'ഷോയില്‍ സജ്‌ന എനിക്ക് ബാദ്ധ്യതയായി മാറി, അവളെയും സംരക്ഷിക്കേണ്ടി വന്നു'; ഫിറോസ് ഖാന്‍ പറയുന്നു

ബിഗ് ബോസ് സീസണ്‍ 3യില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി എത്തിയ മത്സരാര്‍ത്ഥികളാണ് ഫിറോസ് ഖാനും സജ്‌നയും. ഒറ്റ മത്സരാര്‍ത്ഥി ആയാണ് ഇവര്‍ എത്തിയത്. ഷോയില്‍ സജ്‌ന തനിക്ക് ബാദ്ധ്യതയായി എന്നാണ് ഫിറോസ് പ്രൈം മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ പ്രതികരിക്കുന്നത്. രണ്ടു പേരും ഒന്നിച്ച് എത്തിയതിന്റെ ബുദ്ധിമുട്ടിനെ കുറിച്ചാണ് ഫിറോസ് സംസാരിച്ചത്.

ഷോയില്‍ പോകുന്നത് വരെ സജ്‌നയെ കൊണ്ട് പോകുന്നത് വളരെ ഇഷ്ടമുള്ള കാര്യമായിരുന്നു. എന്നാല്‍ അവിടെ എത്തിയപ്പോള്‍ കാര്യങ്ങള്‍ മാറിയെന്നും ഫിറോസ് പറയുന്നു. തങ്ങള്‍ എല്ലാ ഷൂട്ടിനും ഒരുമിച്ചാണ് പോകുന്നത്. ഇവിടെ വരുമ്പോഴും സജ്‌ന തനിക്കൊരു കൂട്ട് ആയിരുന്നു. എന്നാല്‍ അതിന്റെ ഉള്ളില്‍ കയറിയപ്പോള്‍ സംഗതി അങ്ങനെ ആയിരുന്നില്ല.

തന്നെ സംരക്ഷിക്കുന്നതിനുപരി സജ്‌ന ഒരു ബാധ്യതയായി മാറുകയായിരുന്നു. കാരണം സജ്‌നയെ ആക്രമിക്കപ്പെടുമ്പോഴായിരുന്നു താന്‍ തളര്‍ന്ന് പോകാന്‍ സാധ്യതയുള്ളത്. തന്നെ ആക്രമിക്കുന്നത് താന്‍ മറി കടക്കും. പക്ഷെ നമ്മള്‍ സ്‌നേഹിക്കുന്ന ആളിലേയ്ക്ക് ആക്രമണം വരുമ്പോള്‍, അയാളെ സംരക്ഷിക്കുന്ന ഘട്ടത്തിലേയ്ക്ക് വന്നപ്പോള്‍ സജ്‌ന ഒരു ബാധ്യതയാകുന്ന അവസരം ഉണ്ടായി എന്നാണ് ഫിറോസ് പറയുന്നത്.

ബിഗ് ബോസ് നല്‍കുന്നത് ഹെവി ടാസ്‌ക്കുകള്‍ ആയിരുന്നു. അതില്‍ രണ്ടു പേര്‍ ഉണ്ടാകുമ്പോള്‍ ബുദ്ധിമുട്ട് ഉണ്ടാകും. അപ്പോഴും ബാധ്യതയായി തോന്നിയിരുന്നു. അതൊരു ബാധ്യതയായിരുന്നെങ്കിലും സജ്‌ന ഉണ്ടായിരുന്നത് വളരെ നല്ലത് തന്നെയായിരുന്നു. ഹൗസില്‍ സജ്‌നയായിരുന്നു പലപ്പോഴും തന്നെ സമാധാനിപ്പിച്ച് കൊണ്ട് വന്നതെന്നും ഫിറോസ് കൂട്ടിച്ചേര്‍ത്തു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക