മമ്മൂട്ടിയെ പറഞ്ഞ് മനസ്സിലാക്കാന്‍ ഞാന്‍ നോക്കിയിട്ട് നടന്നില്ല, ഒടുവില്‍ സ്വാമി തന്നെ വരേണ്ടി വന്നു; വെളിപ്പെടുത്തലുമായി സംവിധായകന്‍

ഇപ്പോഴിതാ മമ്മൂട്ടിയുമായുള്ള സിനിമ അനുഭവം പങ്കുവെച്ചിരിക്കുകയാണ്  സംവിധായകന്‍ സാജന്‍. പുതുമുഖ സംവിധായകനായിരുന്ന തനിക്ക് മമ്മൂക്ക ഡേറ്റ് നല്‍കിയതിനെ കുറിച്ചും അദ്ദേഹത്തിന് വേണ്ടി എസ്എന്‍ സ്വാമിയെ കൊണ്ട് സീന്‍ മാറ്റി എഴുതിപ്പിച്ചതിനെ കുറിച്ചുമാണ് സംവിധായകന്‍ പറയുന്നത്.ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

സ്‌നേഹമുള്ള സിംഹം എന്ന സിനിമയുമായി ബന്ധപ്പെട്ട് നടന്ന ഒരു സംഭവമാണ് ഇത് എസ്എന്‍ സ്വാമിയാണ് സിനിമയ്ക്ക് വേണ്ടി സംഭാഷണം എഴുതിയത്. എന്നാല്‍ ചിത്രത്തിലെ ഒരു സീനുമായി ബന്ധപ്പെട്ട് മമ്മൂട്ടിക്ക് ഒരു കല്ലുകടി വന്നു. ഞാന്‍ അദ്ദേഹത്തെ മനസ്സിലാക്കാന്‍ ശ്രമിച്ചു. എന്നിട്ടും രക്ഷയില്ല. അപ്പോള്‍ എനിക്ക് മനസ്സിലായി ഇനി ഞാന്‍ പറഞ്ഞിട്ടും കാര്യമില്ലെന്ന് . ഉടന്‍ തന്നെ ഞാന്‍ എസ് എന്‍ സ്വാമിയെ വിളിച്ചു. അദ്ദേഹത്തിനോട് കാര്യം പറഞ്ഞു. ഉടന്‍ തന്നെ അദ്ദേഹം ഹോട്ടലില്‍ നിന്ന് ലൊക്കേഷനിലേയ്ക്ക് എത്തി.

അദ്ദേഹം സീനില്‍ ചെറിയൊരു മാറ്റം വരുത്തി. പിന്നീട് മമ്മൂട്ടി അഭിനയിച്ചു. സിനിമയില്‍ മമ്മൂട്ടിയെ പോലെ ഒരാളെ വെറുപ്പിച്ച് കൊണ്ട് മുന്നോട്ട് പോകാന്‍ പറ്റില്ല. ചിത്രത്തില്‍ പ്രധാന കഥാപാത്രം ചെയ്യുന്നത് മമ്മൂട്ടിയാണ്. അദ്ദേഹം വ്യത്യസ്ത്യമായി പെരുമാറിയാല്‍ നമുക്ക് ഒന്നും ചെയ്യാന്‍ പറ്റില്ല. എന്നാല്‍ മമ്മൂട്ടി പറഞ്ഞതിലും ചെറിയൊരു ശരിയുണ്ടായിരുന്നു. എസ് എന്‍ സ്വാമി അത് മാറ്റി എഴുതി തന്നു.

ഈ സീനുമായി ബന്ധപ്പെട്ട് അന്ന് ഞാന്‍ മമ്മൂട്ടിയോട് അധികം സംസാരിച്ചിരുന്നില്ല. സംസാരിച്ചാല്‍ ചിലപ്പോള്‍ ഞങ്ങള്‍ തമ്മില്‍ മുഷിയും. സിനിമയിലെ പ്രധാന നായകനും സംവിധായകനും തമ്മില്‍ പ്രശ്‌നമായാല്‍ പ്രൊജക്ട് മുന്നോട്ട് പോകില്ല. ഞാനോ നീയോ എന്നൊരു ഈഗോ ഉണ്ടാകും. എനിക്ക് തോറ്റു കൊടുക്കുന്നതില്‍ ഒരു പ്രശ്‌നവുമില്ലായിരുന്നു. കാരണം ആദ്യ ചിത്രമായ ചക്കരയുമ്മയില്‍ അദ്ദേഹം അഭിനയിക്കാമെന്ന് സമ്മതിച്ചത് തന്നെ വലിയ കാര്യമാണ്. അതൊക്കെ നമ്മള്‍ ആലോചിക്കണമെന്നും പഴയ സിനിമ വിശേഷം പങ്കുവെച്ച് കൊണ്ട് സംവിധായകന്‍ പറയുന്നു.

Latest Stories

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി