വിക്രം കണ്ടതോടെ ധ്രുവനച്ചത്തിരത്തിലെ ചില സീനുകള്‍ ഒഴിവാക്കി, പക്ഷെ ഇതിന് പഠാനുമായി ബന്ധമുണ്ട്‌; വെളിപ്പെടുത്തി ഗൗതം മേനോന്‍

ലോകേഷ് കനകരാജിന്റെ ‘വിക്രം’ കണ്ടതിന് ശേഷം ‘ധ്രുവനച്ചത്തിരം’ ചിത്രത്തിലെ ചില സീനുകള്‍ ഒഴിവാക്കേണ്ടി വന്നുവെന്ന് സംവിധായകന്‍ ഗൗതം മേനോന്‍. എന്നാല്‍ ധ്രുവനച്ചത്തിരത്തിന് ‘പഠാന്‍’ സിനിമയുമായി ബന്ധമുണ്ട് എന്നാണ് ഗൗതം മേനോന്‍ പറയുന്നത്.

വിക്രം കണ്ടതിന് ശേഷം ധ്രുവനച്ചത്തിരത്തിലെ ചില സീനുകള്‍ താന്‍ ഒഴിവാക്കിയിരുന്നു. സന്താനഭാരതി, ഏജന്റ് ടീന എന്നീ കഥാപാത്രങ്ങള്‍ ധ്രുവനച്ചത്തിരത്തിലെ ചില കഥാപാത്രങ്ങളെ അവതരിപ്പിച്ചത് പോലെയുണ്ടായിരുന്നു. അതിനാല്‍ ലോകേഷിന്റെ വിക്രം കണ്ടപ്പോള്‍ ഈ ഭാഗങ്ങള്‍ ഫൈനല്‍ എഡിറ്റില്‍ ഒഴിവാക്കാന്‍ ഞാന്‍ തീരുമാനിച്ചു.

ഇത്തരം കാര്യങ്ങള്‍ സംഭവിക്കും അതിനെ കുറ്റം പറഞ്ഞ് നമ്മുക്ക് സിനിമ എടുക്കാതിരിക്കാന്‍ സാധിക്കില്ലല്ലോ. എന്നാല്‍ ധ്രുവനച്ചത്തിരത്തിനും പഠാനും തമ്മില്‍ ബന്ധമുണ്ട് എന്നും ഗൗതം മേനോന്‍ പറയുന്നുണ്ട്. സിദ്ധാര്‍ത്ഥ് ആനന്ദിന്റെ പഠാനിലും രഹസ്യമായി പ്രവര്‍ത്തിക്കുന്ന സ്‌പൈ ടീമുകള്‍ എന്ന പ്രമേയമാണ് വരുന്നത്.

എന്നാല്‍ പഠാനില്‍, ഷാരൂഖ് ഖാനാണ് കൂടുതല്‍ ശ്രദ്ധ നല്‍കുന്നത്. തന്റെ ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങള്‍ക്കും വലിയ പ്രധാന്യമുണ്ട്. ധ്രുവനച്ചത്തിരത്തിന്റെ ആഖ്യാനം ഷാരൂഖ് സിനിമയില്‍ നിന്ന് കാര്യമായി വ്യത്യാസമായിരിക്കും എന്നാണ് ഗൗതം മേനോന്‍ പറയുന്നത്.

അതേസമയം, 2016ല്‍ ഷൂട്ടിംഗ് പൂര്‍ത്തിയായ ചിത്രം ഏഴ് വര്‍ഷത്തിന് ശേഷമാണ് റിലീസിന് ഒരുങ്ങുന്നത്. നവംബര്‍ 24ന് ആണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. ജോണ്‍ എന്ന സീക്രട്ട് ഏജന്റ് ആയാണ് ചിത്രത്തില്‍ വിക്രം എത്തുന്നത്. ഉദയനിധി സ്റ്റാലിനാണ് ചിത്രത്തിന്റെ വിതരണം ഏറ്റെടുത്തിരിക്കുന്നത്. ഹാരിസ് ജയരാജാണ് ചിത്രത്തിന് സംഗീതമൊരുക്കിയിരിക്കുന്നത്.

Latest Stories

എന്റെ ഈ അവസ്ഥയ്ക്ക് കാരണം അയാൾ, മരിച്ചാലെങ്കിലും നീതി കിട്ടുമോ, ബാലയ്ക്കെതിരെ തുറന്നടിച്ച് എലിസബത്ത്

ബോഡി ഷെയിമിങ് കുറ്റകൃത്യമാക്കിയ സംസ്ഥാന സർക്കാരിന്റെ ബിൽ; ഏറ്റെടുത്ത് മലയാളി, സർക്കാർ തീരുമാനം ജനപ്രിയം, മികച്ച പ്രതികരണം

സിനിമ ടിക്കറ്റിലെ കൊളളനിരക്കിന് പണി കൊടുക്കാൻ കർണാടക സർക്കാർ, മൾട്ടിപ്ലക്സിലടക്കം പരമാവധി നിരക്ക് 200 ആക്കും

'ബാബർ കൂട്ടക്കൊല ചെയ്ത ക്രൂരൻ, മുഗൾ ഭരണകാലം ഇരുണ്ട കാലഘട്ടം, ശിവജി രാജാവിൻ്റേത് മഹനീയ കാലം'; ചരിത്രം വെട്ടിത്തിരുത്തി എൻസിഇആർടി

വിരാട് കോഹ്ലിയോടും രോഹിത് ശർമ്മയോടും വിരമിക്കൽ ആവശ്യപ്പെട്ടു? ഒടുവിൽ വിശദീകരണവുമായി ബിസിസിഐ

ദയാധനത്തിൽ അഭിപ്രായ ഭിന്നത, തീരുമാനം എടുക്കാതെ തലാലിന്റെ കുടുംബം; നിമിഷപ്രിയയുടെ മോചനത്തിൽ ചർച്ചകൾ ഇന്നും തുടരും

IND VS ENG: മോനെ ഗില്ലേ, വെറുതെ അവന്മാരുടെ നെഞ്ചത്തോട്ട് കേറണ്ട കാര്യമുണ്ടായിരുന്നോ? ഇപ്പോൾ കളി തോറ്റപ്പോൾ സമാധാനമായില്ലേ: മുഹമ്മദ് കൈഫ്

IND VS ENG: മോനെ ബുംറെ, എന്നോട് ദേഷ്യം ഒന്നും തോന്നരുത്, ആ ഒരു കാര്യത്തിൽ നീ ആ താരത്തെ കണ്ട് പഠിക്കണം, അതാണ് നിങ്ങൾ തമ്മിലുള്ള വ്യത്യാസം

IND VS ENG: ആ ഒരു മണ്ടത്തരം ജഡേജ കാണിച്ചു, ഇല്ലായിരുന്നെങ്കിൽ നമ്മൾ വിജയിച്ചേനെ: അനിൽ കുംബ്ലെ

"ലീഗ് വാങ്ങിയ സ്ഥലത്തിന് ആധാരത്തിൽ കാണിച്ച വിലയുടെ നാലിലൊന്ന് പോലും വിലയില്ല, വിൽക്കുന്ന സ്ഥലത്തിന്റെ ഉടമസ്ഥൻ തന്നെ നിയമോപദേശകൻ''; മുസ്ലീംലീഗിനെ വെട്ടിലാക്കി വീണ്ടും ജലീൽ