ആ ചിത്രത്തിലേക്ക് ആദ്യം കാസ്റ്റ് ചെയ്തത് അനാർക്കലിയെ, അത്രയും ചെറിയ കുട്ടിക്ക് വലിയും കുടിയുമൊക്കെ നമ്മളായി തുടങ്ങി കൊടുക്കണ്ടല്ലോയെന്ന് കരുതി പിന്മാറി: ലാൽ ജോസ്

മലയാളത്തിൽ നിരവധി ഹിറ്റ് സിനിമകൾ ഒരുക്കിയിട്ടുള്ള സംവിധായകനാണ് ലാൽ ജോസ്. ശ്രീനിവാസൻ തിരക്കഥയെഴുതി മമ്മൂട്ടി നായകനായെത്തിയ ‘ഒരു മരവത്തൂര് കനവ്’ എന്ന ചിത്രത്തിലൂടെയാണ് ലാൽ ജോസ് സ്വതന്ത്ര സംവിധായകനാവുന്നത്. പിന്നീട് ചന്ദ്രനുദിക്കുന്ന ദിക്കിൽ, മീശമാധവൻ, അച്ഛനുറങ്ങാത്ത വീട്, ക്ലാസ്മേറ്റ്സ്, അറബിക്കഥ, അയാളും ഞാനും തമ്മിൽ, ഡയമണ്ട് നെക്‌ലെയ്സ് തുടങ്ങീ നിരവധി ഹിറ്റ് സിനിമകൾ ലാൽ ജോസ് മലയാളത്തിന് സമ്മാനിക്കുകയുണ്ടായി.

ഇപ്പോഴിതാ തന്റെ ‘നീന’ എന്ന ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് ലാൽ ജോസ്. ചിത്രത്തിലേക്ക് ആദ്യം പരിഗണിച്ചിരുന്നത് അനാർക്കലിയെ ആയിരുന്നെന്നും എന്നാൽ അന്ന് അനാർക്കലി മൈനർ ആയിരുന്നതുകൊണ്ട് തന്നെ കുറച്ചുകൂടെ മുതിർന്ന ഒരാളെയാണ് കാസ്റ്റ് ചെയ്തതെന്നും ലാൽ ജോസ് പറയുന്നു.

“അനാർക്കലി മരയ്ക്കാർ ഞാൻ നീന എന്ന സിനിമയിലേക്ക് നായികയായി ആദ്യം ആലോചിച്ച കുട്ടിയാണ്. അന്ന് നേരിട്ട് ചെന്നുകണ്ട് സിനിമക്കായി മുടി വെട്ടാൻ പറ്റുമോയെന്ന് ചോദിച്ചു. കാരണം പെൺകുട്ടികൾ പലരും ആ കഥാപാത്രത്തെ റിജക്റ്റ് ചെയ്‌തത് മുടി വെട്ടുന്ന കാര്യം പറഞ്ഞപ്പോഴാണ്.

എന്നാൽ അനാർക്കലി മുടിവെട്ടുന്നതിൽ കുഴപ്പമില്ലെന്ന് പറഞ്ഞു. അങ്ങനെ തന്നെയായിരുന്നു അവളുടെ മുടി ഉണ്ടായിരുന്നത്. പക്ഷെ അന്ന് അനാർക്കലി പത്തിലോ മറ്റോ പഠിക്കുകയാണ്. അത്രയും ചെറിയ കുട്ടിക്ക് വലിയും കുടിയുമൊക്കെ നമ്മളായി തന്നെ തുടങ്ങി കൊടുക്കണ്ടല്ലോയെന്ന് കരുതി.

കുറച്ചുകൂടെ മെച്ചുവേർഡായ ആളെ നോക്കാൻ തീരുമാനിച്ചു. പിന്നീട് ഞാൻ ഡിസ്ട്രിബ്യൂട്ട് ചെയ്‌ത ആനന്ദം എന്ന സിനിമയിലൂടെയാണ് അനാർക്കലി സിനിമയിലേക്ക് വന്നത്. അന്ന് വീട്ടിൽ പോയി കാപ്പികുടിച്ച് പോരുമ്പോൾ കണ്ടതല്ലാതെ പിന്നീട് അനാർക്കലിയെ ഞാൻ കണ്ടിട്ടില്ല. മന്ദാകിനിയുടെ സമയത്താണ് കാണുന്നത്.”

അതേസമയം വിനോദ് ലീല സംവിധാനം ചെയ്ത മന്ദാകിനിയാണ് അനാർക്കലിയുടെ ഏറ്റവും പുതിയ ചിത്രം. സംവിധായകനും സഹനടനുമായി തിളങ്ങിയ അൽത്താഫ് സലിം ആദ്യമായി നായകനാവുന്ന ചിത്രം കൂടിയാണ് മന്ദാകിനി.

കോമഡി ഴോണറിലാണ് ചിത്രമൊരുങ്ങിയത്. ഗണപതി, വിനീത് തട്ടിൽ, അശ്വതി ശ്രീകാന്ത്, അജയ് വാസുദേവ്, ജാഫർ ഇടുക്കി, ജൂഡ് അന്താണി ജോസഫ്, ജിയോ ബേബി തുടങ്ങീ നിരവധി താരങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ഷിജു. എം. ഭാസ്കറിന്റെതാണ് കഥ. ബിബിന് അശോക് സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ ഷിജു എം ഭാസ്കർ തന്നെയാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം