ചോര തെറിക്കുന്നത് ഹരമായി കാണിക്കുന്ന സിനിമകള്‍ വേണ്ട, സെന്‍സര്‍ ബോര്‍ഡ് കര്‍ശന നടപടി എടുക്കണം: ഗണേഷ് കുമാര്‍

വയലന്‍സിന്റെ അതിപ്രസരമുള്ള സിനിമകള്‍ തയാന്‍ സെന്‍സര്‍ ബോര്‍ഡ് നിയന്ത്രണം കൊണ്ടുവരണമെന്ന് നടനും മന്ത്രിയുമായ ഗണേഷ് കുമാര്‍. സിനിമകളില്‍ ഇത്രയും വയലന്‍സ് പാടില്ല. പച്ചയ്ക്ക് വെട്ടികീറി മുറിക്കുന്ന സിനിമകള്‍ സമൂഹത്തിന് എന്ത് സന്ദേശമാണ് നല്‍കുന്നത്. ഇത്തരം കാര്യങ്ങളില്‍ സെന്‍സര്‍ ബോര്‍ഡ് കര്‍ശന നിലപാട് സ്വീകരിക്കണം എന്നാണ് ഗണേഷ് കുമാര്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചിരിക്കുന്നത്.

ഇത്തരം സിനിമകള്‍ വല്ലാതെ ആളുകളെ സ്വാധീനിക്കുന്നുണ്ട്, കാരണം ചോര തെറിക്കുന്ന സിനിമകളാണ്. ഇത്രയും വയലന്‍സ് നമ്മുടെ സിനിമയില്‍ ആവശ്യമില്ല. കഥയില്‍ വയലന്‍സ് ഉണ്ടാകും അതിനെ ഹൈഡ് ചെയ്ത് കാണിക്കണം. ഇങ്ങനെ പച്ചയ്ക്ക് വയലന്‍സ് കാണിക്കുകയും അടിച്ച് പൊട്ടിക്കുകയും കാണിക്കരുത്. ചോര തെറിക്കുന്നത് ഹരമായി മാറുന്ന സീനുകള്‍ എല്ലാം കട്ട് ചെയ്യുക.

അത് കഥയെ ബാധിക്കും എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല. അങ്ങനെ കഥ പറയണ്ട. മലയാള സിനിമയിലും ഹിന്ദി സിനിമയിലും ഇംഗ്ലീഷ് സിനിമയിലുമൊക്കെ പണ്ടും കൊല നടത്തിയിട്ടുണ്ട്. കുത്തുന്നത് കാണിക്കും, പക്ഷെ കുത്തിക്കേറി ചോര വരുന്നതും കുടല്‍ വെളിയില്‍ വരുന്നതൊന്നും കാണിക്കാറില്ല.

അതൊക്കെ ഇപ്പോഴാണ് കാണിക്കാന്‍ തുടങ്ങിയത്, ശൂലം കുത്തിയിറക്കുന്നത് ഒക്കെ. സെന്‍സര്‍ ബോര്‍ഡ് ആണ് അക്കാര്യത്തില്‍ കര്‍ശന നടപടി എടുക്കേണ്ടത്. ആവിഷ്‌കാര സ്വാതന്ത്ര്യം ഇത്തരം ചോര കാണിക്കുന്ന സീനുകള്‍ കാണിച്ചാവരുത്. നല്ല സന്ദേശം ആണ് നല്‍കേണ്ടത്. സിനിമയില്‍ അഭിനേതാക്കള്‍ ഇട്ടിരിക്കുന്ന വസ്ത്രങ്ങള്‍ കണ്ട് വരെ നമ്മള്‍ അനുകരിക്കാറുണ്ട്.

സീരിയലുകള്‍ കാണുമ്പോള്‍ പോലും ഉണ്ട്. സിനിമയും കലയും മനുഷ്യനെ സ്വാധീനിക്കും. കേരളത്തില്‍ കമ്മ്യൂണിസ്‌റ് പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്ക് വളക്കൂര്‍ ഉള്ള മണ്ണാക്കി മാറ്റിയത് തോപ്പില്‍ ഭാസിയുടെ നിങ്ങള്‍ എന്നെ കമ്മ്യൂണിസ്റ്റ് ആക്കി എന്ന നാടകമാണ്. ഞാന്‍ ചെയ്യുന്നത് തെറ്റാണെന്നും ജന്മിയാകാന്‍ പാടില്ലെന്നുമുള്ള ബോധം ആ നാടകം മനുഷ്യരില്‍ ഉണ്ടാക്കി.

അതുകൊണ്ട് തന്നെ കലാരൂപങ്ങള്‍ മനുഷ്യനെ സ്വാധീനിക്കില്ല എന്ന് പറയുന്നത് തെറ്റാണ്. സ്വാധീനിക്കും. മാര്‍ക്കോ എന്ന സിനിമ ഞാന്‍ കണ്ടിട്ടില്ല. എന്നാലും എന്നോട് ആരോ പറഞ്ഞു കണ്ടിരിക്കാന്‍ പറ്റാത്ത ക്രൂരതയാണ് എന്ന്. പാന്‍ ഇന്ത്യന്‍ ആക്കണം എന്ന് കരുതി ഇത്തരം സിനിമകളോട് ഞാന്‍ യോജിക്കുന്നില്ല എന്നാണ് ഗണേഷ് കുമാര്‍ പറയുന്നത്.

Latest Stories

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ

'ജനം പ്രബുദ്ധരാണ്... എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, കാണേണ്ടത് കാണുക തന്നെ ചെയ്യും'; രാഹുൽ മാങ്കൂട്ടത്തിൽ

നാലില്‍ രണ്ട് പഞ്ചായത്ത് കയ്യില്‍ നിന്ന് പോയി, ഒരെണ്ണം പിടിച്ചെടുത്തു; ട്വന്റി ട്വന്റിയുടെ ശൗര്യം എറണാകുളത്ത് ഏറ്റില്ല

'ജനാധിപത്യം ആണ്, ജനങ്ങളാണ് വിജയ ശില്പികൾ...അത്യധികം അനിവാര്യമായ മാറ്റം തിരഞ്ഞെടുത്ത വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥികൾക്കും ആശംസകൾ'; രമേശ് പിഷാരടി

'പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു, ജനങ്ങൾ ആനുകൂല്യങ്ങൾ കൈപറ്റി പണിതന്നു; വോട്ടർമാരെ അപമാനിച്ച് എം എം മണി

'ജനങ്ങൾക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന പരമാവധി കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചു, എന്തുകൊണ്ടാണ് ഇത്തരമൊരു വിധി എന്ന് പരിശോധിക്കും'; തിരുത്താനുള്ളത് ശ്രമിക്കുമെന്ന് ടി പി രാമകൃഷ്ണൻ

യുഡിഎഫിന്റെ സർപ്രൈസ് സ്ഥാനാർത്ഥി, കവടിയാറിൽ കെ എസ് ശബരീനാഥന് വിജയം; ശാസ്തമംഗലത്ത് ആര്‍ ശ്രീലേഖയും ജയിച്ചു