രുവനച്ചത്തിരത്തിലെ ചില സീനുകള്‍ താന്‍ ഒഴിവാക്കിയിരുന്നു. സന്താനഭാരതി, ഏജന്റ് ടീന എന്നീ കഥാപാത്രങ്ങള്‍ ധ്രുവനച്ചത്തിരത്തിലെ ചില കഥാപാത്രങ്ങളെ അവതരിപ്പിച്ചത് പോലെയുണ്ടായിരുന്നു. അതിനാല്‍ ലോകേഷിന്റെ വിക്രം കണ്ടപ്പോള്‍ ഈ ഭാഗങ്ങള്‍ ഫൈനല്‍ എഡിറ്റില്‍ ഒഴിവാക്കാന്‍ ഞാന്‍ തീരുമാനിച്ചു.

ഇത്തരം കാര്യങ്ങള്‍ സംഭവിക്കും അതിനെ കുറ്റം പറഞ്ഞ് നമ്മുക്ക് സിനിമ എടുക്കാതിരിക്കാന്‍ സാധിക്കില്ലല്ലോ. എന്നാല്‍ ധ്രുവനച്ചത്തിരത്തിനും പഠാനും തമ്മില്‍ ബന്ധമുണ്ട് എന്നും ഗൗതം മേനോന്‍ പറയുന്നുണ്ട്. സിദ്ധാര്‍ത്ഥ് ആനന്ദിന്റെ പഠാനിലും രഹസ്യമായി പ്രവര്‍ത്തിക്കുന്ന സ്‌പൈ ടീമുകള്‍ എന്ന പ്രമേയമാണ് വരുന്നത്.

എന്നാല്‍ പഠാനില്‍, ഷാരൂഖ് ഖാനാണ് കൂടുതല്‍ ശ്രദ്ധ നല്‍കുന്നത്. തന്റെ ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങള്‍ക്കും വലിയ പ്രധാന്യമുണ്ട്. ധ്രുവനച്ചത്തിരത്തിന്റെ ആഖ്യാനം ഷാരൂഖ് സിനിമയില്‍ നിന്ന് കാര്യമായി വ്യത്യാസമായിരിക്കും എന്നാണ് ഗൗതം മേനോന്‍ പറയുന്നത്.

അതേസമയം, 2016ല്‍ ഷൂട്ടിംഗ് പൂര്‍ത്തിയായ ചിത്രം ഏഴ് വര്‍ഷത്തിന് ശേഷമാണ് റിലീസിന് ഒരുങ്ങുന്നത്. നവംബര്‍ 24ന് ആണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. ജോണ്‍ എന്ന സീക്രട്ട് ഏജന്റ് ആയാണ് ചിത്രത്തില്‍ വിക്രം എത്തുന്നത്. ഉദയനിധി സ്റ്റാലിനാണ് ചിത്രത്തിന്റെ വിതരണം ഏറ്റെടുത്തിരിക്കുന്നത്. ഹാരിസ് ജയരാജാണ് ചിത്രത്തിന് സംഗീതമൊരുക്കിയിരിക്കുന്നത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക