ചോര തെറിക്കുന്നത് ഹരമായി കാണിക്കുന്ന സിനിമകള്‍ വേണ്ട, സെന്‍സര്‍ ബോര്‍ഡ് കര്‍ശന നടപടി എടുക്കണം: ഗണേഷ് കുമാര്‍

വയലന്‍സിന്റെ അതിപ്രസരമുള്ള സിനിമകള്‍ തയാന്‍ സെന്‍സര്‍ ബോര്‍ഡ് നിയന്ത്രണം കൊണ്ടുവരണമെന്ന് നടനും മന്ത്രിയുമായ ഗണേഷ് കുമാര്‍. സിനിമകളില്‍ ഇത്രയും വയലന്‍സ് പാടില്ല. പച്ചയ്ക്ക് വെട്ടികീറി മുറിക്കുന്ന സിനിമകള്‍ സമൂഹത്തിന് എന്ത് സന്ദേശമാണ് നല്‍കുന്നത്. ഇത്തരം കാര്യങ്ങളില്‍ സെന്‍സര്‍ ബോര്‍ഡ് കര്‍ശന നിലപാട് സ്വീകരിക്കണം എന്നാണ് ഗണേഷ് കുമാര്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചിരിക്കുന്നത്.

ഇത്തരം സിനിമകള്‍ വല്ലാതെ ആളുകളെ സ്വാധീനിക്കുന്നുണ്ട്, കാരണം ചോര തെറിക്കുന്ന സിനിമകളാണ്. ഇത്രയും വയലന്‍സ് നമ്മുടെ സിനിമയില്‍ ആവശ്യമില്ല. കഥയില്‍ വയലന്‍സ് ഉണ്ടാകും അതിനെ ഹൈഡ് ചെയ്ത് കാണിക്കണം. ഇങ്ങനെ പച്ചയ്ക്ക് വയലന്‍സ് കാണിക്കുകയും അടിച്ച് പൊട്ടിക്കുകയും കാണിക്കരുത്. ചോര തെറിക്കുന്നത് ഹരമായി മാറുന്ന സീനുകള്‍ എല്ലാം കട്ട് ചെയ്യുക.

അത് കഥയെ ബാധിക്കും എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല. അങ്ങനെ കഥ പറയണ്ട. മലയാള സിനിമയിലും ഹിന്ദി സിനിമയിലും ഇംഗ്ലീഷ് സിനിമയിലുമൊക്കെ പണ്ടും കൊല നടത്തിയിട്ടുണ്ട്. കുത്തുന്നത് കാണിക്കും, പക്ഷെ കുത്തിക്കേറി ചോര വരുന്നതും കുടല്‍ വെളിയില്‍ വരുന്നതൊന്നും കാണിക്കാറില്ല.

അതൊക്കെ ഇപ്പോഴാണ് കാണിക്കാന്‍ തുടങ്ങിയത്, ശൂലം കുത്തിയിറക്കുന്നത് ഒക്കെ. സെന്‍സര്‍ ബോര്‍ഡ് ആണ് അക്കാര്യത്തില്‍ കര്‍ശന നടപടി എടുക്കേണ്ടത്. ആവിഷ്‌കാര സ്വാതന്ത്ര്യം ഇത്തരം ചോര കാണിക്കുന്ന സീനുകള്‍ കാണിച്ചാവരുത്. നല്ല സന്ദേശം ആണ് നല്‍കേണ്ടത്. സിനിമയില്‍ അഭിനേതാക്കള്‍ ഇട്ടിരിക്കുന്ന വസ്ത്രങ്ങള്‍ കണ്ട് വരെ നമ്മള്‍ അനുകരിക്കാറുണ്ട്.

സീരിയലുകള്‍ കാണുമ്പോള്‍ പോലും ഉണ്ട്. സിനിമയും കലയും മനുഷ്യനെ സ്വാധീനിക്കും. കേരളത്തില്‍ കമ്മ്യൂണിസ്‌റ് പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്ക് വളക്കൂര്‍ ഉള്ള മണ്ണാക്കി മാറ്റിയത് തോപ്പില്‍ ഭാസിയുടെ നിങ്ങള്‍ എന്നെ കമ്മ്യൂണിസ്റ്റ് ആക്കി എന്ന നാടകമാണ്. ഞാന്‍ ചെയ്യുന്നത് തെറ്റാണെന്നും ജന്മിയാകാന്‍ പാടില്ലെന്നുമുള്ള ബോധം ആ നാടകം മനുഷ്യരില്‍ ഉണ്ടാക്കി.

അതുകൊണ്ട് തന്നെ കലാരൂപങ്ങള്‍ മനുഷ്യനെ സ്വാധീനിക്കില്ല എന്ന് പറയുന്നത് തെറ്റാണ്. സ്വാധീനിക്കും. മാര്‍ക്കോ എന്ന സിനിമ ഞാന്‍ കണ്ടിട്ടില്ല. എന്നാലും എന്നോട് ആരോ പറഞ്ഞു കണ്ടിരിക്കാന്‍ പറ്റാത്ത ക്രൂരതയാണ് എന്ന്. പാന്‍ ഇന്ത്യന്‍ ആക്കണം എന്ന് കരുതി ഇത്തരം സിനിമകളോട് ഞാന്‍ യോജിക്കുന്നില്ല എന്നാണ് ഗണേഷ് കുമാര്‍ പറയുന്നത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക