മമ്മൂക്കയുടെയും ലാലേട്ടന്റെയും വീട്ടിൽ മടങ്ങിപോയ ചെക്കുകൾ ഒരു വലിയ പെട്ടിയിൽ ഇട്ടുവെച്ചിട്ടുണ്ട്: ഫറ ഷിബ്‌ല

കക്ഷി അമ്മണിപ്പിള്ള, കഠിന കടോരമീ അണ്ഡകടാഹം, സോമന്റെ കൃതാവ് എന്നീ ചിത്രങ്ങളിലൂടെ മലയാള സിനിമയിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച താരമാണ് ഫറ ഷിബ്‌ല.

ഇപ്പോഴിതാ ഫറ ഷിബ്‌ല മമ്മൂട്ടിയെ പറ്റി പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. മമ്മൂക്ക യെസ് പറഞ്ഞില്ലയായിരുന്നെങ്കിൽ കണ്ണൂർ സ്ക്വാഡ് എന്ന സിനിമ ഒരിക്കലും യാഥാർത്ഥ്യമാവില്ലായിരുന്നു എന്നാണ് ഫറ പറയുന്നത്.

“നോമ്പിന്റെ സമയത്താണ് കണ്ണൂർ സ്ക്വാഡ് ഷൂട്ട് ചെയ്തത് എന്നാണ് എനിക്ക് തോന്നുന്നത്. വൈകുന്നേരം നോമ്പ് തുറക്കുന്ന സമയം വരെ വർക്ക് കെഹ്ഹയുന്നത് എനിക്ക് ആലോചിക്കാൻ തന്നെ വയ്യ. നോമ്പ് തുറന്നുകഴിഞ്ഞാൽ ക്ഷീണിക്കും. ചിലപ്പോൾ മണിക്കൂറുകളുടെ ഇടവേളയിൽ ചെറിയ അളവിൽ ഭക്ഷണം കഴിക്കുന്നുണ്ടാവും. അങ്ങനെ എത്ര സമയം വർക്ക് ചെയ്യണം. ആക്ഷൻ ചെയ്യണം.

മമ്മൂക്കയും ലാലേട്ടനും ഇന്നും സിനിമയിൽ നിൽക്കുന്നത് പാഷൻ കൊണ്ടാണ്. അവരുടെയൊക്കെ വീട്ടിൽ ഒരു വലിയ പെട്ടി നിറയെ മടങ്ങിപോയ ചെക്കുകൾ ഉണ്ടെന്ന് ആരോ എന്നോട് പറഞ്ഞിട്ടുണ്ട്. പൈസയേക്കാൾ കൂടുതൽ ജോലിയെ സ്നേഹിച്ചതുകൊണ്ടാണ് അവർ ഇപ്പോഴും നിൽക്കുന്നത്. മമ്മൂക്കയുടെ ഇനിയുള്ള ലൈനപ്പുകൾ ഏതൊരു ആക്ടറും കൊതിക്കുന്ന ഒന്നാണ്.” ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഫറ ഷിബ്‌ല ഇങ്ങനെ അഭിപ്രായപ്പെട്ടത്.

Latest Stories

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം