ലിപ്പ്‌ലോക്ക് മാത്രമല്ല സംഘട്ടനരംഗങ്ങളുമുണ്ട്, അതൊന്നും ആരും പറയുന്നില്ല: ദുര്‍ഗ കൃഷ്ണ

ഉടല്‍, കുടുക്ക് എന്നീ സിനിമകളിലെ ചില രംഗങ്ങളുടെ പേരില്‍ നടി ദുര്‍ഗ കൃഷ്ണയ്‌ക്കെതിരെ കടുത്ത സൈബര്‍ ആക്രമണമാണ് സോഷ്യല്‍മീഡിയയില്‍ നടക്കുന്നത്. ഇപ്പോഴിതാ വിഷയത്തില്‍ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് നടി. മനോരമയുമായുള്ള അഭിമുഖത്തില്‍ അവര്‍ ഇക്കാര്യത്തെക്കുറിച്ച് പറയുന്നതിങ്ങനെ.

ദുര്‍ഗ്ഗയുടെ വാക്കുകള്‍

എന്റെ സ്വപ്നമാണ് മണിരത്‌നം സാറിന്റെ ഒരു ചിത്രം. ഒരു ലിപ്പ്ലോക്ക് ഉള്ളതിന്റെ പേരില്‍ എന്നെങ്കിലും എനിക്ക് അത്തരമൊരു അവസരം വന്നാല്‍ ഞാനത് ഉപേക്ഷിക്കേണ്ട ആവശ്യമുണ്ടോ? ലിപ്പ്ലോക്ക് മാത്രമല്ല കുടുക്ക് എന്ന ചിത്രത്തില്‍ ഞാന്‍ ചെയ്തിട്ടുള്ളത് സംഘട്ടനരംഗങ്ങളുമുണ്ട്. അതൊന്നും ആരും പറയില്ല.

എന്റെ അഭിനയം മോശമാണെങ്കില്‍ വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ വിമര്‍ശനങ്ങള്‍ പലപ്പോഴും എന്റെ കുടുംബാംഗങ്ങള്‍ക്ക് നേരെയാണ്. വിവാഹം കഴിഞ്ഞതുകൊണ്ട് ഭര്‍ത്താവ് കയറൂരി വിട്ടിരിക്കുകയാണോ? എന്നെ വിറ്റ് ജീവിക്കുകയാണോ? തുടങ്ങി മോശമായ കമന്റുകളാണ് വരുന്നത്.

എന്റെയൊപ്പം എല്ലാ പിന്തുണയുമായി ഭര്‍ത്താവ് ഒപ്പമുണ്ട്. പക്ഷെ ഈ വിമര്‍ശനം കാരണം ഏതെങ്കിലും ഒരു പോയിന്റില്‍ ഞാന്‍ അഭിനയിക്കേണ്ട എന്ന് അദ്ദേഹം പറഞ്ഞാല്‍ എന്റെ സ്വപ്നം അതോടെ ഇല്ലാതെയാകും. ഈ പ്രതിസന്ധിനേരിടുന്ന ഒരുപാട് അഭിനേത്രികളുണ്ട്.

Latest Stories

ബംഗാളികളെ തിരികെ വരൂ.. ഭായിമാരെ നാട്ടിലേക്ക് വിളിച്ച് മമത; മടങ്ങുന്നവർക്ക് മാസം 5000 രൂപ വാഗ്ദാനം

സംസ്ഥാനത്ത് ഇന്ന് തീവ്ര മഴ; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട്, പാലക്കാട് ജില്ലയിലെ സ്കൂളുകൾക്ക് അവധി

അലാസ്‌ക കൂടിക്കാഴ്ചക്ക് പിന്നാലെ മോദിയെ വിളിച്ച് പുടിന്‍; വിവരങ്ങള്‍ കൈമാറിയതിന് നന്ദി അറിയിച്ച് മോദി

Asia Cup 2025: ഇന്ത്യൻ ടീം പ്രഖ്യാപനം വരുന്നു, മൂന്ന് സൂപ്പർ താരങ്ങൾ പുറത്ത്!

ബിജെപിയുടെ നേട്ടത്തിനായി പിന്നാക്ക വിഭാഗങ്ങളുടെ വോട്ട് വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കി; തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ വിമര്‍ശനവുമായി അഖിലേഷ് യാദവ്

'ഈ മത്സരം നടക്കില്ലെന്ന് എനിക്ക് ഉറപ്പാണ്'; ഏഷ്യാ കപ്പിലെ ഇന്ത്യ-പാക് പോരാട്ടത്തെക്കുറിച്ച് കേദാർ ജാദവ്

പ്രണയം നിരസിച്ച 17കാരിയുടെ വീടിന് നേരെ ബോംബേറ്; പ്രതികളെ പിടികൂടി പൊലീസ്

റിട്ട. ജഡ്ജി സുധാന്‍ഷു ധൂലിയ സെര്‍ച്ച് കമ്മറ്റി ചെയര്‍പേഴ്സണ്‍; വിസി നിയമനത്തിൽ പുതിയ ഉത്തരവുമായി സുപ്രീം കോടതി

12 മണിക്കൂര്‍ ഗതാഗത കുരുക്കില്‍ കിടക്കുന്നതിന് 150 രൂപ ടോള്‍ നല്‍കണോ?; പാലിയേക്കര ടോള്‍ കമ്പനിക്കും ദേശീയപാത അതോറിറ്റിക്കും സുപ്രീംകോടതിയുടെ 'ട്രോള്‍'

ജമാ അത്തെ ഇസ്ലാമിയെ ഒരു തരത്തിലും അംഗീകരിക്കാനാവില്ല; രൂക്ഷ വിമര്‍ശനവുമായി കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍