വൈകാരികത മുൻനിർത്തി സിനിമ ചെയ്യാൻ പറ്റില്ല, 20 -25 വർഷം കഴിഞ്ഞു ഒരു സിനിമ കണ്ടാൽ അയ്യേ എന്ന് പറയരുത്: ഡോൺ പാലത്തറ

ശവം, വിത്ത്, 1956 മധ്യ തിരുവിതാംകൂർ, എവരിതിങ് ഈസ് സിനിമ, സന്തോഷത്തിന്റെ ഒന്നാം രഹസ്യം, ഫാമിലി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ മലയാള സ്വതന്ത്ര സിനിമ സംവിധായകനാണ് ഡോൺ പാലത്തറ.

റോട്ടർഡാം ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ച ‘ഫാമിലി’ എന്ന ഡോൺ പാലത്തറയുടെ ഏറ്റവും പുതിയ ചിത്രം ഇപ്പോൾ തിയേറ്ററുകളിൽ പ്രദർശന, തുടരുകയാണ്. മികച്ച പ്രേക്ഷക- നിരൂപക പ്രശംസകളാണ് ചിത്രത്തിന് കിട്ടികൊണ്ടിരിക്കുന്നത്. കുടുംബം എന്ന വ്യവസ്ഥിതിയെ മറയാക്കി കുറ്റകൃത്യങ്ങൾ ചെയ്യുന്ന ഒരു വ്യക്തിയുടെ കഥയാണ് ഫാമിലിയിലൂടെ ഡോൺ പറയുന്നത്.

നെറ്റ്ഫ്ലിക്സിൽ ആദ്യമായി സ്ട്രീം ചെയ്ത മലയാള സിനിമ ഡോൺ പാലത്തറയുടെ ശവം എന്ന ചിത്രമായിരുന്നു. എന്നാൽ അധികമാരും ആ ചിത്രം കണ്ടിട്ടില്ല. ഒരു 20-25 വർഷങ്ങൾക്ക് ശേഷവും തന്റെ സിനിമകൾ കണ്ടാൽ അയ്യേ എന്ന് ഒരിക്കലും പറയരുത് എന്ന തരത്തിലുള്ള സിനിമകൾ ചെയ്യാനാണ് തനിക്ക് താല്പര്യം എന്നാണ് ഡോൺ പാലത്തറ പറയുന്നത്.

“നെറ്റ്ഫ്ലിക്സ് ആദ്യം എടുത്ത മലയാള സിനിമകളിൽ ഒന്നായിരുന്നു ശവം. കേരളത്തിലെ ഒ.ടി.ടിയുടെ ആദ്യഘട്ടമായിരുന്നു അത്. പക്ഷേ അന്ന് മലയാളികൾ നെറ്റ്ഫ്ലിക്‌സിൽ കുറവായിരുന്നു. അധികമാരും സിനിമ കണ്ടില്ല. പിന്നീട് വേറെ ഒരു കാരണം കൊണ്ട് സിനിമ ചർച്ചയായപ്പോൾ ആളുകൾ അന്വേഷിച്ചു കണ്ടു.

ഒ.ടി.ടി കാലഘട്ടത്തിൻ്റെ സാധ്യത ഉപയോഗപ്പെടുത്തിയ ആളല്ല. അങ്ങനെ സംഭവിച്ചു പോയതാണ്. ലോക്ക്ഡൗണിൻ്റെ കാലത്ത് തിയേറ്ററുകൾ ഇല്ല. വീട്ടിൽ തന്നെ ഇരിക്കുന്ന സമയത്ത് രണ്ട് സിനിമ ചെയ്തു.

തിയേറ്ററിൽ പോയി സിനിമ കാണുമ്പോൾ ചില സിനിമകൾ കണ്ടിട്ട് അവരെന്താ ചെയ്‌തു വെച്ചിട്ടുള്ളത് എന്ന് തോന്നില്ലേ, അങ്ങനെ തോന്നാത്ത സിനിമകൾ ചെയ്യണമെന്നാണ് ആഗ്രഹം. സിനിമ ഒരു ഉൽപ്പന്നം മാത്രമല്ല. അത് കാണികളിലേക്ക് എങ്ങനെയെങ്കിലും എത്തിക്കുക എന്നതിലല്ലേ കാര്യം.

20 -25 വർഷം കഴിഞ്ഞു ഒരു സിനിമ കണ്ടാൽ അയ്യേ എന്ന് പറയരുത്. വൈകാരികത മുൻനിർത്തി സിനിമ ചെയ്യാൻ പറ്റില്ല. നന്നായി ആലോചിച്ച് സിനിമ ചെയ്യണം. ഗൗരവത്തോടെ സിനിമ കാണുന്നവർക്കും ഈ മീഡിയയോട് സ്നേഹമുള്ളവർക്കും സിനിമ പഠിക്കാൻ ആഗ്രഹിക്കുന്നവർക്കും ഗുണകരമാകുന്ന സിനിമകൾ ചെയ്യണം.” എന്നാണ് ദേശാഭിമാനിക്ക് നൽകിയ അഭിമുഖത്തിൽ ഡോൺ പാലത്തറ പറഞ്ഞത്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ