മമ്മൂട്ടിയെ പറഞ്ഞ് മനസ്സിലാക്കാന്‍ ഞാന്‍ നോക്കിയിട്ട് നടന്നില്ല, ഒടുവില്‍ സ്വാമി തന്നെ വരേണ്ടി വന്നു; വെളിപ്പെടുത്തലുമായി സംവിധായകന്‍

ഇപ്പോഴിതാ മമ്മൂട്ടിയുമായുള്ള സിനിമ അനുഭവം പങ്കുവെച്ചിരിക്കുകയാണ്  സംവിധായകന്‍ സാജന്‍. പുതുമുഖ സംവിധായകനായിരുന്ന തനിക്ക് മമ്മൂക്ക ഡേറ്റ് നല്‍കിയതിനെ കുറിച്ചും അദ്ദേഹത്തിന് വേണ്ടി എസ്എന്‍ സ്വാമിയെ കൊണ്ട് സീന്‍ മാറ്റി എഴുതിപ്പിച്ചതിനെ കുറിച്ചുമാണ് സംവിധായകന്‍ പറയുന്നത്.ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

സ്‌നേഹമുള്ള സിംഹം എന്ന സിനിമയുമായി ബന്ധപ്പെട്ട് നടന്ന ഒരു സംഭവമാണ് ഇത് എസ്എന്‍ സ്വാമിയാണ് സിനിമയ്ക്ക് വേണ്ടി സംഭാഷണം എഴുതിയത്. എന്നാല്‍ ചിത്രത്തിലെ ഒരു സീനുമായി ബന്ധപ്പെട്ട് മമ്മൂട്ടിക്ക് ഒരു കല്ലുകടി വന്നു. ഞാന്‍ അദ്ദേഹത്തെ മനസ്സിലാക്കാന്‍ ശ്രമിച്ചു. എന്നിട്ടും രക്ഷയില്ല. അപ്പോള്‍ എനിക്ക് മനസ്സിലായി ഇനി ഞാന്‍ പറഞ്ഞിട്ടും കാര്യമില്ലെന്ന് . ഉടന്‍ തന്നെ ഞാന്‍ എസ് എന്‍ സ്വാമിയെ വിളിച്ചു. അദ്ദേഹത്തിനോട് കാര്യം പറഞ്ഞു. ഉടന്‍ തന്നെ അദ്ദേഹം ഹോട്ടലില്‍ നിന്ന് ലൊക്കേഷനിലേയ്ക്ക് എത്തി.

അദ്ദേഹം സീനില്‍ ചെറിയൊരു മാറ്റം വരുത്തി. പിന്നീട് മമ്മൂട്ടി അഭിനയിച്ചു. സിനിമയില്‍ മമ്മൂട്ടിയെ പോലെ ഒരാളെ വെറുപ്പിച്ച് കൊണ്ട് മുന്നോട്ട് പോകാന്‍ പറ്റില്ല. ചിത്രത്തില്‍ പ്രധാന കഥാപാത്രം ചെയ്യുന്നത് മമ്മൂട്ടിയാണ്. അദ്ദേഹം വ്യത്യസ്ത്യമായി പെരുമാറിയാല്‍ നമുക്ക് ഒന്നും ചെയ്യാന്‍ പറ്റില്ല. എന്നാല്‍ മമ്മൂട്ടി പറഞ്ഞതിലും ചെറിയൊരു ശരിയുണ്ടായിരുന്നു. എസ് എന്‍ സ്വാമി അത് മാറ്റി എഴുതി തന്നു.

ഈ സീനുമായി ബന്ധപ്പെട്ട് അന്ന് ഞാന്‍ മമ്മൂട്ടിയോട് അധികം സംസാരിച്ചിരുന്നില്ല. സംസാരിച്ചാല്‍ ചിലപ്പോള്‍ ഞങ്ങള്‍ തമ്മില്‍ മുഷിയും. സിനിമയിലെ പ്രധാന നായകനും സംവിധായകനും തമ്മില്‍ പ്രശ്‌നമായാല്‍ പ്രൊജക്ട് മുന്നോട്ട് പോകില്ല. ഞാനോ നീയോ എന്നൊരു ഈഗോ ഉണ്ടാകും. എനിക്ക് തോറ്റു കൊടുക്കുന്നതില്‍ ഒരു പ്രശ്‌നവുമില്ലായിരുന്നു. കാരണം ആദ്യ ചിത്രമായ ചക്കരയുമ്മയില്‍ അദ്ദേഹം അഭിനയിക്കാമെന്ന് സമ്മതിച്ചത് തന്നെ വലിയ കാര്യമാണ്. അതൊക്കെ നമ്മള്‍ ആലോചിക്കണമെന്നും പഴയ സിനിമ വിശേഷം പങ്കുവെച്ച് കൊണ്ട് സംവിധായകന്‍ പറയുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ